വിമതരായ ഹൂതികളുടെ മിസൈലാക്രമണത്തെ തകർത്തെറിഞ്ഞ് സൗദി; നജ്റാൻ പട്ടണത്തിലെ നിരപരാധികളും സാധാരണക്കാരുമായവരെ ലക്ഷ്യമിട്ട് പാഞ്ഞ രണ്ട് മിസൈലുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് സംഖ്യസേന തകർത്തത്

സൗദിക്കെതിരെ പാഞ്ഞുവന്ന മിസൈൽ തകർത്തെറിഞ്ഞ് സഖ്യസേന. യമൻ വിമതരായ ഹൂതികളുടെ മിസൈലാക്രമണത്തെയാണ് സഖ്യസേന പരാജയപ്പെടുത്തിയാതായുള്ള റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നത്. നജ്റാൻ പട്ടണത്തിനു നേരെ അയച്ച ബാലിസ്റ്റിക് മിസൈലുകളാണ് തകർത്തതെന്ന് യമൻ അലയൻസ് സപോർട്ട് സേന വക്താവ് കേണൽ തുർക്കി അൽമാലികി മാധ്യമങ്ങളോട് പറയുകയുണ്ടായി. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നതായി റിപ്പോർട്ട്. സൗദിയിലെ നജ്റാൻ പട്ടണത്തിലെ നിരപരാധികളും സാധാരണക്കാരുമായവരെ ലക്ഷ്യമിട്ട് യമനിലെ സഇദയിൽനിന്ന് ഇറാന്റെ സഹായത്തോടെ അയച്ച രണ്ട് മിസൈലുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് സംഖ്യസേന തകർത്തത്.
അതേസമയം മിസൈൽ തകർത്തതിന്റെ ഫലമായി ചില സിവിലിയന്മാർക്ക് നേരിയ പരിക്കുകൾ ഏറ്റിട്ടുണ്ട്. മേയ് 27ന് നജ്റാൻ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിലെ സിവിലിയൻമാരെ ലക്ഷ്യമിട്ടാണ് അന്ന് ഹൂതികൾ ഡ്രോണുകൾ അയച്ചത്. എന്നാൽ സഖ്യസേന അതു തകർത്തിടുകയും ചെയ്തിരുന്നു. തുടർന്ന് അതിന്റെ തുടർച്ചയാണിപ്പോൾ നജ്റാൻ മേഖലയ്ക്ക് നേരെയുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായത്. ലഭ്യമാകുന്ന വിവരം അനുസരിച്ച് അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഇവർ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് മനഃപൂർവവും ആസൂത്രിതവുമായി സിവിയൻമാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹൂതികളുടെ ആക്രമണം ഇപ്പോഴും തുടരുകയാണെന്നും വക്താവ് വെളിപ്പെടുത്തുകയുണ്ടായി.
ഇത്തരത്തിൽ സൗദിയിലേക്ക് ഇതുവരെ 312 ബാലിസ്റ്റിക് മിസൈലുകൾ അയച്ചിട്ടുണ്ട്. എന്നാൽ ഏതെല്ലാം തന്നെ ലക്ഷ്യസ്ഥാനത്ത് എത്താതെ നിഷ്ഫലമാക്കാൻ സംഖ്യസേനക്ക് കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമലംഘനത്തിനും നിരപരാധികളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിനുമെതിരെ സംഖ്യസേനയുടെ തിരിച്ചടിയുണ്ടാകുമെന്നും വക്താവ് വെളിപ്പെടുത്തുകയുണ്ടായി.
https://www.facebook.com/Malayalivartha
























