ആഴ്ചകൾക്ക് മുമ്പ് മദീനയിൽ മരിച്ച യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു; മരണത്തിൽ ദുരൂഹത മാഞ്ഞ, മരണ റിപ്പോർട്ടിൽ കോവിഡ് ബാധിച്ച് ശ്വാസതടസം നേരിട്ടാണ് മരിച്ചത് എന്ന് തെളിഞ്ഞു

മൂന്നാഴ്ച മുമ്പ് സൗദി മദീനയിൽ മരിച്ച യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ സംസ്കരിച്ചു. കോഴിക്കോട് കൊയിലാണ്ടി അരികുളം സ്വദേശി ബിജുവിന്റെ ഭാര്യ മണിപ്പൂർ സ്വദേശിനി ലക്ഷ്മി ദേവി, ഇവരുടെ ആറുമാസം പ്രായമായ പെൺകുഞ്ഞ് എയ്ഞ്ചൽ എന്നിവരാണ് മൂന്നാഴ്ച മുൻപ് മരിച്ചത്. ബിജു കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് യുവതിയെയും കുഞ്ഞിനെയും ഫ്ലാറ്റിനകത്ത് മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. ഇതേതുടർന്ന് മരണത്തിൽ ദുരൂഹത സംശയിച്ചെങ്കിലും മരണ റിപ്പോർട്ടിൽ കോവിഡ് ബാധിച്ച് ശ്വാസതടസം നേരിട്ടാണ് മരിച്ചത് എന്ന് തെളിഞ്ഞു.
അതേസമയം യുവതി മരിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ഫ്ലാറ്റിനകത്തേക്ക് മറ്റുള്ളവർക്ക് പ്രവേശിക്കാൻ കഴിഞ്ഞത് എന്നതിനാൽ ഈ സമയത്തിനകം പിഞ്ചു കുഞ്ഞും മരിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരോടൊപ്പം താമസിച്ചിരുന്ന ബിജുവിെൻറ 70 വയസ് പ്രായമായ അമ്മ ഫ്ലാറ്റിന് പുറത്തിറങ്ങിയപ്പോൾ വാതിലടഞ്ഞു അകത്തുനിന്ന് ലോക്കായതിനാൽ ഇവർക്ക് അകത്തേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് മണിക്കൂറുകൾ ഇവർ ഫ്ലാറ്റിന് മുമ്പിൽ നിൽക്കുന്നത് കണ്ട് ഫാറ്റിനടുത്ത് താമസിക്കുന്നവർ കാര്യമന്വേഷിച്ചപ്പോഴാണ് അകത്ത് യുവതിയും കുഞ്ഞുമുള്ള വിവരം എല്ലാവരും അറിയുന്നത്. എന്നാൽ സംഭവം നടക്കുമ്പോൾ ഇവർക്ക് കൃത്യമായി സംസാരിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നു ഉണ്ടായത്. ശേഷം പൊലീസെത്തി ഫ്ലാറ്റ് പരിശോധിച്ചപ്പോഴേക്കും യുവതിയും കുഞ്ഞും മരണമടഞ്ഞിരുന്നു. കോവിഡ് ബാധിച്ച ബിജുവിെൻറ അമ്മയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി.
https://www.facebook.com/Malayalivartha
























