കബറിടം മൂടുന്ന വൈദികന്റെ വിഡിയോ ഹൃദയങ്ങൾ കീഴടക്കുന്നു; കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹങ്ങളെ ഭയത്തോടെയും വെറുപ്പോടെയും കാണുന്നവർക്കിടയിൽ മാതൃകയായി വൈദികൻ

ലോകമെമ്പാടും കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മനുഷ്യത്വം മരിക്കാത്ത പല സംഭവങ്ങൾക്കും വേദി കൂടിയാകുകയാണ്. അന്യന്റെ വിശപ്പടക്കാനും അകലങ്ങൾ പാലിച്ചുകൊണ്ട് അടുക്കാനും ആലിംഗനവും ഹസ്തദാനവും കൂടാതെ തന്നെ സ്നേഹിക്കാനും ബഹുമാനിക്കാനും ബന്ധങ്ങളുടെ വില മനസിലാക്കുവാനും ഈ കൊറോണക്കാലം നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. അതോടൊപ്പം തന്നെ സ്വദേശികളെപോലെ തന്നെ സിദ്ധേശികളെയും സ്നേഹിക്കുന്ന ഉത്തമ മാതൃകയായ യുഎഇയിലെ ദുബായിൽ ഏവരെയും എല്ലാവരെയും ഒന്ന് ചിന്തിപ്പിക്കും വിധത്തിലുള്ള കാഴ്ചകൾ സമ്മാനിക്കുകയുണ്ടായി.
മറ്റൊന്നുമല്ല, കോവിഡ് ബാധിച്ചു മരിച്ച ഇടവകാംഗത്തിന്റെ സംസ്കാരവേളയിൽ ഷവൽ കൊണ്ട് മണ്ണ് കോരിയിട്ട് കബറിടം മൂടുന്ന വൈദികന്റെ വിഡിയോ മനുഷ്യഹൃദയങ്ങളെ കീഴടക്കുകയാണ്. കോവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹങ്ങളെ ഭയത്തോടെയും വെറുപ്പോടെയും കാണുന്നവർക്കിടയിൽ മാതൃകയായി മാറുകയാണ് ഈ വൈദികന്റെ പ്രവൃത്തി.
ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവും തിരുവല്ല സ്വദേശിയുമായ കുര്യൻ വർഗീസിന്റെ സംസ്കാര വേളയിൽ വികാരി ഫാ. നൈനാൻ ഫിലിപ്പ് കബറിടം മൂടാൻ മണ്ണ് കോരിയിടുന്ന വിഡിയോ ആണ് സാമൂഹ്യമാധ്യമങ്ങളിൽ ഒന്നടങ്കം പ്രചരിക്കുന്നത്. മരണത്തെ തുടർന്ന് ജബൽ അലിയിലെ ക്രിസ്ത്യൻ സെമിത്തേരിയിലാണ് സംസ്കാരം നടത്തിയത്. കുര്യൻ വർഗീസിന്റെ ഭാര്യയും മകളും കോവിഡ് ബാധിതരായതിനാൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു. മരുമകൻ എൽജോ മാത്രമേ കുടുംബാംഗമായി അവിടെ ഉണ്ടായിരുന്നുള്ളൂ.
അതോടൊപ്പം തന്നെ പള്ളി സഹവികാരി ഫാ.സിബു തോമസ്, പള്ളി സെക്രട്ടറി അനീഷ്, ഷാർജ ഏരീയാ അംഗം തോമസ് എന്നിവരും സംസ്കാരത്തിൽ പങ്കെടുക്കുകയുണ്ടായി. പത്തടിയോളം താഴ്ചയുള്ള കുഴി മൂടാൻ എല്ലാവരും ചേർന്നു ശ്രമിച്ചാലേ കഴിയൂ എന്നതിനാലാണ് സഹായിച്ചതെന്നും കോവിഡ് മൂലം മരിക്കുന്ന ആദ്യ ഇടവകാംഗത്തിന് അന്തസ്സായ സംസ്കാര ശുശ്രൂഷ നടത്തണമെന്ന് ആഗ്രഹിച്ചിരുന്നതായും ഫാ. നൈനാൻ ഫിലിപ്പ് പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























