ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി; വീസയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞതും അസുഖ ബാധിതനുമായിരുന്നു

വീസയും പാസ്‌പോര്‍ട്ടും കാലാവധി കഴിഞ്ഞും അസുഖ ബാധിതനായും ദുരിതത്തില്‍ കഴിഞ്ഞിരുന്ന മലയാളിയെ ഒമാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വാർത്ത ഏറെ വേദനയാണ് നൽകുന്നത്. കൊല്ലം ചാത്തന്നൂര്‍ പൂതക്കുളം സ്വദേശി സന്തോഷാണ് ഒമാനിലെ ഇബ്രിക്ക് സമീപം മുഖ്‌നിയാത്തില്‍ ഞായറാഴ്ച മരിച്ചത്. ഒന്നര വര്‍ഷത്തോളമായി ഇദ്ദേഹം കാലില്‍ ആണി കയറി രോഗാണുബാധ ഉണ്ടായതിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുകയായിരുന്നു. ഇതേതുടർന്ന് സന്തോഷ് പ്രദേശത്ത് പണി നടക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള ഷെഡിലാണ് കഴിഞ്ഞിരുന്നത്. മുഖ്‌നിയാത്തില്‍ ഹോട്ടല്‍ നടത്തുന്ന കുറ്റ്യാടി സ്വദേശി പ്രകാശന്‍ എത്തിച്ചു നല്‍കിയ ഭക്ഷണം കഴിച്ചാണ് സന്തോഷ് ദിവസങ്ങള്‍ ഓരോന്നും കഴിച്ചുകൂട്ടിയത്.
അതേസമയം നിര്‍മാണ തൊഴിലാളിയായിരുന്ന സന്തോഷിന് അപകടം പറ്റിയെങ്കിലും ചികിത്സ ലഭിച്ചിരുന്നില്ല. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതോടെ ജീവിതം ദുരിതപൂര്‍ണമായി മാറുകയായിരുന്നു. പാസ്‌പോര്‍ട്ടും വീസയും കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങാനും അവസരമില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രകാശന്‍ ഭക്ഷണവുമായി ചെന്നപ്പോള്‍ സന്തോഷ് ഏറെ ക്ഷീണിതനായി മാറിയിരുന്നു. ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്തായിരുന്നു. ഇതേതുടർന്ന് എത്തിയപ്പോൾ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇത്തരത്തിൽ നിരവധി പ്രവാസികളാണ് നാട്ടിലെത്താനാകാതെ യാതനകൾ അനുഭവിച്ച് മരണഭയത്തോടെ ജീവിക്കുന്നത്. കൈത്താങ്ങാകാൻ ആരുണ്ടാകും എന്ന ചോദ്യവും ബാക്കിയാകുന്നു. മരണഭയം കാർന്നു തിന്നുന്ന വേളയിലും ഒരു തരി പ്രതീക്ഷയുടെ കണിക നമ്മുടെ പ്രവാസികൾ സർക്കാരിൽ അർപ്പിക്കുന്നു. എന്നാൽ അവസരം മുതലെടുക്കുന്ന അധികാരികളും അവസരത്തൊനൊത്ത് വാക്ക് മാറ്റുന്ന സർക്കാരും പ്രവാസികളുടെ ക്കാണുനീറ കാണുമോ എന്നത് സംശയമായി തന്നെ നിൽക്കുന്നു. വന്ദേ ഭാരത്തിൽ ചെറിയ രീതിയിലെങ്കിലും അർഹരായ പ്രവാസികളെ അനുവദിക്കുന്നത് മാത്രമല്ല സീറ്റ് ലഭ്യമായാൽ അധിക നിരക്ക് ഈടാക്കി പ്രവാസികളെ പിഴിയുകയാണ്. ഈ മരണവാർത്തകൾ ഇനിയും ഉണ്ടാകും.
https://www.facebook.com/Malayalivartha
























