തഴഞ്ഞവരെ തോളിലേറ്റി വ്യവസായിയായ പ്രവാസി മലയാളി; നാടണയാൻ പ്രവാസികൾക്ക് ഒരുക്കിയത് മൂന്ന് ചാർട്ടേർഡ് വിമാനങ്ങൾ

രാജ്യത്തിന്റെ സാമ്പത്തവ്യവസ്ഥയുടെ നെടുംതൂണായ പ്രവാസികൾ മണലാരണ്യങ്ങളിൽ അവരുടെ ചോര നീരാക്കി അധ്വാനിക്കുകയാണ്. എന്നാൽ ലോകമെമ്പാടും വ്യാപിച്ച കൊറോണ എന്ന മഹാമാരി ഉരുവാക്കിയ പ്രതിസന്ധിയിൽ ഏറ്റവും കൂടുതൽ ഇരയാകേണ്ടിവന്നത് പ്രവാസികളാണ്. ഈ ഒരു സാഹചര്യത്തിൽപ്പോലും അവരുടെ നിസ്സഹായതയ്ക്ക് താങ്ങായി മാറാൻ പലരും മടിക്കുന്നു. സാങ്കേതിക തടസങ്ങളുടെ പേരിൽ അവരെ ഒന്ന് ചേർത്തുപിടിക്കാൻ വൈമുഖ്യം കാണിക്കുകയാണ് അധികാരികൾ.ഈ സാഹചര്യത്തിലും സ്വന്തം സഹോദരങ്ങൾക്ക് തണലായി മാറുകയാണ് പ്രവാസി വ്യവസായിയായ തിരുവനന്തപുരം പുതിയതുറ സ്വദേശി പുഷ്പം സൈമൺ.
ഷാർജാ ആസ്ഥാനമായി പ്രവർത്തിച്ചുപോരുന്ന സ്മൂത്ത് ഇന്റർനാഷണൽ എന്ന കമ്പനിയുടെ ഉടമയാണ് ഇദ്ദേഹം. ആ കരുതലിന്റെ തണലിൽ നാടണയുന്നത് 168 പ്രവാസികളാണ്. ഇതിൽ ഏറെയും ജോലി നഷ്ടപ്പെട്ടവരും അടിയന്തര ചികിത്സയ്ക്കായി നാട്ടിൽ എത്തിച്ചേരാൻ കാത്തിരുന്നവരുമാണ്. ഇവരെല്ലാവരും തന്നെ റാപിഡ് ടെസ്റ്റിന് വിധേയമായതിന് ശേഷമാണ് ഫിറ്റ് റ്റു ട്രാവൽ എന്ന അനുമതി കിട്ടിയത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവർ യാത്രയ്ക്കായി തയ്യാറായത്.
https://www.facebook.com/Malayalivartha
























