പ്രവാസികളുടെ ഏക ആശ്വാസം ചാർട്ടേർഡ് വിമാനങ്ങൾ; കീറാമുട്ടിയായി സർക്കാരിന്റെ വ്യവസ്ഥ, ഇനിയുള്ള നാളുകൾ അതികഠിനം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രവാസി മലയാളികൾ അടിയന്തരമായി നാട്ടിൽ എത്തിച്ചേരാൻ അനവധി ശ്രമങ്ങൾ നടത്തിയതിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സർക്കാരിന്റെ അനുമതിപ്രകാരം വന്ദേഭാരത് എന്ന പദ്ധതിയിലൂടെ പ്രവാസികൾ നാട്ടിലെത്താൻ തുടങ്ങിയത്. അവിടെയും അവസാനിക്കുന്നില്ല അനർഹരായവരെ യാത്രയ്ക്ക് വിധേയരാക്കുന്നു എന്നുമാത്രമല്ല ഇഴഞ്ഞു നീങ്ങുന്നതായുള്ള ഖ്യാതിയും ഉയർന്നിരുന്നു. ഇതേതുടർന്ന് നിരവധിപേരുടെ അഭ്യർത്ഥനപ്രകാരമാണ് ചാർട്ടേർഡ് വിമാനങ്ങൾക്ക് കേന്ദ്രത്തിന്റെ അനുമതി ലഭ്യമാകുന്നത്. കൊറോണ ഉളവാക്കിയ ഭീതിയിൽ നിന്നും പ്രവാസികൾക്ക് അല്പം ആശ്വാസം നൽകിയ വാർത്ത കൂടിയായിരുന്നു അത്. ആശ്വാസത്തിന് വിരാമം നൽകിക്കൊണ്ട് കേരളത്തിന്റെ പുതിയ വ്യവസ്ഥ വന്നു. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ നാട്ടിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളു.
എന്നാൽ ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്ത യു എ ഇയിൽ നിന്ന് കേരളത്തിലേക്ക് പോകാൻ നിരവധി ചാർട്ടേഡ് വിമാനങ്ങളാണ് ഉള്ളത്. എന്നാലിതാ മറ്റു ഗൾഫ് രാഷ്ട്രങ്ങൾക്ക് പിന്നാലെ യു എ ഇയും കോവിഡ് നെഗറ്റീവ് രേഖ നിർബന്ധമാക്കുന്നു. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് കോൺസുൽ ജനറൽ വിപുൽ പറയുകയുണ്ടായി. എന്നാൽ സൗദിയും, ഒമാനും നേരത്തേ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ പറക്കുന്നത് യു എ ഇയിൽ നിന്നാണ് എന്നതിനാൽ തീരുമാനം നൂറുകണക്കിന് പ്രവാസികളുടെ മടക്കയാത്ര അവതാളത്തിലാക്കുമെന്നതിൽ സംശയമില്ല. ഇതിനോടകം തന്നെ ഈമാസം തന്നെ നൂറിലധികം ചാർട്ടർ വിമാനങ്ങളാണ് കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇവയിൽ യാത്ര ചെയ്യേണ്ടവരെല്ലാം കോവിഡ് പരിശോധനക്ക് വിധേയമായി കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടഫിക്കറ്റ് കരസ്ഥമാക്കേണ്ടി വരുന്നതായിരിക്കും.
അതോടൊപ്പം തന്നെ ചാർട്ടേഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന കേരള സർക്കാറിന്റെ തീരുമാനത്തെ തുടർന്നാണ് ഗൾഫിലെ ഇന്ത്യൻ എംബസികൾ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തിയത്. കോവിഡ് പരിശോധനക്ക് എംബസികൾ സൗകര്യമൊരുക്കണം എന്ന് ആവശ്യപ്പെട്ടും കേരളം എംബസികൾക്ക് നേരത്തെ തന്നെ കത്തയച്ചിരുന്നു. കേരളത്തിലേക്ക് പറക്കുന്ന വിമാനങ്ങൾക്ക് മാത്രമാണ് ഈ നിബന്ധന ബാധകമാവുക എന്നാണ് ലഭ്യമാകുന്ന വിവരം. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വിമാനങ്ങൾക്കും വന്ദേഭാരത് വിമാനങ്ങൾക്കും ഈ നിബന്ധനയില്ല എന്നത് വിവാദങ്ങൾക്ക് കാരണമായി മാറിരുന്നു.
https://www.facebook.com/Malayalivartha
























