ഒരു വഴിയും ഇല്ലാതെ പ്രവാസികൾ; വന്ദേഭാരതിനും പൂട്ടിട്ട് കേരളം സർക്കാർ, നെട്ടോട്ടം ഓടി പ്രവാസികൾ, ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ചാർട്ടേഡ് വിമാനങ്ങളിൽ നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയതിനെതിരെ പ്രവാസലോകത്ത് പ്രിതിസന്ധി രൂക്ഷമാകുമ്പോൾ മറ്റൊരു വ്യവസ്ഥയുമായി കേരളസർക്കാർ. ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സംസ്ഥാനസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതേതുടർന്ന് വിദേശത്ത് നിന്ന് വരുന്ന എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കൊവിഡ് പരിശോധന നിർബന്ധമാകുകയാണ്.
ആയതിനാൽ തന്നെ വേഗത്തിൽ കൊവിഡ് പരിശോധന നടത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. ഒരു വിമാനത്തിൽ കൊവിഡുള്ളവരും ഇല്ലാത്തവരും ഒന്നിച്ച് വരുമ്പോഴുള്ള രോഗവ്യാപനസാധ്യത ഒഴിവാക്കാൻ ഇതാണ് ഏറ്റവും നല്ല മാർഗമെന്ന് വിലയിരുത്തലിനെ മുൻനിർത്തിയാണ് സംസ്ഥാനസർക്കാരിന്റെ നീക്കം. ഇതിനെതിരെ പ്രവാസലോകത്ത് നിന്ന് വലിയ പ്രതിഷേധമുയരാൻ സാധ്യത ഏറെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ നേരത്തേ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമേ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നുള്ളൂ.
ഇതേതുടർന്ന് പല പ്രധാനപ്രവാസിസംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സാഹചര്യം രൂക്ഷമാകുമ്പോഴും പല വിദേശരാജ്യങ്ങളിലും ഇപ്പോൾ ആർടിപിസിആർ ടെസ്റ്റുകൾ നടക്കുന്നില്ല എന്നതാണ്. മാത്രമല്ല, ടെസ്റ്റുകൾ നടക്കുന്ന ഇടങ്ങളിൽ ഓരോ ടെസ്റ്റിനും ഏതാണ്ട് എണ്ണായിരം രൂപ മുതൽ മുകളിലേക്കാണ് ചാർജ് പലരും ഈടാക്കുന്നത്. ജോലി നഷ്ടപ്പെട്ടും മറ്റും തിരികെ വരുന്ന സാധാരണക്കാരായ പ്രവാസിമലയാളികൾക്ക് ഈ ചെലവ് താങ്ങാനാകുന്നതല്ലെന്നും, ഈ തീരുമാനം പിൻവലിക്കണമെന്നും ഒട്ടേറെ പ്രവാസിസംഘടനകൾ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തേക്ക് എത്തുകയുണ്ടായി.
https://www.facebook.com/Malayalivartha
























