മരുന്നുകൾ കിട്ടാക്കനിയാകുന്നു; ആവശ്യമരുന്നിനായി അലഞ്ഞ് പ്രവാസികൾ, ഇതു പല പ്രവാസികൾക്കും താങ്ങാൻ കഴിയുന്നതല്ല

വിദേശ രാജ്യങ്ങളിൽ കൊറോണ എന്ന മഹാമാരി ഉളവാക്കിയ ആഘാതങ്ങൾ ചെറുതൊന്നുമല്ല. ഇതിൽ ഏറ്റവും പ്രയാസപ്പെട്ട ഒരു വിഭാഗമാണ് സ്ഥിരമായി നാട്ടിൽ നിന്നെത്തുന്ന മരുന്ന് കഴിക്കുന്ന സാധാരണക്കാർ. ദിനംപ്രതി സാധാരണയായി നാട്ടിൽനിന്ന് വരുേമ്പാഴും സുഹൃത്തുക്കൾ മുഖേനയുമാണ് ഇവർ മരുന്ന് കൊണ്ടുവന്നിരുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിമാന വിലക്ക് മൂലം അതിനുള്ള സാധ്യതകാൾ എല്ലാം തന്നെ അടഞ്ഞു. തങ്ങളുടെ അവശ്യ മരുന്നുകൾ കിട്ടാതെ പലരും പ്രയാസം അനുഭവിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ചില മരുന്നുകൾക്ക് നാട്ടിലേതിനെക്കാൾ വളരെ കൂടുതൽ തുകയാണ് ഇവിടെ വേണ്ടിവരുന്നത്. നാട്ടിലത്തേതിനേക്കാൾ പ്രവാസലോകത്ത് രക്തസമ്മർദത്തിനും അവയവ മാറ്റം കഴിഞ്ഞവർക്കുമുള്ള മരുന്നുകൾക്ക് കൂടുതൽ വില നൽകേണ്ടി വരും.
ആയതിനാൽ തന്നെ ഇതു പലർക്കും താങ്ങാൻ കഴിയുന്നതല്ല. എല്ലാ മരുന്നുകൾക്കും സമാനമായ മരുന്നുകൾ കിട്ടാനുള്ള പ്രയാസമാണ് രോഗികളെ വലക്കുന്ന മറ്റൊരു കാര്യം എന്നത്. പ്രമേഹം പോലുള്ള അസുഖങ്ങൾക്ക് നാട്ടിൽ മൂന്ന് ഘടകങ്ങൾ ചേർന്ന സംയുക്ത മരുന്നുകളായിരിക്കും ലഭിക്കുക എന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഇവിടെ ഒാരോന്നും വെവ്വേറെ മരുന്നായി വാങ്ങണം എന്നതാണ് കുഴയ്ക്കുന്നത്. നാട്ടിൽ ലഭിക്കുന്ന ഒട്ടുമിക്ക മരുന്നുകൾക്കും സമാനമായ മരുന്നുകൾ ഇവിടെ ലഭ്യമാണ്. എന്നിരുന്നാൽ തന്നെയും പലർക്കും അതിനെക്കുറിച്ച് ധാരണയില്ല. പല സംശയങ്ങളും പൊതുവെ ഉണർത്തുന്നവരും ഉണ്ട്.
ഇക്കാരണങ്ങളാൽ നാട്ടിൽനിന്നുതന്നെ മരുന്ന് കൊണ്ടുവരണമെന്ന് നിർബന്ധം പുലർത്തുന്ന നിരവധി പേർ ഉണ്ട്. കോവിഡ് ഇവർക്കൊക്കെ തിരിച്ചടിയായി മാറിയിരിക്കുകയാണ്. നാട്ടിൽ സ്കൂളുകൾ വാർഷികാവധിക്ക് അടക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിലാണ് കൂടുതൽ ആളുകൾ സന്ദർശനത്തിനായും മറ്റും ഇവിടെ എത്തുന്നതിനാൽ തന്നെ കൂടുതൽ പേരും മരുന്ന് എത്തിക്കുന്നതും ഈ സമയത്ത് തന്നെയാണ്. അതോടൊപ്പം തന്നെ സ്ഥിരമായി കഴിക്കുന്ന മരുന്ന് മൂന്ന് മാസത്തേക്കെങ്കിലും കരുതി വെക്കുന്നവരാണ് പലരും. ഇവർക്കെല്ലാം കനത്ത തിരിച്ചടിയാണ് കോറോണക്കാലം നല്കുന്നതെങ്കിലും പ്രവാസികൾ ഏറെ ആശങ്കയിലാണ്.
https://www.facebook.com/Malayalivartha
























