യുഎഇ പ്രവവാസികൾക്ക് സന്തോഷവാർത്ത; ഇനി പഴയതുപോലെ തന്നെ നാട്ടിലേക്ക് എത്താം, ചാർട്ടേഡ് വിമാനത്തിൽ നാട്ടിൽ പോകാൻ തയാറെടുത്തിരിക്കുന്നവർക്ക് ശുഭ വാർത്തയാകുകയാണ്

വിദേശരാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കേരള സര്‍ക്കാറിെന്റ പിടിവാശിമൂലം മുടങ്ങുന്നത് എല്ലാം നഷ്ടപ്പെട്ട് ഏതുവിധേനയും നാടണയാന്‍ കാത്തിരുന്ന ആയിരക്കണക്കിനാളുകളുടെ സ്വപ്നതുല്യമായ മടക്കയാത്രയാണ്. പ്രവാസികൾക്കായി ആവശ്യത്തിന് വിമാനങ്ങള്‍ അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍ ദുരിതത്തിെന്റ കണ്ണുനീർ നൽകി സ്വന്തംനാട് കൂടുതല്‍ വിദൂരമാവുകയാണ് എന്ന യാഥാർഥ്യത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. എന്നാൽ ഇവരിലേറെയും ജോലി നഷ്ടപ്പെട്ടവരും ആരോഗ്യപ്രശ്നമുള്ളവരും വിസ കാലാവധി കഴിഞ്ഞവരുമാണ്.
അതോടൊപ്പം തന്നെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിൽ പോകാൻ തയാറെടുത്തിരിക്കുന്നവർക്ക് ശുഭ വാർത്തയാണ് പുറത്തേക്ക് വരുന്നത്. യുഎഇയിൽ നിന്നുള്ള ആന്റിബോഡി ടെസ്റ്റ് അഥവാ റാപ്പിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയവർക്കും നാട്ടിലേക്കു പോകാവുന്നതാണ്. അതായത് നിലവിലെ രീതി തന്നെ തുടരാം. എന്നാൽ ഇപ്പോൾത്തന്നെ യുഎഇ ഈ ടെസ്റ്റ് നടത്തിയാണ് യാത്രക്കാരെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റു ലഭിച്ചവർക്കേ ചാർട്ടേഡ് വിമാനത്തിൽ പോകാനാകൂ എന്ന രീതിയിൽ വന്ന സംസ്ഥാന സർക്കാർ ഉത്തരവാണ് വളരെ വലിയ വിവാദമായി മാറിയിരിക്കുന്നത്. ഇതേ തുടർന്ന് പ്രവാസലോകം മുഴുവൻ കടുത്ത പ്രതിഷേധം ഉന്നയിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ വിശദീകരണം ഇക്കാര്യത്തിൽ സർക്കാർ നടത്തിയിരിക്കുന്നത്.
ഇതനുസരിച്ച് ആന്റിബോഡി ടെസ്റ്റും ഖത്തറിൽ ആപ്പിൽ നടത്തുന്ന എത്തറാസ് ടെസ്റ്റും സർക്കാർ അംഗീകരിച്ചതായാണ് വിവരം. എത്തറാസ് ടെസ്റ്റിൽ പച്ച സ്റ്റാറ്റസ് ഉള്ളവർക്കും നാട്ടിലേക്കു പോകാവുന്നതാണ്. ഇത് സംബന്ധിച്ച് കേരള ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കേന്ദ്രവിദേശ കാര്യ മന്ത്രാലയത്തിന് അയച്ച വിശദീകരണത്തിലും ഇക്കാര്യം കൃത്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്നെയുമല്ല കോവിഡ് ബാധിതരെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകാമെന്നും ഇതിനോടകം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതോടെ മൂന്നുനാലു ദിവസമായി യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ നില നിന്ന ആശങ്കയ്ക്ക് അറുതി വന്നിരിക്കുകയാണ്. എന്നാൽ കുവൈത്ത്, സൗദി, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്.
https://www.facebook.com/Malayalivartha























