ബഹ്റൈനിൽ നിന്നുള്ള ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ താൽക്കാലികമായി നിര്‍ത്തിവെക്കാന്‍ അധികൃതര്‍; ഈ മാസം 22 വരെയാണ് നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടുള്ളത്

പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ പ്രഖ്യാപനം. ബഹ്റൈനിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ നിര്‍ത്തിവെക്കാന്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചതായുള്ള റിപ്പോർട്ടാണ് പുറത്തേക്ക് വരുന്നത്. എന്നാൽ ഈ മാസം 22 വരെയാണ് നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടുള്ളതെങ്കിലും അതിനു ശേഷം വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കണമെന്ന പ്രഖ്യാപനം പ്രവാസികള്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് കുടുങ്ങിപ്പോയ നിരവധി രോഗികളും ഗര്‍ഭിണികളും ജോലി നഷ്ടപെട്ടവരുമായ യാത്രക്കാര്‍ നാട്ടിലെത്താനായി കാത്തിരിക്കുമ്പോള്‍ ഇത്തരത്തിലൊരു നീക്കം ഉണ്ടായതില്‍ ആശങ്കാകുലരാണ് ബഹ്റൈനിലെ ഒട്ടനവധി സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും.
എന്നാല്‍ വന്ദേ ഭാരത് ദൗത്യമനുസരിച്ചുള്ള ഫ്‌ളൈറ്റുകള്‍ക്കു ഇത് ബാധകമല്ല എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ വന്ദേ ഭാരതിന്റെ അടുത്ത ഘട്ടം സര്‍വീസുകള്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കുകയാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ഡല്‍ഹി, ബാംഗ്ലൂര്‍, എന്നി സെക്ടറുകളിലേക്കാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ ഇന്ത്യ ശനിയാഴ്ചമുതല്‍ വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്.
ലഭ്യമായതിൽ ഏറ്റവും കുറവ് വിമാനങ്ങളാണ് വന്ദേഭാരത് മിഷന്റെ ഭാഗമായി ബഹ്‌റൈനിൽ ഉള്ളത്. ഇതേത്തുടർന്നാണ് ബഹ്റൈനില്‍നിന്നു നിരവധി സംഘടനകൾ വീണ്ടും ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റു സര്‍വീസ് നടത്താനായി കാത്തിരിക്കുന്നത്. എന്നാൽ ഈ ഘട്ടത്തിലാണ് സര്‍വീസുകള്‍ക്ക് മുടക്കം വന്നത്. ഇന്ന് സര്‍വീസ് നടത്താന്‍ ബഹ്റൈന്‍ കേരളീയ സമാജം, കെ എം സി സി തുടങ്ങിയ സംഘടനകള്‍ അപേക്ഷ നല്‍കിയിരുന്നതാണ് എന്നതാണ്. എന്നാല്‍ ഇന്നലത്തെ രണ്ടു ഫ്‌ളൈറ്റുകളോട് കൂടി ബഹ്റൈനില്‍നിന്നുള്ള സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നതിൽ ആശങ്കയിലാണ് പ്രവാസലോകം. നിരവധി പേരാണ് ടിക്കറ്റിന് പണം നല്‍കി മടക്കയാത്രയ്ക്കായി കാത്തിരിക്കുന്നത്. ഇനി സര്‍വീസ് ഈ മാസം 26 നു ശേഷം മാത്രമേ ഉണ്ടാകൂ എന്നാണറിയാൻ കഴിഞ്ഞത്.
https://www.facebook.com/Malayalivartha


























