കുവൈത്തില്‍ കൊറോണ മരണം 308; 541 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതായും 616 പേര്‍ രോഗ വിമുക്തരായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ്

ഇന്നലെ രണ്ടുപേര്‍ കൂടി മരിച്ചതോടെ കുവൈത്തില്‍ കൊറോണ മരണം 308 ആയി ഉയർന്നു. 541 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിച്ചതായും 616 പേര്‍ രോഗവിമുക്തരായതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.രാജ്യത്തു ഇതുവരെ 38,074 പേര്‍ക്ക് കൊറോണ രോഗബാധ സ്ഥിതീകരിച്ചതില്‍ 29,512 പേരും രോഗവിമുക്തരായി. 188 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലും, 8,254 പേര്‍ ചികിത്സയിലുമാണ്.
അതോടൊപ്പം തന്നെ പുതിയതായി കൊറോണ രോഗ ബാധ കണ്ടെത്തിയവരില്‍ 283 പേരും സ്വദേശികളാണ്. വിദേശികള്‍ 258 പേരാണ് ഉള്ളത്. അഹമ്മദി, ഫര്‍വാനിയ, ജഹറ, ഹവല്ലി മേഖലകളാണ് ബുധനാഴ്ചയും കൊറോണ ഹോട്ട് സ്പോട്ടുകളായിട്ടുള്ളത്.അതേസമയം കുട്ടികളുടെ കോവിഡ് 19 ചികിത്സക്ക് ഉപയോഗിക്കുന്ന - എക്‌മോ - ടെക്നോളജി കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ പരീക്ഷിച്ചു വിജയം കൈ വരിക്കുകയുണ്ടായി. തീവ്ര പരിചരണ വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 8 വയസ്സുള്ള പെണ്കുട്ടിക്കാണ് - എക്‌മോ - ടെക്നോളജി ഇത്തരത്തിൽ പ്രയോഗിച്ചത്.
എന്നാൽ എക്‌മോ ടെക്നോളജി വളരെ അപൂര്‍വമായ കോവിഡ് 19 ചികിത്സാരീതിയാണെന്നും ഇക്കാര്യത്തില്‍ അദാന്‍ ആശുപത്രി മെഡിക്കല്‍ സംഘം വിജയിച്ചതായും, അഹമ്മദി ആരോഗ്യ മേഖല മേധാവി ഡോ. അഹമ്മദ് അല്‍ ഷത്തി മാധ്യമങ്ങളെ അറിയിച്ചു.കൂടുതല്‍ രോഗികളില്‍ എക്‌മോ ടെക്നോളജി ഉപയോഗപ്പെടുത്തുന്നതിന് ആലോചിക്കുന്നതായും, ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നതായും ഡോ. ഷത്തി പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























