180 യാത്രക്കാരുമായി ദുബായിൽ നിന്ന് 'ഓർമ'യുടെ സൗജന്യ വിമാനം; യാത്രക്കാർക്കു പിപിഇ കിറ്റും ഭക്ഷണവും സൗജന്യമായി തന്നെ നൽകി

പലരും പ്രവാസികളുടെ അവസരം മുതലെടുത്ത് നാട്ടിലേക്ക് എത്തിച്ചേരാൻ പാടുപെടുന്ന പ്രവാസികളെ പലവിധേന ചൂഷണം ചെയ്യുന്നത് നാം കണ്ടിരുന്നതാണ്. എന്നാലിതാ യുഎഇയിലെ സാംസ്‌കാരിക കൂട്ടായ്മയായ ‘ഓർമ’ ഒരുക്കിയ ഗൾഫിൽ നിന്നുള്ള ആദ്യ സൗജന്യ ചാർട്ടേഡ് വിമാനം 180 യാത്രക്കാരുമായി ദുബായിൽ നിന്ന് കണ്ണൂരിലേയ്ക്ക് പുറപ്പെടുകയുണ്ടായി. വൈകിട്ട് 5.30ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിൽ നിന്നാണ് ഗോ എയർ വിമാനം പറന്നുയർന്നത്. ഗർഭിണികൾ, വയോജനങ്ങൾ, പ്രയാസത്തിലായ തൊഴിലാളികൾ, സന്ദർശക വീസയിലെത്തി കുടുങ്ങിയവർ, തൊഴിൽനഷ്ടപ്പെട്ടവർ തുടങ്ങിയവരെല്ലാം ഈ വിമാനത്തിൽ ഇടംപിടിക്കുകയുണ്ടായി. ഇതേതുടർന്ന് മുഴുവൻ യാത്രക്കാരെയും പൂർണമായും സൗജന്യമായാണ് നാട്ടിലെത്തിക്കുന്നതെന്ന് ഓർമയുടെ മുതിർന്ന പ്രവർത്തകരായ അബ്ദുൽ റഹ്മാൻ, അബ്ദുൽ റഷീദ്, രാജൻ മാഹി എന്നിവർ പറയുകയുണ്ടായി.
അതോടൊപ്പം തന്നെ യാത്രക്കാർക്കു പിപിഇ കിറ്റും ഭക്ഷണവും സൗജന്യമായി നൽകുന്നു. കെ.കെ. രാഗേഷ് എംപിയുടെ സജീവ ഇടപടൽ മൂലമാണ് ഉദ്യമം വളരെ വേഗത്തിൽ തന്നെ യാഥാർഥ്യമാക്കാൻ സാധിച്ചത്. കൊറോണ വ്യാപനത്തിൽ കഷ്ടപ്പാട് മൂലം വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം നാട്ടിലേക്കു മടങ്ങാനായി റജിസ്റ്റർ ചെയ്ത മലയാളി പ്രവാസികളിൽ അർഹരായ 100 പേർക്ക് സൗജന്യ ടിക്കറ്റുകൾ നൽകാനാണ് 'ഓർമ' ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഈ അറിയിപ്പിനെ തുടർന്ന് ആയിരക്കണക്കിന് അപേക്ഷകൾ സംഘടനയ്ക്ക് ലഭിക്കുകയുണ്ടായി. തുടർന്ന് അർഹരായ പലരും ഉൾപ്പെടാതെ വന്ന സാഹചര്യത്തിൽ യുഎഇയിലെ സാമൂഹിക പ്രവർത്തകൻ എം.പി. മുരളിയാണ് ചാർട്ടേഡ് വിമാനമെന്ന സാധ്യത പ്രയോജനപ്പെടുത്താൻ പ്രചോദനമായി മാറിയത്. ഇതോടൊപ്പം തന്നെ സൗജന്യ യാത്ര സാധ്യമായതിൽ യാത്രക്കാർ സന്തോഷം പ്രകടിപ്പിക്കുകയും ഒാർമയ്ക്ക് നന്ദി അറിയിക്കുകയും ഉണ്ടായി.
നിലവിൽ ചാർട്ടേഡ് വിമാന സർവീസുകൾക്ക് അനുമതി നേടിയ പല സംഘടനകളും 1250 മുതൽ 1400 ദിർഹം വരെയുള്ള കൂടിയ നിരക്കിൽ ടിക്കറ്റുകൾ നല്കുന്നതോടൊപ്പം പ്രവാസികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന ഇത്തരം സാഹചര്യത്തിലാണ് 'ഓർമ' പ്രവാസികളുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് സൗജന്യ യാത്ര ഏർപ്പെടുത്തുന്നതെന്ന് രക്ഷാധികാരിയും ലോക കേരള സഭാംഗവുമായ എൻ.കെ. കുഞ്ഞുമുഹമ്മദ് പറയുകയുണ്ടായി. കേന്ദ്രം അനുവദിച്ച വന്ദേ ഭാരത് പദ്ധതിയിൽ 750 ദിർഹം മാത്രമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്.
https://www.facebook.com/Malayalivartha


























