യുഎഇയുടെ തകർപ്പൻ സെഞ്ചുറി; ഒരു മുഴം മുന്നേ തന്നെ നീക്കം, നീണ്ട 48 വർഷം നീണ്ട ബഹിഷ്കരണ നിയമവും ഇല്ലാതായി, സമ്പദ്ഘടനക്ക് ഇത് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് വിദഗ്ധർ
സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ തയ്യാറായി യുഎഇ. യു.എ.ഇ.- ഇസ്രയേൽ സമാധാനക്കരാറിന്റെ അടിസ്ഥാനത്തിൽ ഇസ്രയേൽ ബഹിഷ്കരണനയം അസാധുവാക്കാൻ യു.എ.ഇ. പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിടുകയുണ്ടായി. ഇതുസംബന്ധിച്ച് നിലനിന്നിരുന്ന 1972-ലെ നമ്പർ 15 ഫെഡറൽ നിയമമാണ് പ്രസിഡൻറിന്റെ ഉത്തരവോടെ അസാധുവായിരിക്കുന്നത്. ഇസ്രയേലുമായി നയതന്ത്ര, വാണിജ്യ ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങൾക്ക് യു.എ.ഇ.ഇതിനോടകം തന്നെ തുടക്കംകുറിച്ചിരിക്കുകയാണ്. സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാൻ സാങ്കേതികരംഗങ്ങളിൽ നൂതന ചുവടുവെപ്പുകൾക്ക് വലിയസാധ്യതകളാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.
അതോടൊപ്പം തന്നെ ബഹിഷ്കരണനയം അസാധുവാകുന്നതോടെ യു.എ.ഇ.യിലുള്ള സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇസ്രയേൽ കമ്പനികളുമായോ വ്യക്തികളുമായോ വാണിജ്യ-വ്യവസായ-സാമ്പത്തിക രംഗങ്ങളിലെല്ലാം ഉടമ്പടികളാകാവുന്നതുമാണ്. ഇതോടെ ഇസ്രയേൽ ഉത്പന്നങ്ങൾ യു.എ.ഇ.യിലേക്ക് കൊണ്ടുവരുന്നതിനും കൈമാറ്റംചെയ്യുന്നതിനും വിപണനംചെയ്യുന്നതിനും നിയമാനുമതി ലഭിക്കുകയും ചെയ്യും.
48 വർഷം നീണ്ട ബഹിഷ്കരണ നിയമവും ഇതോടെ ഇല്ലാതായിരിക്കുകയാണ്. ആയതിനാൽ തന്നെ യു.എ.ഇയുടെ സമ്പദ് ഘടനക്ക് ഇത് വലിയ തോതിൽ ഗുണം ചെയ്യുമെന്നാണ് റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവരും മറ്റും അഭിപ്രായപ്പെടുകയാണ്.
https://www.facebook.com/Malayalivartha
























