സൗദി അറേബ്യയുടെ വടക്കൻ ഭാഗങ്ങളിൽ പുതിയ രണ്ട് എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി; സാമ്പത്തിക രംഗത്തിന് പുത്തൻ ഉണർവ്, പ്രവാസികൾക്ക് പ്രതീക്ഷ നൽകി കണ്ടെത്തിയത് പുത്തൻ എണ്ണപ്പാടം

സൗദിയുടെ സാമ്പത്തിക രംഗത്തിന് പുത്തൻ ഉണർവ് നൽകി സൗദി അറേബ്യയുടെ വടക്കൻ ഭാഗങ്ങളിൽ പുതിയ രണ്ട് എണ്ണ, വാതക പാടങ്ങൾ കണ്ടെത്തിയതായി സൗദി ഉൗർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ വെളിപ്പെടുത്തിയിരിക്കുകയാണ്. സൗദി അറേബ്യൻ ദേശീയ എണ്ണ കമ്പനി സൗദി ആരാംകോയാണ് പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അൽജൗഫ് മേഖലയിലാണ് 'ഹദ്ബത് ഹജ്റ'എന്ന പേരിലുള്ള വാതക നിക്ഷേപം കണ്ടെത്തിയതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. ഒപ്പം വടക്കൻ അതിർത്തി മേഖലയിലെ 'അബ്റക് തുലൂൽ'പാടം എണ്ണയും വാതകവും ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
അതോടൊപ്പം തന്നെ സകാക പട്ടണത്തോട് ചേർന്നാണ് 'ഹദ്ബത് ഹജ്റ'പാടം സ്ഥിതിചെയ്യുന്നത്. ധാരാളം വാതകശേഖരമുള്ള പാടമാണിത് എന്നാണ് ലാഭയ്യമാകുന്ന വിവരം. സ്ഥലത്തെ 'സാറ'റിസർവോയറിൽനിന്ന് പ്രതിദിനം ശരാശരി 16 ദശലക്ഷം ക്യൂബിക് അടി വാതകം 1944 ബർമീൽ കണ്ടൻസേറ്റിനൊപ്പം ഉൽപാദിപ്പിക്കാനാകുന്നതാണ്.
എന്നാൽ അറാർ പട്ടണത്തിെൻറ തെക്കുകിഴക്ക് 'അബ്റക് തുലുൽ'പാടത്തെ ശറൂറ റിസർവോയറിൽനിന്ന് 3189 ക്യുബിക് അടി പ്രീമിയം ലൈറ്റ് അറേബ്യൻ ഒായിലും ഏകദേശം 1.1 ദശലക്ഷം ഘനയടി വാതകവും പ്രതിദിനം ഉൽപാദിപ്പിക്കാനാകുന്നതാണ്. അതേ പാടത്തെ 'കവാറ'റിസർവോയറിൽനിന്ന് പ്രതിദിനം 2.4 ദശലക്ഷം ക്യുബിക് അടി ഗ്യാസും 49 ബർമീൽ കണ്ടൻസേറ്റും ഉൽപാദിപ്പിക്കാനാകുന്നതായിരിക്കും. രണ്ട് പാടങ്ങളിലെയും എണ്ണ, വാതകം അളവ് കണക്കാക്കുന്നതിനായി സൗദി ആരാംകോ കമ്പനിക്ക് കീഴിൽ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ഉൗർജ മന്ത്രി വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























