പറന്നുയരാൻ പ്രതീക്ഷയോടെ പ്രവാസികൾ; ആഗസ്റ്റ് 31വരെയുള്ള കരാർ ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടി, എയർ ബബ്ൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ മടങ്ങിയെത്തുന്നു, സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കുമെന്നത് പ്രവാസികളുടെ ഒഴുക്ക് കൂട്ടി

പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകി കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായി ഇന്ത്യയും ഖത്തറും എയർ ബബ്ൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ മടങ്ങിയെത്തുകയാണ്. മലയാളികളടക്കം നിരവധി പേർ ഇതിനോടകം തന്നെ തിരിച്ചെത്തിക്കഴിഞ്ഞു. നിരവധി പേർ നാട്ടിൽ കുടുങ്ങിയ കുടുംബങ്ങളെയും ഇതിനകം തിരിച്ചെത്തിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾ തുറന്നുപ്രവർത്തിക്കുവെന്നതിനാൽ ഇത് മുൻകൂട്ടി കണ്ടും ആളുകൾ തിരിച്ചെത്തുന്നത് ഉയർന്നിരിക്കുകയാണ്. കോവിഡ്–19നെ തുടർന്ന് കേരളത്തിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരികെ ദോഹയിലെത്താൻ സാമൂഹിക സംഘടനകളുടെ ചാർട്ടർ വിമാനങ്ങളും ഇതോടൊപ്പം തന്നെ തുണയാകുന്നുണ്ട്.
അതോടൊപ്പം തന്നെ ഖത്തറും ഇന്ത്യയും തമ്മിലുള്ള ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവിസുകൾ നടത്താനുള്ള എയർബബ്ൾ കരാറിൻെറ കാലാവധി ഒക്ടോബർ 31 വരെ നീട്ടിയത് കഴിഞ്ഞ ദിവസമായിരുന്നു. ഈ തീരുമാനവും നാട്ടിൽ കുടുങ്ങിയവർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കിയ എയർബബ്ൾ കരാർ ആഗസ്റ്റ് 18നാണ് പ്രാബല്യത്തിൽ വന്നത് തന്നെ. എന്നാൽ ആഗസ്റ്റ് 31വരെയുള്ള കരാർ ആണ് ഇപ്പോൾ ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നത്. ആകെയുള്ള മൊത്തം സീറ്റുകൾ ഇന്ത്യൻ കമ്പനികളും ഖത്തർ എയർവേസും പങ്കുവെച്ചാണ് സർവിസ് നടത്തിവരുന്നത്. ഖത്തർ വിസയുള്ള ഏത് ഇന്ത്യക്കാരനും ഖത്തറിലേക്ക് മടങ്ങിയെത്താം. ഖത്തരി പൗരന്മാർക്കും യാത്ര ചെയ്യാം. എന്നാൽ, ഖത്തറിലേക്ക് മാത്രമുള്ളവരാകണം യാത്രക്കാർ.
ഇതേതുടർന്ന് ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ നിരവധി ഇന്ത്യക്കാർ റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങിയെത്തുന്നുണ്ട്. https://portal.www.gov.qa/wps/portal/qsports/home എന്ന ഖത്തർ പോർട്ടൽ വഴിയാണ് പ്രവാസികൾ പെർമിറ്റിന് അപേക്ഷ നൽകേണ്ടത്. വിസാകാലാവധി കഴിഞ്ഞവർക്കുള്ള ഫീസ് ഖത്തർ ഒഴിവാക്കിയിട്ടുമുണ്ട്. ആയതിനാൽ തന്നെ ആഗസ്റ്റ് ഒന്നുമുതൽ ഐഡി കാലാവധി കഴിഞ്ഞ ഇന്ത്യക്കാർക്കടക്കം റീ എൻട്രി പെർമിറ്റ് എടുത്ത് ഖത്തറിലേക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. എന്നാൽ, മറ്റ് രാജ്യങ്ങളിലേക്കുള്ള വിമാനസർവിസുകൾക്കുള്ള വിലക്ക് ഇന്ത്യ ആഗസ്റ്റ് 31 വരെ നീട്ടിയതോടെ ഇന്ത്യക്കാരുടെ മടക്കം അനിശ്ചിത്വത്തിലായിരുന്നു. അതേസമയം രാജ്യാന്തര വിമാന സർവീസുകൾ ആരംഭിക്കയുന്നതിന്റെ സമയ പരിധിയും നേടുകയുണ്ടായി.
https://www.facebook.com/Malayalivartha
























