പ്രവാസലോകത്ത് പച്ചക്കറികൾ എത്തിയത് ഇങ്ങനെ; കണ്ടാൽ ഞെട്ടും! അതുകൊണ്ടുണ്ടാക്കുന്ന സദ്യയ്ക്കും ഇത്ര ഗമ, വിമാനത്തിന്റെ സീറ്റിൽ യാത്രക്കാരെപ്പോലെ എത്തിച്ചേർന്നത് ഓണത്തിനായി, ഇങ്ങനെ എത്തിയവയ്ക്കാകട്ടെ കൂടുതൽ വിലയും നൽകേണ്ടി വന്നു

ഇപ്രാവശ്യം ഓണമെത്തിയത് പഴയപോലെ അല്ല. എങ്കിലും നിറമനസ്സോടുകൂടിയാണ് പ്രവാസികൾ ആ ഓണം ഏറ്റെടുത്തത്. എന്നാൽ ഗൾഫ് മലയാളികളുടെ തീൻമേശയിലെ പച്ചക്കറി വിഭവങ്ങൾക്ക് ഈ വർഷം ഇത്തിരി ഗമയിത്തിരി കൂടുതലായിരുന്നു എന്നതിൽ സംശയമില്ല. പച്ചക്കറികൾക്ക് വില കൂടുതലായതുകൊണ്ടു മാത്രമല്ല, പച്ചക്കറികളും മറ്റും വിമാനത്തിന്റെ സീറ്റിൽ യാത്രക്കാരെപ്പോലെ ഗമയിലിരുന്നു ഗൾഫിലേക്കു പറന്നു വന്നത്. ഇതുകൊണ്ടാണ് പച്ചക്കറികൾക്കും അതുകൊണ്ടുണ്ടാക്കുന്ന സദ്യയ്ക്കും പണ്ടത്തേക്കാൾ ഇത്തിരി ഗമ കൂടുതൽ. കോവിഡ് പ്രതിസന്ധി മൂലം വിമാനങ്ങൾ കുറവായതിനാൽ തന്നെ ഗൾഫിൽ വേണ്ടത്ര പച്ചക്കറികൾ കേരളത്തിൽ നിന്ന് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇങ്ങനെഎത്തിയവയ്ക്കാകട്ടെ കൂടുതൽ വിലയും നൽകേണ്ടി വന്നു.
മറ്റൊന്നുമല്ല കാരണം, യാത്രാ വിമാനങ്ങൾ കുറവായതിനാൽ പച്ചക്കറികൾ കൊണ്ടു വരാൻ മാത്രം പ്രത്യേക വിമാനങ്ങൾ സർവീസ് നടത്തേണ്ടി വന്നത് തന്നെ. ഇങ്ങനെ കേരളത്തിലേക്കുള്ള വിമാനങ്ങളിൽ അഞ്ചോ പത്തോ ടൺ ചരക്ക് മാത്രമാണ് ഉണ്ടാവുക. സ്വാഭാവികമായും യാത്രക്കൂലിയും കൂടി. എമിറേറ്റ്സ് വിമാനങ്ങളിൽ സാധാരണ യാത്രക്കാരുള്ളപ്പോൾ 25 ടൺ വരെ പച്ചക്കറികളാണ് കൊണ്ടുപോയിരുന്നതെങ്കിൽ യാത്രക്കാരില്ലാതെ 60 ടൺ വരെ പച്ചക്കറികൾ കയറ്റിയിരുന്നു.
വിമാനത്തിന്റെ സീറ്റുകൾ അഴിച്ചുമാറ്റി അവിടെ പച്ചക്കറികൾ നിറച്ചായിരുന്നു സർവീസ് നടത്തിയിരുന്നത്. സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഫ്ലൈദുബായ് എന്നീ വിമാനങ്ങളിൽ വിമാനത്തിന്റെ സീറ്റുകളിൽ യാത്രക്കാർക്കു പകരം പച്ചക്കറിപ്പെട്ടികൾ വച്ചാണ് പറന്നത്. സാധാരണ 3 മുതൽ 5 ടൺ വരെ ചരക്കുകൾ കൊണ്ടു പോയിരുന്ന വിമാനങ്ങളിൽ 20 മുതൽ 25 ടൺ വരെ പച്ചക്കറികൾ ഇത്തരത്തിൽ കയറ്റിയിരുന്നു. ഓഗസ്റ്റ് 15 മുതൽ 30 വരെ 1,448 ടൺ പഴങ്ങളും പച്ചക്കറികളുമാണ് കൊച്ചിയിൽ നിന്നു മാത്രം ഗൾഫിലേക്ക് എത്തിച്ചേർന്നത്.
അതോടൊപ്പം തന്നെ ശരാശരി 90 ടൺ ആണ് നൽകിയിരുന്നത്. മുൻ വർഷങ്ങളിൽ ശരാശരി 160 ടൺ വരെ കയറ്റിയയച്ചിരുന്ന സ്ഥാനത്താണ് കോവിഡ് പ്രതിസന്ധിയിൽ പച്ചക്കറി കയറ്റുമതിയും കുറഞ്ഞിരുന്നത്. 25നും 27നുമായിരുന്നു ഏറ്റവുമധികം പച്ചക്കറികൾ കൊച്ചിയിൽ നിന്ന് പറന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 25ന് 170 ടണ്ണും 27ന് 187 ടണ്ണും. ഇൻഡിഗോ, ഫ്ലൈദുബായ് എന്നീ വിമാനങ്ങളിൽ ചില ദിവസങ്ങളിൽ 21 ടൺ വരെ അയയ്ക്കുകയുണ്ടായി. പൂക്കളും പഴങ്ങളും പച്ചക്കറികളും ചിപ്സും ഓണത്തപ്പനുമെല്ലാം ഇത്തരത്തിൽ ഗൾഫിലെത്തിചേർന്നു.
https://www.facebook.com/Malayalivartha
























