ദുബായ്, അബുദാബി എന്നിവിടങ്ങളിൽ സ്ഫോടനം; വാതക ലൈനിലെ ചോർച്ചയെ തുടർന്നുണ്ടായ വൻ സ്‌ഫോടനത്തിൽ രണ്ട് മരണം, അപകടത്തിൽ കെട്ടിടത്തിന്റെ താഴെനില ഭാഗികമായി തകരുകയും ഏതാനും പേർക്ക് പരിക്കേറ്റു

തലസ്ഥാന നഗരിയിലെ എയർപോർട്ട് റോഡിലെ (റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്) റെസ്റ്റോറൻറിൽ തിങ്കളാഴ്ച രാവിലെ വാതക ലൈനിലെ ചോർച്ചയെ തുടർന്നുണ്ടായ വൻ സ്‌ഫോടനത്തിൽ രണ്ട് മൂന്ന് മരണം രേഖപ്പെടുത്തി. ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കെട്ടിടത്തിന്റെ താഴെനില ഭാഗികമായി തകരുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് പരിക്കേറ്റവരെ പൊലീസ് ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്. എയർപോർട്ട് റോഡിലെ താഴെ നിലയിലുള്ള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റിൽ രാവിലെ 10.31 ഓടെയായിരുന്നു സ്‌ഫോടനം നടന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗ്യാസ് ഇൻസ്റ്റാലേഷൻ ഉണ്ടായ ലീക്കിനെ തുടർന്നാണ് വൻ സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അതോടൊപ്പം തന്നെ റെസ്റ്റോറന്റിലെ ജീവനക്കാരെയും കെട്ടിടത്തിലെ താമസക്കാരെയും അബൂദബി പൊലീസ് അടിയന്തിരി പൊതു സുരക്ഷ ഡയറക്ടറേറ്റിനു കീഴിൽ സംഭവ സ്ഥലത്തു നിന്നും സുരക്ഷിതമായി ഒഴിപ്പിച്ചത്. നാലു കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തെ തുടർന്ന് വൻ പ്രകമ്പനവും കുലുക്കവും ഉണ്ടായതായി സമീപത്തെ കെട്ടിടങ്ങളിലെ താമസക്കാരും ഓഫീസുകളിലെ ജീവനക്കാരും വെളിപ്പെടുത്തുകയുണ്ടായി. അതേസമയം സംഭവത്തിൽ റെസ്റ്റോറന്റിനു കാര്യമായ നാശനാഷ്ടം സംഭവിച്ചു.
ഇതേതുടർന്ന് സ്‌ഫോടനത്തെക്കുറിച്ച് അബൂദബി പൊലീസ് അടിയന്തിര പൊതു സുരക്ഷ ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്. സ്‌ഫോടനം സംബന്ധിച്ച് ഫോണിൽ വിവരം ലഭിച്ച ഉടനെ പൊലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികൾ നടത്തുകയും കെട്ടിടത്തിൽ നിന്നുള്ളവരെ ഒഴിപ്പിക്കുകയും ചെയ്തതായാണ് ലഭ്യമാകുന്ന വിവരം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പോലീസ് സംഭവ സ്ഥലത്ത് പ്രത്യേകം ബാരിക്കേഡു സ്ഥാപിക്കുകയുണ്ടായി. എയർപോർട്ട് റോഡുമായി ബന്ധിപ്പിക്കുന്ന ഹസ്സ ബിൻ സായിദ് റോഡിന്റെ ഒരു ഭാഗം താൽക്കാലികമായി അടച്ചതായി പൊലീസ് ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























