ഇന്ത്യൻ കോൺസുലേറ്റിന്‍റെ പിടിവാശി കടുക്കുന്നു; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നു, നാല് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ രണ്ട് ദിവസത്തിലേറെ

മലയാളികളടക്കമുള്ളവരുടെ സ്വപ്നങ്ങൾക്കു ചിറകു നൽകിയ ഭൂമിയാണ് ഗൾഫ് രാഷ്ട്രങ്ങൾ. എന്നാലോ ഇവിടെ നിന്നും ഈ മഹാമാരിയുടെ കാലത്തു കേൾക്കുന്ന വാർത്തകൾ അത്ര ശുഭകരമല്ല. കോറോണയെ പ്രതിരോധിക്കാനുള്ള നെട്ടോട്ടം ഒരുവശത്ത് നടക്കുമ്പോൾ മറുവശത്താകട്ടെ ജോലിയിലെ അസ്ഥിരത പ്രവാസികളെ ആശങ്കപ്പെടുത്തുകയാണ്. അവരിൽ കുടുംബങ്ങളായി ജീവിക്കുന്നവരെയാണ് കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. അതുമാത്രമല്ല ഒരു പ്രവാസിക്ക് അന്തിയുറങ്ങാൻ സ്വന്തം മണ്ണ് പോലും നിഷേധിക്കപ്പെടുന്നത് ഏറെ നൊമ്പരപ്പെടുത്തുകയാണ്.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെ പിടിവാശിമൂലം പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നതായി റിപ്പോർട്ട്. മൃതദേഹം കൊണ്ടുപോകാൻ നാട്ടിലെ അവകാശികൾ അനുമതി നൽകുന്ന മുദ്രപത്രം മരണം നടന്ന ശേഷം വാങ്ങിയതാകണം എന്നതാണ് വെളിപ്പെടുത്തുന്ന പുതിയ നിബന്ധന എന്നത്. എന്നാൽ ഇത് അപ്രായോഗികമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കോൺസുലേറ്റിന്‍റെ പിടവാശി കാരണം നാല് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ രണ്ട് ദിവസത്തിലേറെയായി വൈകുന്നത് ഏറെ നൊമ്പരപ്പെടുത്തുകയാണ്.
തിരുവനന്തപുരം സ്വദേശികളായ ഷിബുമോഹൻ, സുധീഷ് കുമാർ, പട്ടാമ്പി സ്വദേശി അസീസ്, നാദാപുരം സ്വദേശി ഇസ്മായീലിൽ എന്നിവരുടെ മൃതദേഹങ്ങളാണ് കോൺസുലേറ്റിന്‍റെ പിടിവാശിമൂലം വൈകിയിരിക്കുന്നത്. പുതിയ കോൺസുൽ ജനറലാണ് മരണം നടന്ന ശേഷം വാങ്ങിയ മുദ്രപത്രത്തിൽ എൻ.ഒ.സി വേണമെന്ന സാങ്കേതിക തടസം ഉന്നയിക്കുന്നത്. മുദ്രപത്രം ട്രഷറിയിൽ നിന്ന് വാങ്ങി സൂക്ഷിക്കുന്നത് ലൈസൻസുള്ള വെണ്ടർമാരാണ് എന്നതിനാൽ പുതിയ നിബന്ധന പ്രായോഗികമല്ലെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുകയാണ്.
https://www.facebook.com/Malayalivartha
























