പ്രവാസികളെ കയ്യൊഴിഞ്ഞ് അറബ് രാഷ്ടം; പ്രവാസികൾക്ക് നേരെ വാതിലുകൾ കൊട്ടിയടച്ച് പുതിയ നടപടി, സർക്കാർ മേഖലയ്ക്കു പിന്നാലെ സൗദിയിൽ കോൺട്രാക്ടിങ് മേഖലയിൽ സ്വദേശിവത്കരണം, നിരവധി പ്രവാസികൾ നാട്ടിലേക്ക്
പ്രവാസലോകം സ്വദേശവത്കരണം കടുപ്പിക്കുകയാണ്. കുവൈറ്റ് ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾ പ്രവാസികൾക്ക് നേരെ വാതിലുകൾ കൊട്ടിയടയ്ക്കുകയാണ്. ഇതിൽ മനം നൊന്ത് പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയത് മാത്രമല്ല, നാട്ടിൽ എത്തിച്ചേർന്നവർക്ക് തിരിച്ച് പ്രവേശിക്കാനാകാത്ത അവസ്ഥയുണ് ഉള്ളത്. ഇപ്പോഴിതാ സൗദിയിൽ കോൺട്രാക്ടിങ് മേഖലയിൽ സ്വദേശിവത്കരണം ഏർപ്പെടുത്താൻ തീരുമാനിച്ചതായി തൊഴിൽ മന്ത്രാലയത്തിൻറെ കീഴിലുള്ള മാനവ വിഭവ ശേഷി ഫണ്ടും (ഹദഫ്) സൗദി കോൺട്രാക്ടിങ് അതോറിറ്റിയും സംയുക്തമായി പ്രസ്‌താവിച്ചു.
നാല് തൊഴിലുകളുടെ സ്വദേശിവത്കരണത്തിലൂടെ 20,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് അധികൃതർ ഇതിലൂടെ പ്രതീക്ഷിക്കുന്നത്. നിലവിൽ 90 ശതമാനം വിദേശികളുള്ള ഈ മേഖലയിലും നിർമാണ രംഗത്തും സ്വദേശിവത്കരണം നടത്താനാണ് അധികൃതർ ഉദ്ദേശിക്കുന്നത് പോലും. നിർമാണ ജോലികളുടെ നിരീക്ഷകൻ, നിർമാണ ടെക്നീഷ്യൻ, സർവ്വേ ടെക്‌നിഷ്യൻ, റോഡ് ടെക്‌നിഷ്യൻ തുടങ്ങിയ ജോലികളിലാണ് ആദ്യ ഘട്ടത്തിൽ സ്വദേശിവത്കരണം നടപ്പാക്കുക എന്നതാണ്. പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിച്ചുപോരുമ്മ ഈ മേഖലയും സ്വദേശവത്കരിക്കുമ്പോൾ തീരാ വേദന തന്നെയാണ് സൃഷ്ടിക്കുന്നത്.
അതേസമയം സ്വദേശി യുവാക്കൾക്ക് ഈ തൊഴിലുകൾക്ക് ആവശ്യമായ പരിശീലനം സൗദി ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ട്രെയിനിങ് കേന്ദ്രങ്ങളിൽ വെച്ച് നൽകുന്നതാണ്. പരിശീലനത്തിനിടക്കും ജോലിയിൽ പ്രവേശിച്ച ആദ്യഘട്ടത്തിലും ആവശ്യമായ പിന്തുണയും സാമ്പത്തിക സഹായവും മാനവ വിഭവ ശേഷി ഫണ്ട് നൽകുകയും ചെയ്യും. വിദേശികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള കോൺട്രാക്ടിങ്, നിർമാണ മേഖല സ്വദേശിവത്കരിക്കുന്നതിലൂടെ പതിനായിരക്കണക്കിന് സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിച്ചുവരുന്നത്.
https://www.facebook.com/Malayalivartha
























