കനത്ത വേനൽചൂടിൽ ജോലിചെയ്യുന്നവര്‍ക്കായി മലയാളിയുടെ അത്യുഗ്രൻ വിദ്യ; ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ മുന്നോട്ടുവെച്ച ആശയം നടപ്പാക്കിയത് മലയാളി സംരംഭകർ

ഗൾഫിലെ കനത്ത വേനൽചൂടിൽ ജോലിചെയ്യുന്നവര്‍ക്ക് ശരീരം തണുപ്പിക്കാൻ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഷാർജ അധികൃതർ. ഷാർജയിലാണ് കൂൾ ഓഫ് കാബിനുകൾ എന്ന പേരിൽ ശീതീകരണ മുറികൾ പരീക്ഷിക്കുന്നത്. എന്നാൽ പിന്നിൽ മലയാളി സംരംഭകരും ഉണ്ട്. ഷാർജ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ചെയർമാൻ മുന്നോട്ടുവെച്ച ആശയം നടപ്പാക്കിയത് മലയാളി സംരംഭകരാണ് എന്നതാണ്. അങ്ങനെ കടുത്ത പുറം ജോലിക്കിടയിലുള്ള അസഹനീയ ചൂടിൽ തണൽപോലും കിട്ടാത്ത സാഹചര്യത്തിൽ കാബിനുള്ളിലേക്ക് കയറി ശരീരം തണുപ്പിക്കാവുന്നതാണ്.
അതോടൊപ്പം തന്നെ 20 അടി വലിപ്പമുള്ള കണ്ടെയ്നറിൽ ഇത്തരം അഞ്ച് മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. തൊഴിലാളികളുടെ സുരക്ഷക്കായി ഇത്തരമൊരു ആശയം മുന്നേട്ടുവെച്ച സേവ ചെയർമാൻ ഡോ.റാശിദ് അലീം തന്നെയാണ് കൂൾ ഓഫ് കാബിനിന്റെ പരീക്ഷണഘട്ടം ഉദ്ഘാടന കർമം നിർവഹിച്ചത്. ഏത് തൊഴിലിടങ്ങളിലും സ്ഥാപിക്കാവുന്ന ഈ സംവിധാനം നടപ്പാക്കിയത് മലയാളികൾ നേതൃത്വം നൽകുന്ന ഓഷ്യൻ ഓയിൽ ഫീൽഡാണ് എന്നതാണ് മറ്റൊരു സവിശേഷത. ഓരോ കാബിനിലും രണ്ട് എയർകണ്ടീഷനുകളും ചില്ലറും ലഭ്യമാക്കിയിട്ടുണ്ട്.
ഇതിലൂടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന കടുത്ത ചൂടിൽ നിന്ന് ആരോഗ്യകരമായ താപനിലയിലേക്ക് ശരീരത്തെ കൊണ്ടുവരാൻ കഴിയും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത എന്നത്. ഷാർജയിലെ കൂടുതൽ മേഖലയിൽ ഈ സംവിധാനം പരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം എന്നാണ് ലഭ്യമാകുന്ന വിവരം.
https://www.facebook.com/Malayalivartha
























