സൗദിയുടെ ലിസ്റ്റിൽ ഇന്ത്യ ഇല്ല; കുടുക്കിൽ പ്രവാസികൾ, 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി എയര്‍ലൈന്‍സ് പുറത്ത് വിട്ടത്, മടങ്ങുന്നവര്‍ ഏഴ് നിബന്ധനകള്‍ പാലിക്കണം

കുവൈറ്റ് രാജ്യാന്തര സർവീസുകൾക്ക് അനുമതി നൽകിയെങ്കിലും ,ഇന്ത്യ ഉൾപ്പെടെ മുപ്പതിൽപരം രാജ്യങ്ങൾ അതിൽ ഉൾപ്പെട്ടിരുന്നില്ല .എന്നാൽ സമാനമായ സ്ഥിതി ആണ് ഇപ്പോൾ സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. 25 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങിവരുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു . എന്നാല്‍ ആദ്യ പട്ടികയില്‍ ഇന്ത്യയില്ല . ഇന്ത്യയെ ഉള്‍പ്പെടുത്താതെ 25 രാജ്യങ്ങളുടെ പട്ടികയാണ് സൗദി എയര്‍ലൈന്‍സ് പുറത്ത് വിട്ടിരിക്കുന്നത്.സൗദിയിലേക്ക് മടങ്ങുന്നവര്‍ക്ക് ഏഴ് നിബന്ധനകള്‍ പാലിക്കണമെന്നാണ് സൗദി എയര്‍ലൈന്‍സ് അറിയിച്ചിട്ടുള്ളത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ പ്രസിദ്ധീകരിച്ച അതേ നിബന്ധനകള്‍ തന്നെയാണിത്. ഇത് സംബന്ധിച്ച വിശദ വിവരങ്ങള്‍ സൗദിയ വിമാന കമ്പനി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഇതനുസരിച്ച് വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഒരു പ്രത്യേകഫോം പൂരിപ്പിച്ച് വിമാനത്താവളത്തില്‍ നല്‍കണം. ആരോഗ്യ പ്രവര്‍ത്തകര്‍ മൂന്ന് ദിവസവും അല്ലാത്തവര്‍ ഏഴ് ദിവസവും ക്വാറന്റീനില്‍ കഴിയണം. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാല്‍ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് റിസല്‍ട്ട് ആണെന്ന് ഉറപ്പ് വരുത്തണം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തത്മന്‍, തവക്കല്‍ന തുടങ്ങിയ ആപുകള്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സൗദിയിലെത്തി എട്ട് മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ താമസിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ തത്മന്‍ ആപില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ നമ്പറിലേക്ക് വിളിക്കുകയോ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ പോവുകയോ വേണം.
യാത്രക്കാര്‍ ദിവസവും ആപില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആരോഗ്യ പരിശോധന നടത്തിയിരിക്കണം. ക്വാറന്റൈന്‍ സമയം എല്ലാ സുരക്ഷാമുന്‍ കരുതലുകളും പാലിച്ചിരിക്കണം.യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഈജിപ്ത്, ലബനാന്‍, തുനീഷ്യ, മൊറോക്കോ, ചൈന, തുടങ്ങി 25 രാജ്യങ്ങളില്‍ നിന്നും സൗദിയില്‍ എത്തുന്നവര്‍ക്കുള്ള ഉപാധികളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോവിഡ് കേസുകളില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ എന്ന് തുടങ്ങുമെന്നതില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha
























