പ്രവാസികളുടെ ഓരോരോ കാര്യമേ; അവധി ദിനങ്ങൾ ഏറ്റെടുത്ത് പ്രവാസികൾ, അങ്ങനെ കടലിലെ കൊമ്പൻമാരെ ചൂണ്ടയിൽ കുരുക്കി കറിച്ചട്ടിയിലാക്കാൻ കൂട്ടത്തോടെ മലയാളികൾ, അറബികൾ പോലും അമ്പരന്ന് ചൂണ്ടവിദ്യ
കൊറോണ വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളിൽ നേരിയ ഇളവ് നൽകി ഗൾഫ് മേഖല. അവധി ദിനങ്ങൾ ഏറ്റെടുത്ത് പ്രവാസികൾ. അങ്ങനെ കടലിലെ കൊമ്പൻമാരെ ചൂണ്ടയിൽ കുരുക്കി കറിച്ചട്ടിയിലാക്കാൻ കൂട്ടത്തോടെ മലയാളികൾ എത്തി. വടക്കൻ എമിറേറ്റുകളിലെ കടലോരങ്ങളിൽ എല്ലാ അവധിദിവസങ്ങളും ആഘോഷമാക്കുകയാണു ഇപ്പോൾ ചൂണ്ടക്കാർ, അതും നമ്മുടെ മലയാളികൾ. വമ്പൻ അയക്കൂറ മുതൽ തിരണ്ടിവരെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ ഓരോ യാത്രയിലും 'ചാകര'. 10 കിലോയുള്ള അയക്കൂറയും 30 കിലോയുള്ള തിരണ്ടിയും കിട്ടിയ ദിവസങ്ങളുണ്ടെന്ന് പ്രവാസികൾ. അങ്ങനെ പാട്ടും മേളവുമായി എല്ലാവരും കൂടി തീരത്തു തന്നെ ബാർബിക്യൂ ചെയ്ത് കഴിച്ചശേഷം ഒരാഴ്ചത്തേക്കുള്ള മത്സ്യവുമായി ഉച്ചയോടെ തന്നെ മടങ്ങുകയാണ് പതിവ്.
അതേസമയം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ബാച് ലേഴ്സ് അടക്കമുള്ളവരാണ് ഈ സംഘത്തിലുള്ളത്. 20ൽ ഏറെ മലയാളികളുണ്ട്. ആഴ്ചകൾ പിന്നിടുമ്പോൾ സംഘബലം കൂടുന്നു. കുടുംബത്തോടൊപ്പം എത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. പോകേണ്ട സ്ഥലങ്ങൾ തലേന്നു തീരുമാനിക്കുകയാണ്. വെറും കയ്യോടെ മടങ്ങേണ്ട അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് പാലക്കാട് സ്വദേശികളായ സിജു പോൾ, സിബി, കാസർകോട് സ്വദേശി ഇർഷാദ്, ഗുരുവായൂർ സ്വദേശി വിപിൻ ദാസ്, ചാവക്കാട് സ്വദേശി സിദ്ദിഖ് എന്നിവർ പറയുകയാണ്. 2 വർഷമായി എല്ലാ അവധിദിവസങ്ങളിലും പോകുന്നവരാണ് ഇവർ.
അതോടൊപ്പം തന്നെ ദുബായ്, ഷാർജ എമിറേറ്റുകളിൽ താമസിക്കുന്നവരാണേറെയുമുള്ളത്. പുലർച്ചെ 4 മണിയോടെ 6-7 വാഹനങ്ങളിലായി ഒരുമിച്ചാണു ഇവരുടെ യാത്ര. ഷാർജ ഹംറിയ, ഉമ്മുൽഖുവൈൻ, ഫുജൈറ ദിബ്ബ എന്നിവിടങ്ങളാണ് ഏറെ പ്രിയപ്പെട്ട മേഖലകളായി പറയുന്നത്. തീരത്തെ കരിങ്കൽ കെട്ടുകളിൽ നിന്നാണു മീൻപിടിക്കുന്നത്. മത്സ്യലഭ്യത കൂടിയ മേഖലകൾ നോക്കി 3-4 കിലോമീറ്റർ നടക്കേണ്ടിവരുന്നതാണ്. ഓരോയിനം മത്സ്യവും കിട്ടുന്ന സീസണും സമയവും ഉണ്ട്.
https://www.facebook.com/Malayalivartha