പുതിയ യാത്രാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ 14 ദിവസം ഹോം ക്വാറൻറീന് നിർബന്ധിക്കുന്നുവെന്ന് പരാതി; ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുത്തിയിരിക്കണം
കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ വിദേശത്ത് നിന്നും എത്തുന്ന പ്രവാസികൾക്കുള്ള കേന്ദ്രസർക്കാറിെൻറ പുതിയ യാത്രാചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ 14 ദിവസം ഹോം ക്വാറൻറീന് നിർബന്ധിക്കുന്നുവെന്ന് പരാതി ഉയരുകയാണ്. വിമാനത്താവളത്തിലെ പരിശോധനയിൽ നെഗറ്റിവ് ആണെങ്കിൽ 14 ദിവസം സ്വയം നിരീക്ഷണം മതിയെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. എന്നാൽ, ഇതിന് വിരുദ്ധമായി പലരെയും ഹോം ക്വാറൻറീനിൽ കഴിയണമെന്ന് നിർബന്ധിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. ഇതിനുപിന്നാലെ കഴിഞ്ഞദിവസങ്ങളിൽ നാട്ടിലെത്തിയ പല പ്രവാസികൾക്കും ഇത്തരത്തിൽ അനുഭവമുണ്ടായിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിെൻറ പുതിയ മാർഗ നിർദേശങ്ങൾ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് പോകുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുത്തിയിരിക്കണം. ഗൾഫിൽ നിന്നുൾപ്പെടെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർ സുവിധ പോർട്ടലിൽ (www.newdelhiairport.in) സത്യവാങ് മൂലം സമർപ്പിക്കുന്നതിനൊപ്പം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം.
എന്നുമാത്രമല്ല യാത്ര ചെയ്യുന്നതിന് 72 മണിക്കൂറിനുള്ളിലാണ് കോവിഡ് ടെസ്റ്റ് നടത്തേണ്ടത്. ചെക്ക് ഇൻ സമയത്ത് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽ എത്തുേമ്പാൾ പണമടച്ച് മോളിക്കുലാർ പരിശോധന നടത്തണം എന്നൊക്കെയാണ് മറ്റുള്ള നിർദ്ദേശങ്ങൾ. ജനിതകമാറ്റം വന്ന കോവിഡ് വൈറസിനെ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയാണ് മോളിക്കുലർ ടെസ്റ്റ് എന്നതിലൂടെ കരുതുന്നത്. ഫലം നെഗറ്റിവ് ആകുന്നവർ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് വേണ്ടത്.
എന്നാൽ ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ രാജ്യങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങൾ വഴിയോ മറ്റു വിമാനത്താവളങ്ങൾ വഴിയോ വരുന്ന ട്രാൻസിറ്റ് യാത്രക്കാർ നാട്ടിലെ വിമാനത്താവളത്തിൽനിന്ന് നെഗറ്റീവ് ആയാലും ഏഴ് ദിവസം ഹോം ക്വാറൻറീനിൽ കഴിയണം എന്നതാണ്. ചെറിയ ലീവുകൾക്കായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഇത് കടുത്ത തലവേദനയാകുകയാണ്. ഇതിനുപിന്നാലെ വ്യാപക പരാതിയും ഉയരുന്നു. എയർപോർട്ടിൽ എത്തുന്ന പ്രവാസികളിൽ പലർക്കും ദുരനുഭവങ്ങളാണ് ഉണ്ടാകുന്നത്. നയത്തിന് വിരുദ്ധമായുള്ള നിലപാടുകൾ സ്വീകരിക്കുന്നതായുള്ള പരാതികളും ഉയരുകയാണ്.
https://www.facebook.com/Malayalivartha