'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍.....അൽഹംദുലില്ലാഹ്' ആ നിമിഷം മറക്കാനാകാതെ യൂസഫലി, മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലിയ്ക്ക് പറയാനുള്ളത്...
പ്രമുഖ വ്യവസായിയും, സാമൂഹിക പ്രവര്‍ത്തകനുമായ എം എ യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപ്രതീക്ഷിതമായി ഉണ്ടായ യന്ത്ര തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എറണാകുളം, പനങ്ങാട് ഭാഗത്ത് ചതുപ്പില്‍ ഇടിച്ചിറക്കേണ്ടി വന്നത്. യന്ത്രത്തകരാർ മൂലം നിയന്ത്രണം വിടുമെന്ന ഘട്ടത്തിലാണ് ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയെക്കൂടാതെ ഭാര്യ ഷാബിറയും, മൂന്ന് സെക്രട്ടറിമാരും ഹെലികോപ്റ്ററിലുണ്ടായിരുന്നു.
അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റില്ലായിരുന്നു. 'ദൈവം അവിടെ കൊണ്ടിറക്കിയതുപോലെയാണു തോന്നിയത്. വേറെ എവിടെയെങ്കിലും ആയിരുന്നെങ്കില്‍' എന്നുമാണ് മരണത്തെ മുഖാമുഖം കണ്ട നിമിഷത്തെക്കുറിച്ച് യൂസഫലിയ്ക്ക് പറയാനുള്ളത്.
ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ യൂസഫലിയും കുടുംബവും അബുദാബിക്കു മടങ്ങിയിരുന്നു. അബുദാബി രാജകുടുംബമാണ് വിമാനം അയച്ചത്. യൂസഫലിയുടെ തുടര്‍ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ് അറിയിക്കുകയുണ്ടായി. അപ്രതീക്ഷിത സംഭവത്തിന്റെ ഞീട്ടാൽ ഇതുവരെ പ്രവാസികളിൽ നിന്നും മാറിയിട്ടില്ല.
ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ കൊച്ചുകടവന്ത്രയിലെ വീട്ടിലെ ഹെലിപ്പാഡില്‍ നിന്ന് പുറപ്പെട്ടതായിരുന്നു യൂസഫലി. ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങവേയാണ് പനങ്ങാട് ഫിഷറീസ് സര്‍വകലാശാലയുടെ ഗ്രൗണ്ടിനെ സമീപിക്കവേ തകരാര്‍ സംഭവിച്ചത്. പെട്ടെന്ന് മഴ പെയ്തതും കാറ്റടിച്ചതും പ്രതികൂലമായി മാറി. എങ്കിലും ഹെലികോപ്റ്റര്‍ അറുന്നൂറു മീറ്ററോളം മാറി ചതുപ്പില്‍ ഇറക്കുകയായിരുന്നു. ചതുപ്പുനിലമായതിനാല്‍ ഇടിച്ചുനില്‍ക്കുന്നതിന്റെ ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞു. എമര്‍ജന്‍സി വാതിലിലൂടെയാണ് എല്ലാവരും പുറത്തിറങ്ങിയത്.
അതേസമയം ഇന്നലെ അബുദാബിയില്‍ ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായതിന്റെ സന്തോഷത്തിലായിരുന്നു നാട്ടികക്കാര്‍ ഏവരും. അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായാണ് അബുദാബി അവാര്‍ഡിന് യൂസഫലി അര്‍ഹനായത് തന്നെ. അബുദാബി അല്‍ ഹൊസന്‍ പൈതൃക മന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുരസ്‌കാരം യൂസഫലിക്ക് സമ്മാനിച്ചു. ഇതിനെ തുടര്‍ന്ന് നാട്ടിലെത്തിയ യൂസഫലിയും ഭാര്യയും അടുത്ത ബന്ധുവിനെ കാണാന്‍ കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയിലേക്കു ഞായറാഴ്ച രാവിലെയാണു വീട്ടില്‍നിന്ന് ഹെലികോപ്റ്ററില്‍ പോയത്.
https://www.facebook.com/Malayalivartha