ഗൾഫിൽ അമ്പരപ്പ് തീർത്ത് ഇന്ത്യ-പാക് ഒരുമ; ഒരുമയുടെ കരുത്തിൽ അതിർത്തികൾ മാഞ്ഞു. സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികം ഒരുമിച്ച് ആഘോഷിച്ച് ഇന്ത്യയും പാക്കിസ്ഥാനും, സാഹോദര്യത്തിന്‍റെയും ശാന്തിയുടെയും സന്ദേശമുയർത്തി വേറിട്ട ആഘോഷമൊരുക്കി ദുബായിയിലെ ബൈക്ക് റൈഡേഴ്സിന്‍റെ കൂട്ടായ്മ
സ്വാതന്ത്ര്യ ദിനത്തിൽ ഗൾഫിൽ ഒരുമയുടെ കരുത്തിൽ അതിർത്തികൾ മായച്ച് വേറിട്ട കാഴ്ച്ച. കാത്തിരിപ്പുകൾക്ക് ശേഷം സ്വാതന്ത്ര്യത്തിന്‍റെ 75–ാം വാർഷികം ഒരുമിച്ച് ആഘോഷിച്ച് ഇന്ത്യയും പാക്കിസ്ഥാനും. ദുബായിയിലെ ബൈക്ക് റൈഡേഴ്സിന്‍റെ കൂട്ടായ്മയാണ് സാഹോദര്യത്തിന്‍റെയും ശാന്തിയുടെയും സന്ദേശമുയർത്തി വേറിട്ട ആഘോഷമൊരുക്കിയിരിക്കുന്നത്.
രാവിലെ ആറോടെ തന്നെ അൽ വർസാനിൽ എല്ലാവരും ഒത്തുകൂടി. ജന്മനാടുകൾ 75ാം സ്വാതന്ത്ര്യദിനം ഒരുമിച്ച് കൊണ്ടാടുമ്പോൾ തന്നെ ആഘോഷവും ഒരുമിച്ചാക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ. അൻപതിലേറെ ബൈക്കുകളിലായി അറുപതിലേറെ പേർ പങ്കെടുക്കുകയുണ്ടായി. യുഎഇയിലെ സിങ്ങ്സ് എംഎൻസിയെന്ന റൈഡേഴ്സ് സംഘടനയാണുപരിപാടി സംഘടിപ്പിച്ചിരുന്നത്.
അതോടൊപ്പം തന്നെ അൽ വർസാനിൽ നിന്നു തുടങ്ങി അൽ ഖുദ്ര വഴിയായിരുന്നു റൈഡ്. പ്രതികൂല കാലാവസ്ഥയും പൊടിക്കാറ്റുമൊന്നും ആഘോഷത്തിന് തടസമായിരുന്നില്ല. ഗതാഗതം തടസ്സപ്പെടുത്താതെ, നിരയൊപ്പിച്ച് കൃത്യമായ നിർദേശങ്ങൾ കൈമാറി ദുബായ് ലാസ്റ്റ് എക്സിറ്റ് വരെ എത്തിയിരുന്നു. പിന്നെ തിരിച്ച് അൽ വർസാനിലേക്ക്. അവിടെവച്ച് മധുരംനുകർന്നു സ്വാതന്ത്ര്യത്തിന്‍റെ പ്ലാറ്റിനം ജൂബാലി കെങ്കേമമാക്കുകയാണ് ചെയ്തത്
കൂടാതെ ഇന്ത്യൻ മോട്ടോർസൈക്കിൾ റൈഡേഴ്സും പാക്കിസ്ഥാൻ റൈഡേഴ്സ് ഗ്രൂപ്പും ബ്ലു ഒറിക്സുമാണ് റൈഡിൽ പങ്കെടുത്തത്.
https://www.facebook.com/Malayalivartha