ഒരൊറ്റ ദിവസംകൊണ്ട് 80 പ്രവാസികളെ കയ്യോടെ പിടികൂടി; പോലീസ് ഇവരെ അറസ്റ്റ് ചെയ്തത് നിയമലംഘനങ്ങളും, അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ പേരിൽ, കുവെെറ്റിലെ എല്ലാ പൗരൻമാർക്കും വിദേശികൾക്കും നിർദ്ദേശവുമായി അധികൃതർ
ഗൾഫ് രാഷ്ട്രങ്ങളിൽ കഴിഞ്ഞ കുറച്ച് നാളായി കർശന പരിശോധനകളാണ് നടന്നുവരുന്നത്. പ്രത്യേകിച്ച് കുവൈറ്റിൽ. സ്വദേശിവത്കരണം കടുപ്പിച്ച കുവൈറ്റിൽ നിരവധി പ്രവാസികൾക്കാണ് തൊഴിൽ നഷ്ടമായത്. എന്നുമാത്രമല്ല, ഇത്തരം കർശന പരിശോധനകൾ പ്രവാസികളെ കൂടുതൽ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ ഇതു ശരിവയ്ക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ ആഭ്യന്തര മന്ത്രാലയത്തിലെ പരിശോധനയിൽ കുവെെറ്റിൽ പിടിയിലായത് 80 പ്രവാസികള്‍ എന്ന് റിപ്പോർട്ട്. നിയമലംഘനങ്ങളും, അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തിയതിന്റെ പേരിൽ ആണ് 80 പ്രവാസികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മഹ്ബൂല പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ആണ് അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തിരികുന്നത്. 20 പുരുഷന്‍മാരെയും സ്ത്രീയെയും ആണ് അറസ്റ്റ് ചെയ്തത്. നിയമം ലംഘിച്ചതിന്റെ പേരിൽ ഇവരെ അറസ്റ്റ് ചെയ്യുകയുണ്ടായി.
ഇതുകൂടാതെ ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിൽ 51 വിദേശികള്‍ ആണ് അറസ്റ്റിലായത്. പിന്നാലെ കുവെെറ്റിലെ എല്ലാ പൗരൻമാർക്കും വിദേശികൾക്കും നിർദ്ദേശവുമായി അധികൃതർ രംഗത്തെത്തിയിരുന്നു. എല്ലാവരും സുരക്ഷാ സേനയുമായി സഹകരിക്കണം. രാജ്യത്തെ താമസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ അഭയം നല്‍കരുതെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ താമസ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. ഇത്തരത്തിലുള്ള തൊഴിലാളികൾക്ക് താമസിക്കാൻ അവസരം ഒരുക്കി നൽകുന്ന സ്വദേശികളെ സ്പോണ്‍സര്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നതാണ്. അവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടും. കുറ്റവാളികലെ വീണ്ടും കുവെെറ്റിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല എന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha