2024 യുഎഇയിൽ മാറ്റങ്ങളുടെ വർഷം, പുതുവർഷത്തിൽ രാജ്യത്തുണ്ടാകാൻ പോകുന്ന പ്രധാന മാറ്റങ്ങൾ ഇവയാണ്, രാജ്യത്തെ പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം
യുഎഇയിലെ പ്രവാസികളെല്ലാം പുതുവർഷത്തെ വളരെ പ്രതീക്ഷയോടെ വരവേറ്റ് കഴിഞ്ഞു. എന്നാൽ ഈ വർഷം 2024ൽ രാജ്യത്ത് ചില പ്രധാന മാറ്റങ്ങൾ സംഭവിക്കും. രാജ്യത്തെ പ്രവാസികളായ എല്ലാവരും ഇത് അറിഞ്ഞിരിക്കണം.പുതിയതായി വരുന്ന മാറ്റങ്ങൾ ആരും ഇത് അറിയാതെ പോകരുത്. പതിവുകളിലും ശീലങ്ങളിലും നിയമങ്ങളിലും യുഎഇയിൽ മാറ്റങ്ങളുടെ വർഷമാണ് 2024. രാജ്യത്തുണ്ടാകാൻ പോകുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആരും ഒന്നും നിസാരമായി കാണേണ്ട മാറ്റങ്ങൾക്കൊപ്പം നമ്മൾ മാറിയില്ലെങ്കിൽ എട്ടിന്റെ പണി പിന്നാലെ വരും.
ഒന്ന് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് ഒഴിവാകും ഗ്രേഡ് കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകളെ വ്യാപാര സ്ഥാപനങ്ങൾ ഒഴിവാക്കിയാകും പുതുവർഷം തുടങ്ങിയിരിക്കുന്നത്. പുനരുപയോഗ സാധ്യതയുള്ള കവറുകൾ പൈസകൊടുത്ത് വാങ്ങാൻ സാധിക്കും.വലുപ്പം അനുസരിച്ച് വില നിശ്ചയിച്ച് ആയിരിക്കും വിൽപന നടക്കുക. സാധനങ്ങൾ വാങ്ങാൻ വരുന്നവർ സ്വന്തമായി കവറുകൾ കൊണ്ടുവന്നാലും മതിയാകും..
അതുപോലെ ഇത്തിഹാദ് എയർവേയ്സ് കോവിഡ് കാലത്ത് നിർത്തിവച്ച അബുദാബി–കോഴിക്കോട്, അബുദാബി–തിരുവനന്തപുരം സർവീസ് പുനരാരംഭിക്കും. ഇന്ന് മുതല്‍ പ്രതിദിനം ഓരോ സര്‍വീസുകളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.40ന് അബുദാബിയിൽ നിന്നും വിമാനം പുറപ്പെടും. രാത്രി 7.55ന് വിമാനം കോഴിക്കോട് എത്തുന്ന രീതിയിലാണ് സർവീസ്. എട്ട് ബിസിനസ് ക്ലാസ്, 157 എക്കോണമി സീറ്റുകളാണ് ഈ വിമാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
രാത്രി 9.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം അര്‍ധരാത്രി 1.05ന് അബുദാബിയിൽ എത്തും. എയര്‍ ക്രാഫ്റ്റ് എയര്‍ ബസ് 321 ആണ് തിരുവനന്തപുരം റൂട്ടില്‍ സര്‍വിസ് നടത്തുകയെന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതർ അറിയിച്ചു. പുലർച്ച 3.20ന് എടുക്കുന്ന മറ്റൊരു വിമാനം രാവിലെ ഒമ്പതിന് തിരുവനന്തപുരത്തെത്തും രാവിലെ 10.05ന് തിരുവനന്തപുരത്തുനിന്ന് എത്തുന്ന വിമാനം ഉച്ചക്ക് 12.55ന് ആയിരിക്കു അബുദാബിയിൽ എത്തുക.
കൂടാതെ രാജ്യം ഈ വർഷം രണ്ടാം ഘട്ട സ്വദേശിവൽക്കരണത്തിലേക്ക് കടക്കുക കൂടിയാണ്. 20ൽ കൂടുതൽ ജീവനക്കാരുള്ള കമ്പനികൾ ഈ വർഷം മുതൽ ഒരു സ്വദേശിയെ നിയമിക്കണം. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രഫഷനൽ, സാങ്കേതിക തസ്തികകളിലാണ് സ്വദേശിവൽക്കരണം കൊണ്ടുവരിക. നിലവിൽ 50 ജീവനക്കാരിൽ കൂടുതലുള്ള കമ്പനിയിൽ 2022 മുതൽ വർഷത്തിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കണമെന്നാണ് നിയമം. 5 വർഷംകൊണ്ട് ഇത് 10% ആക്കും. സ്വകാര്യ സ്കൂളുകളിൽ ഈ വർഷം മുതൽ സ്വദേശിവൽക്കരണം നിർബന്ധമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha