കാറിന്റെ എഞ്ചിൻ ഓൺ ചെയ്ത് ആവശ്യങ്ങൾക്കായി പുറത്തേക്ക് പോകാറുണ്ടോ? കർശന മുന്നറിയിപ്പുമായി യുഎഇ പോലീസ്, 500 ദിർഹം പിഴ
നിരവധി പ്രവാസികളാണ് യുഎഇയിൽ ജോലി ചെയ്യുന്നത്. രാജ്യത്തെ നിയമങ്ങൾ പാലിക്കുന്നതിൽ ആരും തന്നെ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാറില്ല. ഏതൊരു പുതിയ നിയമം കൊണ്ടുവന്നാലും അത് കൃത്യമായി പാലിക്കേണ്ടതുണ്ട്. യുഎഇയിൽ നിയമലംഘകരിൽ നിന്നും കനത്ത പിഴയാണ് ഈടാക്കുന്നത്. അത്തരത്തിൽ 500 ദിർഹം നിങ്ങളുടെ പോക്കറ്റിൽ നിന്ന് പോകേണ്ട എങ്കിൽ ഈ നിയമം പ്രവാസികൾ ഓരൊരുത്തരും അറിയേണ്ടതുണ്ട്.
സാധനങ്ങൾ വാങ്ങാനുള്ള ഓട്ടത്തിനിടയിലോ ഇന്ധനം നിറയ്ക്കുമ്പോഴോ, ഗ്രോസറിയിൽ സാധനങ്ങൾ വാങ്ങുമ്പോഴോ, എടിഎമ്മിൽ നിന്ന് പണം എടുക്കുമ്പോഴോ, പ്രാർത്ഥിക്കാൻ പോകുമ്പോഴോ നിങ്ങൾ കാറിന്റെ എഞ്ചിൻ ഓൺ ചെയ്ത് പോകാറുണ്ടോ? എങ്കിൽ യുഎഇയിൽ ഇത് ട്രാഫിക് നിയമലംഘനമാണ്. 500 ദിർഹം പിഴ ലഭിക്കാവുന്ന കുറ്റമാണിത്. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 70, ട്രാഫിക് സിഗ്നലുകളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ വാഹന ഡ്രൈവർമാരുടെ പരാജയപെടുന്നവർക്ക് പിഴ ഈടാക്കാൻ നിർദേശിക്കുന്നു.
500 ദിർഹമാണ് ഇതിന് പിഴ ഈടാക്കുക. പിഴക്ക് അപ്പുറം വാഹനത്തിന്റെ എഞ്ചിൻ ഓൺ ആക്കി പോകുന്നതിൽ പതിയിരിക്കുന്ന അപകടങ്ങൾ ഏറെയുണ്ട്. ഇത്തരം സന്തർഭങ്ങളിൽ കാർ എഞ്ചിൻ പ്രവർത്തിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അബുദാബി പൊലീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. നിങ്ങളുടെ വാഹനം മോഷ്ടിക്കുന്നതിന് വരെ ഈ രീതി കാരണമാകുന്നു. ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് കൂടുതൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും അശ്രദ്ധ ഒഴിവാക്കേണ്ടതും എടുത്തു പറഞ്ഞു.
ചില വാഹന ഉപഭോക്താക്കൾ എഞ്ചിൻ ഓണാക്കി കുട്ടികളെ തനിച്ചിരുത്തി പുറത്തു പോകുന്നത് നിയമപ്രകാരം തെറ്റാണ്. കുട്ടികളെ കാറുകളിൽ ഉപേക്ഷിക്കുന്നവർക്ക് 5000 ദിർഹം പിഴ ഈടാക്കും. വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകരുത് എന്നും പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് ഉണ്ടാകണമെന്നും പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങളിൽ കുട്ടികൾക്ക് മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട് അതിനാലാണ് അബുദബി പൊലീസ് കർശന നടപടി എടുക്കുന്നത്.
"ഏത് പ്രായത്തിലുള്ള കുട്ടികളെയും വാഹനത്തിൽ ആരും ശ്രദ്ധിക്കാതെ വിടരുത്. മിനിറ്റുകൾക്കുള്ളിൽ ശ്വാസംമുട്ടി മരിക്കാൻ മാത്രമല്ല, ട്രാൻസ്മിഷനും കൺട്രോളുകളും ഉപയോഗിച്ച് വാഹനം പാർക്ക് ചെയ്‍ത അവസ്ഥയിൽ നിന്ന് നീക്കാനും അവർക്ക് കഴിയും. അതുപോലെ കടുത്ത വേനലുള്ള സമയത്ത് കുട്ടികളെ വാഹനങ്ങളിൽ ഉപേക്ഷിക്കുന്നത് ഏറെ അപകടകരമാണ്.'കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തിൽ ഉപേക്ഷിക്കുന്ന രക്ഷിതാവിന് 5,000 ദിർഹം പിഴ മാത്രമല്ല. ഇതോടൊപ്പം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും. കുട്ടിയെ ശ്രദ്ധിക്കാതെ വാഹനത്തിൽ ഉപേക്ഷിച്ച് കുഞ്ഞ് മരിച്ച നിരവധി സംഭവങ്ങൾ യു.എ.ഇയിൽ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.
https://www.facebook.com/Malayalivartha