Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..


ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..

പ്രവാസികളുടെ ബാങ്കിങ് ഇടപാടുകള്‍ തടയപ്പെടും, ബയോമെട്രിക് രജിസ്റ്റർ ചെയ്യാത്തവർക്ക് മുന്നറിയിപ്പുമായി കുവൈത്ത്, ഏഴരലക്ഷത്തോളം പേർ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും ബാക്കി, അവസാന ദിവസംവരെ കാത്തുനില്‍ക്കരുതെന്ന് നിർദ്ദേശം

03 NOVEMBER 2024 11:20 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ മുഴുവന്‍ പ്രവാസികൾക്കും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കുവൈത്ത്. സമയപരിധി അവസാനിക്കുന്നതിന് മുൻപ് പ്രവാസികളെല്ലാം തന്നെ ബയോമെട്രിക് കേന്ദ്രങ്ങളിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഈ വർഷം അവസാനം രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനിക്കാനിരിക്കെ അതിനുള്ളില്‍ ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കാത്തവര്‍ക്ക് സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകള്‍ തടയപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2024 ഡിസംബര്‍ 31 വരെയാണ് പ്രവാസികള്‍ക്ക് ബയോമെട്രിക് രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം അനുവദിച്ചിരിക്കുന്ന സമയം. കുവൈറ്റിലെ ഏഴരലക്ഷത്തോളം പ്രവാസികള്‍ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യാന്‍ ഇനിയും ബാക്കിയുണ്ടെന്നാണ് കണക്ക്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 754,852 പ്രവാസികള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ട്. ഇതുവരെ 3,032,971 വ്യക്തികള്‍ ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമയപരിധി അടുക്കുമ്പോള്‍, എല്ലാ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടും എന്നതിനാല്‍ അവസാനത്തേക്ക് വരെ കാത്തുനില്‍ക്കാത്തതാണ് ഉചിതം.

കുവൈറ്റ് പൗരന്മാര്‍ക്ക് രജിസ്‌ട്രേഷന് അനുവദിച്ച നമയപരിധി സെപ്റ്റംബര്‍ അവസാനം വരെയായിരുന്നു. എന്നാല്‍ പ്രവാസികളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് മന്ത്രാലയം അവര്‍ക്ക് ഡിസംബര്‍ 31വരെ സമയം നീട്ടിനല്‍കുകയായിരുന്നു. ബയോമെട്രിക് രജിസ്റ്റർ ചെയ്യാത്ത കുവൈറ്റ് പൗരന്മാരുടെ എല്ലാ സര്‍ക്കാര്‍, ബാങ്കിങ് ഇടപാടുകളിലും 'ബ്ലോക്ക്' ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അവര്‍ക്ക് സുരക്ഷാ ഡയറക്ടറേറ്റ് സന്ദര്‍ശിച്ച് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അവസരമുണ്ട്. ബയോമെട്രിക്‌സ് പൂര്‍ത്തിയായാലുടന്‍ ബ്ലോക്ക് നീക്കം ചെയ്യും.

ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ്, പേഴ്‌സണല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹവല്ലി, ഫര്‍വാനിയ, അഹമ്മദി, മുബാറക് അല്‍ കബീര്‍, ജഹ്റ എന്നീ ഗവര്‍ണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റുകള്‍, അലി സബാഹ് അല്‍ സാലിം, ജഹ്റ ഏരിയ എന്നിവിടങ്ങളിലെ കോര്‍പറേറ്റ് വിരലടയാളത്തിനുള്ള പേഴ്‌സണല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവിടങ്ങളില്‍ എവിടെ എത്തിയാലും രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കുമെന്നും ലെഫ്റ്റനന്റ് കേണല്‍ താമര്‍ ദഖിന്‍ അല്‍ മുതൈരി അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യേണ്ട താമസക്കാര്‍ക്ക് സര്‍ക്കാര്‍ ആപ്ലിക്കേഷന്‍ 'സഹല്‍' വഴിയോ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം 'മത്താ' വഴിയോ സൗകര്യപ്രദമായി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിന് രജിസ്‌ട്രേഷന് എത്തുന്നവര്‍ മുന്‍കൂട്ടി ഒരു അപ്പോയിന്റ്‌മെന്റ് എടുക്കണമെന്ന് ലെഫ്റ്റനന്റ് കേണല്‍ അല്‍ മുതൈരിപറഞ്ഞു. മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കാതെ കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് ബയോമെട്രിക് രജിസ്‌ട്രേഷന്‍ സാധ്യമാകില്ല.

അതേസമയം, പുതിയ വിസകള്‍ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം നിലനില്‍ക്കുന്നതിനിടയിലും കുവൈറ്റിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം കഴിഞ്ഞ മാസങ്ങളില്‍ 2.9% വര്‍ധിച്ചതായി റിപ്പോര്‍ട്ട്. തൊഴിലാളികളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രവാസികള്‍ തന്നെയാണ് ഒന്നാം സ്ഥാനത്തെത്ത് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ പ്രവാസി ജീവനക്കാരുടെ എണ്ണം 2023 ജൂണില്‍ 16.4 ലക്ഷം ആയിരുന്നത് ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ 16.8 ലക്ഷമായി വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ജൂണ്‍ അവസാനത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യക്കാര്‍ തന്നെയാണ് പ്രവാസി ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശ ജീവനക്കാരില്‍ ഏറ്റവും കൂടുതല്‍ ഈജിപ്തില്‍ നിന്നുള്ളവരാണ്. കുവൈറ്റിലെ ജനസംഖ്യ 49 ലക്ഷം കവിയുമെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍. ആകെ ജനസംഖ്യയില്‍ 33 ലക്ഷം പേര്‍ വിദേശികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യംസെ​വി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പിക്കുകയായിരുന്നു  (2 minutes ago)

മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ...  (9 minutes ago)

ബിന്യമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം ....  (24 minutes ago)

മറ്റൊരു മുന്‍ പ്രസിഡന്റ് കൂടി അഴിക്കുള്ളിലാകാന്‍ സാധ്യത;  (40 minutes ago)

സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്.  (40 minutes ago)

പതാക ഉയർത്തി പ്രധാനമന്ത്രി..  (52 minutes ago)

ക്രെയിനും ലിഫ്റ്റും മോട്ടോർവാഹനങ്ങളുടെ ...  (1 hour ago)

പ്രമുഖ ഗായകൻ ജിമ്മി ക്ലിഫ് അന്തരിച്ചു  (1 hour ago)

ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ്  (1 hour ago)

തിരുവാരൂരിൽ ഒരു ‌സ്ത്രീ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ലേബർ കോൺക്ലേവ് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിൽ; ലേബർകോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ച് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍; കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും; ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും; യു.ഡി.എഫിന്റെ പ്രകടനപത്രി  (1 hour ago)

വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.  (2 hours ago)

നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾ പരമാവധി ഭരണ സംവിധാനത്തിൽ ഉപയോഗിക്കും; അധികാരത്തിൽ വന്നാൽ മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടിയുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

എന്തെല്ലാം സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.  (2 hours ago)

Malayali Vartha Recommends