Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാര്‍ഗോ പ്രതിസന്ധി മറികടന്നു: കെട്ടിക്കിടന്ന പാര്‍സലുകള്‍ കാര്‍ഗോ കമ്പനികള്‍ നികുതിയടച്ച് ഏറ്റെടുത്തു

16 JULY 2017 11:36 AM IST
മലയാളി വാര്‍ത്ത

നാട്ടിലേക്ക് കാര്‍ഗോ വഴി സമ്മാനങ്ങളും മറ്റും അയക്കുന്നതിന് 41 ശതമാനം നികുതി ഏര്‍പ്പെടുത്തിയതിനെതുടര്‍ന്ന് ഇന്ത്യയിലെ വിമാനത്താവളത്തില്‍ കെട്ടിക്കിടന്ന പാര്‍സലുകള്‍ വിവിധ കാര്‍ഗോ കമ്പനികള്‍ നികുതിയടച്ച് ഏറ്റെടുത്തു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ കല്യാണ ആവശ്യങ്ങള്‍ക്കായും മറ്റും അയച്ച 500 ടണ്ണിലേറെ പാര്‍സലുകളാണ് ഡല്‍ഹിയിലും മുംബൈയിലും കെട്ടിക്കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും അതത് കമ്പനികള്‍ നികുതിയടച്ച് ഏറ്റെടുത്തതായും ഒരാഴ്ചക്കകം ഇത് ബന്ധപ്പെട്ട മേല്‍വിലാസങ്ങളില്‍ എത്തുമെന്നും ഇന്ത്യന്‍ കൊറിയേഴ്‌സ് ആന്റ് കാര്‍ഗോ അസോസിയേഷന്‍ പറയുന്നു. 70 ടണ്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇത് ഒരാഴ്ചക്കകം ഏറ്റെടുക്കും.

മൂന്നു കോടിയോളം രൂപയാണ് വിവിധ കമ്പനികള്‍ പുതിയ നികുതിയായി അടച്ചത്. ഈ നികുതി പാര്‍സലുകള്‍ വീടുകളില്‍ സ്വീകരിക്കുന്നവര്‍ നല്‍കേണ്ടി വരും. 30 കിലോ പാര്‍സലുകള്‍ക്ക് ശരാശരി 3500-4000 രൂപയാണ് നികുതി വന്നത്. പ്രവാസികള്‍ക്ക് നികുതിയില്ലാതെ വീട്ടിലേക്ക് 20,000 രൂപയുടെ സാധനങ്ങള്‍ അയക്കാന്‍ 23 വര്‍ഷം മുമ്പ് അനുവദിച്ച സൗകര്യം ഇക്കഴിഞ്ഞ ജൂണ്‍ 30ന് അര്‍ധരാത്രിയാണ് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് അധികൃതര്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചത്.



പകരം 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവ, 28 ശതമാനം സംയോജിത ചരക്കു സേവന നികുതി, മൂന്നു ശതമാനം സെസ് എന്നിങ്ങനെ മൊത്തം 41 ശതമാനം നികുതിയടക്കാനും ഉത്തരവിട്ടു. ഈ ഉത്തരവ് വന്ന ശേഷം പുതിയ പാര്‍സലുകള്‍ എടുക്കുന്നത് കമ്പനികള്‍ നിര്‍ത്തിവെച്ചെങ്കിലും അതിന് മുമ്പയച്ച 500 ലേറെ ടണ്‍ വസ്തുക്കളും നികുതിയുടെ പേരില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പിടിച്ചുവെക്കപ്പെട്ടു.

ഇത് വിട്ടുകിട്ടാനായി കാര്‍ഗോ കമ്പനി ഉടമകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കേസില്‍ തീര്‍പ്പ് വൈകിയ സാഹചര്യത്തിലാണ് നികുതിയടച്ച് പാര്‍സലുകള്‍ ഏറ്റെടുക്കാന്‍ 64 സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇന്ത്യന്‍ കൊറിയേഴ്‌സ് ആന്റ് കാര്‍ഗോ അസോസിയേഷന്‍ തീരുമാനിച്ചത്.

കോടതി തീരുമാനം വരും വരെ കാത്തിരുന്നാല്‍ പാര്‍സലുകള്‍ നശിക്കാന്‍ സാധ്യതയുള്ളതിനാലും വിമാനത്താവളത്തില്‍ വന്‍തുക ചരക്ക് സൂക്ഷിപ്പ് വാടക നല്‍കേണ്ടി വരുന്നതിനാലുമാണ് നികുതിയടച്ച് ഏറ്റെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. കിലോഗ്രാമിന് ദിവസം മൂന്നു രൂപയാണ് ചരക്ക് സൂക്ഷിപ്പിന് നല്‍കേണ്ടത്. ഇതിന് കഴിഞ്ഞ 12ാം തീയതി വരെ ഇളവ് നല്‍കിയിരുന്നു.

അതേസമയം പ്രധാനമായും സാധാരണക്കാര്‍ ആഘോഷ സമയങ്ങളിലും മറ്റും വീട്ടിലേക്ക് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മറ്റു സമ്മാനങ്ങളും അയക്കാന്‍ ആശ്രയിച്ചിരുന്ന ഡോര്‍ ടു ഡോര്‍ കാര്‍ഗോ സംവിധാനത്തെ തന്നെ തകര്‍ക്കുന്ന പുതിയ നികുതി നിര്‍ദേശത്തിനെതിരെ നിയമ പേരാട്ടം അസോസിയേഷന്‍ തുടരും.



വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അസോസിയേഷന്‍ പ്രതിനിധികള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവര്‍ കേന്ദ്ര മന്ത്രിമാരെയും കേരളത്തില്‍ നിന്നുള്ള എം.പിമാരെയു കാണും. സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി അഭിഭാഷകരുമായും ചര്‍ച്ച നടത്തും

നികുതിയടച്ച് കാര്‍ഗോ അയക്കാം

കേന്ദ്ര സര്‍ക്കാര്‍ വന്‍ നികുതി ചുമത്തിയതിനെ തുടര്‍ന്ന് പാര്‍സലുകള്‍ ഏറ്റെടുക്കുന്നത് നിര്‍ത്തിവെച്ചത് കാര്‍ഗോ കമ്പനികള്‍ പുനരാംരംഭിച്ചു. കിലോഗ്രാമിന് യു.എ.ഇയില്‍ 11 ദിര്‍ഹവും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ സമാനമായ തുകയുമാണ് മുമ്പത്തെപോലെ കൊറിയര്‍ നിരക്കായി ഈടാക്കുന്നതെങ്കിലും 41 ശതമാനം നികുതികൂടി അടക്കേണ്ടിവരുമെന്ന് ഉപഭോക്താവിനെ അറിയിച്ചശേഷമാണ് പാര്‍സലുകള്‍ ഏറ്റെടുക്കുന്നത്.

വീടുകളിലെത്തിക്കുമ്പോള്‍ നികുതിയടച്ച കസ്റ്റംസ് രശീതി ഉപഭോക്താവിന് നല്‍കും. അതിന് മുമ്പ് ബന്ധപ്പെട്ട കസ്റ്റംസ് കേന്ദ്രങ്ങളില്‍ അടച്ച നികുതി എത്രയാണെന്ന് ഉപഭോക്താക്കളെ ഫോണില്‍ അറിയിക്കുമെന്നും ഇന്ത്യന്‍ കൊറിയേഴ്‌സ് ആന്റ് കാര്‍ഗോ അസോസിയേഷന്‍ വക്താക്കള്‍ അറിയിച്ചു. ഈ തുക കാര്‍ഗോ അയച്ച രാജ്യത്തോ സ്വീകരിക്കുന്ന ഇടത്തോ അടക്കാന്‍ സൗകര്യമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (3 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (4 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (6 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (6 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (7 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (7 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (7 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (8 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (8 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (8 hours ago)

Malayali Vartha Recommends