കുവൈറ്റിൽ ഒഴിഞ്ഞു കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ഫ്ലാറ്റുകൾ...

കുവൈറ്റില്‍ മുക്കാൽ ലക്ഷത്തോളം ഫ്‌ളാറ്റുകള്‍ താമസിക്കാനാളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. 26,466 പുതിയ അപ്പാര്‍ട്ട്‌മെന്റുകള്‍ നിലവില്‍ നിര്‍മ്മാണത്തിലിരിക്കുന്നുണ്ടെന്നും കുവൈറ്റ് റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ പറഞ്ഞു. രാജ്യത്തെ മൊത്തം അപ്പാര്‍ട്ട്‌മെന്റുകളുടെ ശരാശരിയെടുത്താല്‍ 86 ശതമാനം വരുന്ന ഫ്‌ളാറ്റുകളിലാണ് ആള്‍ താമസമുള്ളതെന്നും റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ സെക്ക്രട്ടറി ജനറല്‍ അഹമദ് അല്‍ദവായിസ് പത്ര സമ്മേളനത്തില്‍ പറഞ്ഞു.
മുമ്പിത് 95 ശതമാനമായിരുന്നു ശരാശരി.രാജ്യത്തേക്കുള്ള പ്രവാസികളുടെ വരവില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും ചികിത്സാ ഫീസ്, കറന്റു ചാര്‍ജ്, വെള്ളക്കരം, തുടങ്ങിയവയിലുള്ള വര്‍ദ്ധനവ്, മറ്റു വിവിധ സര്‍വ്വീസുകള്‍ക്കുള്ള ഫീസുകളുടെ വര്‍ദ്ധനവ് എന്നിവയുടെ ഭാഗമായി ധാരാളം പ്രവാസികള്‍ കുടുംബത്തെ നാട്ടിലേക്കയച്ചു ഒറ്റക്ക് തങ്ങുന്ന രീതി കൂടി വരികയാണ്.
2017ലെ കാറ്റലോഗ് പുറത്തിറക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഇതില്‍ 49,130 ഫ്‌ളാറ്റുകള്‍ കാലിയായി കിടക്കുകയാണ്. 26,466 ഫ്‌ളാറ്റുകളാണ് നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി കാരണം ഫ്‌ളാറ്റുവാടകയില്‍ കുറവുവരുത്തേണ്ട സാഹചര്യമാണുള്ളത്. ശരാശരി 278 ദീനാറുണ്ടായിരുന്ന ഫ്‌ളാറ്റ് വാടക 242 ദീനാറായി കുറഞ്ഞിട്ടുണ്ട്. നേരത്തെയുള്ള വാടകയില്‍ 13.2 ശതമാനത്തിന്റെ കുറവെന്ന് അര്‍ഥം.
അധ്യയനവര്‍ഷം അവസാനിച്ച് കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നതോടെ പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് സാധ്യതയെന്നും ദുവൈഹിസ് കൂട്ടിച്ചേര്‍ത്തു. ചികിത്സാ ഫീസ് വര്‍ധന ഉള്‍പ്പെടെ നടപടികള്‍ ജീവിതച്ചെലവ് ഉയര്‍ത്തിയതുമൂലം വിദേശികള്‍ കുടുംബത്തെ നാട്ടിലയക്കുന്നതും സ്വദേശിവത്കരണവുമാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
https://www.facebook.com/Malayalivartha


























