കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച് റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ വിശദീകരണം ; നഴ്സ് നിയമനത്തില്‍ തീരുമാനം അറിയിച്ച് നോര്‍ക്കയും ഒഡെപെക്കും

കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച് റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ വിശദീകരണം ഈ ആഴ്ച ഇന്ത്യന്‍ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറും. ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച ആറ് ഏജന്‍സികളെ കുവൈത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് 15നകം മറുപടി നല്‍കാൻ നിര്‍ദേശം.
കേരളത്തില്‍നിന്ന് നോര്‍ക്കയും ഒഡെപെക്കും ഇന്നലെ വരെ എംബസിക്കു മറുപടി നൽകിയിട്ടുള്ളൂ. മറ്റുള്ള ഏജൻസികൾക്കും കൂടി നാളെവരെ മാത്രമേ അവസരം ലഭിക്കുകയുള്ളു. വിശദീകരണം മന്ത്രാലയത്തിനു തൃപ്തികരമായാല്‍ റിക്രൂട്ട്മെന്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. കുവൈത്തില്‍ കൂടുതല്‍ നഴ്സുമാരെ ആവശ്യമുള്ള സാഹചര്യമാണ് നിലവിൽ ഇതനുസരിച്ച് റിക്രൂട്ട്മെന്റ് നടപടികള്‍ തുടങ്ങാനായാല്‍ ഇന്ത്യക്കാര്‍ക്ക് അത് സുവർണാവസരമാണ്.
ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്ന പ്രധാന വിവരങ്ങള്‍:
റിക്രൂട്ടിങ് ഏജന്‍സിയുടെ ഘടനയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍/ ഫാക്സ് നമ്ബരുകളും ഇമെയില്‍ ഐഡിയും
റിക്രൂട്ട്മെന്റ് പരസ്യങ്ങളുടെ രീതി, അപേക്ഷകര്‍ക്കു നല്‍കുന്ന സമയപരിധി, പരീക്ഷ നടത്താന്‍ സൗകര്യമുള്ള സ്ഥലങ്ങളുടെ വിവരം.
പരസ്യം നല്‍കുന്നതു മുതല്‍ മുതല്‍ റിക്രൂട്മെന്റ് പൂര്‍ത്തിയാക്കുന്നതിനുവരെ എടുക്കുന്ന ഏകദേശ സമയം
നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഗള്‍ഫ് രാജ്യവുമായി നേരിട്ടുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്.
അപേക്ഷ/ സര്‍വീസ് ചാര്‍ജ് തുടങ്ങി അപേക്ഷകനില്‍ നിന്ന് ഈടാക്കാന്‍ ഉദ്ദേശിക്കുന്ന തുക. കുവൈത്തില്‍നിന്നു റിക്രൂട്മെന്റിനായി എത്തുന്ന ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ യാത്ര, താമസം തുടങ്ങിയ ചെലവുകള്‍ ഏജന്‍സി വഹിക്കണമെന്നും ആവശ്യപ്പെടുന്നു.
ഏജന്‍സിയില്‍ റജിസ്റ്റര്‍ ചെയ്ത നഴ്സുമാരുടെ എണ്ണം എന്നിവയാണ്.
https://www.facebook.com/Malayalivartha

























