Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കനത്ത പേമാരിയുടെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ മെകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരത്ത് ആഞ്ഞടിച്ചു; മതിലിടിഞ്ഞ് വീണ് ബാലിക മരിച്ചു; അപകടത്തില്‍ പെട്ട മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; എണ്‍പതിനായിരത്തിലധികം മലയാളികള്‍ വസിക്കുന്ന മറ്റൊരു കേരളമാണ് സലാല

26 MAY 2018 08:42 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം

UAE-ആശുപത്രികളിൽ പ്രവാസികൾക്ക് ഇനി ജോലി ഉണ്ടാവില്ല ഉറപ്പിച്ച് തീരുമാനം..! ഡ്രൈവർ ജോലിക്ക് അവസരം

ഈ തെറ്റ് ചെയ്യുന്ന പ്രവാസികളെ ഉടൻതന്നെ നാടുകടത്തും !! 51 പേർ അറസ്റ്റിൽ മുന്നറിയിപ്പുമായി ഗൾഫ് രാജ്യം

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ചെങ്കടൽ തീരത്ത് ഒരുങ്ങുന്ന ആഗോള ആഡംബര വിനോദസഞ്ചാര പദ്ധതിയായ ‘അമാല’യിൽ ആദ്യ റിസോർട്ട് തുറന്നു...

കനത്ത പേമാരിയുടെയും ശക്തമായ കാറ്റിന്റെയും അകമ്പടിയോടെ മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തെക്കന്‍ ഭാഗമായ ദോഫാര്‍, അല്‍ വുസ്ത തീരങ്ങളിലേക്ക് ആഞ്ഞടിച്ചു. കാറ്റിലും മഴയിലും ഐന്‍ സഹല്‍നൂത്തില്‍ മതിലിടിഞ്ഞ് വീണ് 12 വയസുകാരി മരിച്ചു. മിര്‍ബാത്തിലെ വ്യവസായ മേഖലയിലെ താമസ സ്ഥലത്തിന് വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട 16 വിദേശികളെ സുരക്ഷാ സേന രക്ഷാകേന്ദ്രത്തില്‍ എത്തിച്ചു. വാദികളിലും വെള്ളക്കെട്ടിലും വാഹനങ്ങളില്‍ കുടുങ്ങിയവരെയും രക്ഷിക്കാന്‍ സാധിച്ചു. 

സലാല തുറമുഖത്ത് മല്‍സ്യബന്ധന ബോട്ടുകളിലും മറ്റും ഉണ്ടായിരുന്ന 260 പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടര്‍ന്ന് അപകടത്തില്‍ പെട്ട മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇവരുടെ നില തൃപ്തികരമാണെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.
വീടിന് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം വ്യക്തമല്ല. വെള്ളിയാഴ്ച അര്‍ധരാത്രി പന്ത്രണ്ട് മണിക്ക് ശേഷമാണ് കാറ്റിന്റെ കേന്ദ്രഭാഗം ദോഫാര്‍ തീരത്ത് എത്തിയത്. ഗവര്‍ണറേറ്റിലെ റായ്‌സൂത്തിനും റഖിയൂത്തിനുമിടയിലുള്ള ഭാഗത്തിലൂടെയാണ് കാറ്റ് തീരം കടന്ന് പോയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റഗറി രണ്ടില്‍ നിന്ന് ശക്തി കുറഞ്ഞ് ഒന്നിലേക്ക് മാറിയ കാറ്റ് 126 കിലോമീറ്റര്‍ മുതല്‍ 144 കിലോമീറ്റര്‍ വരെ വേഗത്തിലാണ് തീരത്ത് ആഞ്ഞടിച്ചത്.
സുരക്ഷാ വിഭാഗം ഈ ഭാഗങ്ങളിലുള്ളവരെ നേരത്തേ ഒഴിപ്പിച്ചിരുന്നു. കാറ്റിനെ തുടര്‍ന്നുള്ള നാശനഷ്ടങ്ങള്‍ വരും മണിക്കൂറിലാകും വ്യക്തമാവുക. ദോഫാര്‍ ഗവര്‍ണറേറ്റിലെ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് യമന്റെ ഭാഗത്തേക്ക് കാറ്റ് നീങ്ങുകയാണെന്നാണ് ഏറ്റവും ഒടുവിലെ ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നത്. രാത്രിയോടെ സലാലയടക്കം പ്രദേശങ്ങളില്‍ കാറ്റിന്റെ ശക്തി കുറഞ്ഞു. 



എന്നാല്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 200 മില്ലീമീറ്റര്‍ മുതല്‍ 600 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. അതിനാല്‍ പെട്ടന്നുള്ള വെള്ളപ്പൊക്കത്തെ കരുതിയിരിക്കണമെന്നും സിവില്‍ ഡിഫന്‍സ് ജാഗ്രതാ സന്ദേശത്തില്‍ അറിയിച്ചു. മെകുനു ചുഴലിക്കാറ്റ് തീരത്തോട് വളരെ അടുത്തെത്തിയ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് സലാല നഗരത്തില്‍ മഴ ശക്തിയാര്‍ജിച്ചത്. വൈകുന്നേരത്തോടെ ഇടറോഡുകളും താഴ്ന്ന പ്രദേശങ്ങളും പൂര്‍ണമായി വെള്ളത്തിനടിയിലായി. ഇവിടെയെല്ലാം താമസിക്കുന്നവരെ ഒഴിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചക്കുള്ളില്‍ സ്വദേശികളും വിദേശികളുമടക്കം ഏതാണ്ട് പതിനായിരത്തോളം പേരെയാണ് ഒഴിപ്പിച്ചത്. 

സന്ധ്യയോടെ കാറ്റും മഴയും ശക്തമായതിനെ തുടര്‍ന്ന് പ്രധാന റോഡുകളിലും വാദികളിലുമെല്ലാം (കനാല്‍) വെള്ളം നിറഞ്ഞു. കടകളിലും വെള്ളം കയറി. ഭൂരിപക്ഷം സ്ഥലങ്ങളിലും വൈദ്യുതി മുടങ്ങി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപവും ഗര്‍ബിയയിലുമുള്ള വാദികളില്‍ അപകടകരമായ വിധത്തില്‍ വെള്ളം കയറിയതോടെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം തടഞ്ഞു. തെങ്ങും ഈത്തപ്പനകളും കടപുഴകി വീണതും ഗതാതം തടസപ്പെടുത്തി. രാത്രിയോടെ മഴയുടെയും കാറ്റിന്റെയും ശക്തി വര്‍ധിച്ചു. മഴയില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങി. സലാലയിലെ വിവിധ പ്രദേശങ്ങളിലും ദാരീസ്, താക്ക, ഹാഫ തുടങ്ങി സമീപ മേഖലകളിലും അര്‍ധരാത്രിയോടെ വലിയ അളവില്‍ തന്നെ വെള്ളം ഉയര്‍ന്നിട്ടുണ്ട്. പലയിടത്തും കെട്ടിടങ്ങളുടെ ഒന്നും രണ്ടും നിലകള്‍ വരെ വെള്ളത്തില്‍ മുങ്ങി. 

പൊലീസ് മുന്നറിയിപ്പ് പ്രകാരം ആദ്യ നിലകളില്‍ താമസക്കാര്‍ നേരത്തേ മാറിയതിനാല്‍ അപകടം ഒഴിവായി. നിരവധി വാഹനങ്ങള്‍ മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയിട്ടുണ്ട്. തിരമാലകള്‍ അടിച്ചുകയറിയതിനെ തുടര്‍ന്ന് തീരദേശറോഡുകളില്‍ ഗതാഗതം വെള്ളിയാഴ്ച ഉച്ചയോടെ നിരോധിച്ചിരുന്നു. കനത്ത മഴയില്‍ സഹല്‍നൂത്തിലെ അണക്കെട്ട് നിറഞ്ഞിട്ടുണ്ട്.



ഏതാണ്ട് എണ്‍പതിനായിരത്തിലധികം മലയാളികളാണ് ചുഴലിക്കാറ്റും മഴയും ബാധിച്ച ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല, സദാ, തുംറൈത്ത്, മിര്‍ബാത്ത് പ്രദേശങ്ങളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിലുമായി ഉള്ളത്. മലയാളി സമൂഹത്തിലെ അംഗങ്ങള്‍ ആരും അപകടത്തില്‍ പെട്ടതായി വിവരമില്ല. സലാലയില്‍ കെ.എം.സി.സി, ഐ.എം.ഐ പ്രവര്‍ത്തകര്‍ സഹായമെത്തിക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കാറ്റ് മഴയും ശക്തിയാര്‍ജിച്ചതോടെ മലയാളികള്‍ ബഹുഭൂരിപക്ഷവും വീടുകള്‍ക്ക് ഉള്ളില്‍ തന്നെയാണ് കഴിച്ചുകൂട്ടിയത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ഓരോ പ്രദേശത്തെയും സ്ഥിതിഗതികളും മലയാളികള്‍ മനസിലാക്കി. 
താഴ്ന്ന നിലകളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന നിലകളില്‍ താമസിക്കുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയുമൊക്കെ ഫ്‌ലാറ്റുകളിലേക്ക് നേരത്തേ മാറുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (51 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (1 hour ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (3 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends