കുവൈത്തിൽ മധ്യാഹ്ന സമയത്തെ ജോലിയ്ക്ക് വിലക്ക്; നിയമലംഘനമുണ്ടായാൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ

കുവൈത്ത്: ചൂട് കൂടി വരുന്നതോടെ രാജ്യത്ത് മധ്യാഹ്ന സമയത്തെ പുറംജോലി വിലക്ക് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ആഗസ്റ്റ് 31 വരെ മൂന്നുമാസത്തേക്കാണ് മധ്യാഹ്ന ജോലിയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ സൂര്യതാപം ഏല്ക്കുന്ന തരത്തില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യാനോ ചെയ്യിപ്പിക്കാനോ പാടില്ല.
രാജ്യത്ത് ചൂട് കനക്കുന്ന ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് പതിവുപോലെ ഇക്കുറിയും മധ്യാഹ്ന പുറംജോലി വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം നിയമലംഘനം കണ്ടെത്താന്‍ മന്ത്രാലയത്തിലെ പ്രത്യേക സംഘങ്ങള്‍ പരിശോധന തുടങ്ങും. നോട്ടീസ് നല്‍കിയിട്ടും നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഒരു തൊഴിലാളിക്ക് 100 ദീനാര്‍ എന്ന കണക്കില്‍ പിഴയും സ്ഥാപനങ്ങള്‍ക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും.
വിലക്ക് ലംഘിക്കുന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെ നടപടികളുണ്ടാവും. ഉച്ചവിശ്രമത്തിനായി നല്കുന്ന സമയനഷ്ടം ഒഴിവാക്കാന്‍ നിശ്ചിതസമയം ആരംഭിക്കുന്നതിന് മുൻപോ രാവിലെയോ ജോലി അവസാനിക്കുന്ന സമയത്തിനുശേഷമോ ആവശ്യമെങ്കില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ടാകും.
https://www.facebook.com/Malayalivartha



























