ദമാമിൽ നിന്ന് ഉംറ നിർവഹിക്കാൻ പോയ മലയാളി കുടുംബം അപകടത്തിൽ പെട്ടു; സഹോദരിമാർക്ക് ദാരുണാന്ത്യം

ദമാം: ദമാമിൽ നിന്ന് ഉംറ നിർവഹിക്കാൻ പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് രണ്ടു പേർ മരിച്ചു. കുന്ദംകുളം സ്വദേശി വലിയകത്ത് വീട്ടിൽ ശാഹുൽ ഹമീദും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ശാഹുൽ ഹമീദിന്റെ മക്കളായ ഫാത്തിമ (20), ആയിശ (14) എന്നിവരാണ് മരിച്ചത്. അതേസമയം മകൻ ഹാറൂണിന്റെ പരിക്ക് അതിഗുരുതരമല്ല
മദീനയിൽ നിന്ന് 120 കിലോമീറ്റർ അകലെ ഇവർ സഞ്ചരിച്ച വാഹനം പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. ദമാമിൽ പഠിച്ചുകൊണ്ടിരുന്ന ഇവർ തുടർ പഠനത്തിന് നാട്ടിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് ദമാമിലെത്തിയത്. .
മദീനക്കടുത്ത് മീഖാത്തിലെ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റും. മൃതദേഹം മദീനയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ദമ്മാമിൽ നിന്ന് ബന്ധുക്കൾ മദീനയിലേക്ക് തിരിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകരായ ഷാജി വയനാട്, സലാം ജാംജൂം എന്നിവരും മദീനയിലെ സാമുഹ്യ പ്രവർത്തകരുമാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
https://www.facebook.com/Malayalivartha



























