കൊടും ചൂടിലും ഇരു ഹറമുകളിലേക്ക് വന്നെത്തുന്നത് ലക്ഷക്കണക്കിന് വിശ്വാസികൾ; അപകടസാധ്യത മുന്നിൽ കണ്ട് റെഡ് ക്രെസന്റിന്റെ ജാഗ്രതാ നിർദ്ദേശം

നിരവധി കുടുംബങ്ങളാണ് റമദാനിലെ അവസാന പത്ത് കണക്കാക്കി ഇരു ഹറമിലേക്ക് വന്നെത്തുന്നത്. കടുത്ത ചൂടുള്ള കാലാവസ്ഥയാണ് സൗദിയിലും ഇരു ഹറമുകളിലും. ഇതിനാൽ തന്നെയും യാത്രക്കിടയില്‍ ഉറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് നാല്‍പത് ഡിഗ്രിക്ക് മുകളിലാണെങ്കിൽ പോലും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഹറമിലേക്ക് റമദാനില്‍ എത്തുന്നത്.
അവധി കണക്കാക്കി മക്കയിലേക്കും മദീനയിലേക്കും തീര്‍ഥാടകരും വിശ്വാസികളുടേയും പുറപ്പെടാറ് വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങും. വെള്ളിയാഴ്ച മക്കയിലും ശനിയാഴ്ച മദീനയിലും. റിയാദ്, ദമ്മാം താമസക്കാര്‍ ഇതിനിടയില്‍ താണ്ടുന്നത് 1500 കി.മീറ്ററിലേറെ. ശനിയാഴ്ച മടങ്ങിയെത്താന്‍ കണക്കാക്കിയാണിത്.
റമദാനിലെ രാത്രി നമസ്കാരവും കഴിഞ്ഞ് ഉറങ്ങാന്‍ ലഭിക്കുന്നത് ഇതിനിടയില്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം. കൊടും ചൂടിലാണ് നിലവിലെ യാത്രകള്‍. ഇതാണ് മക്ക മദീന അപകടങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമാകുന്നത്. മതിയായ വിശ്രമമെടുക്കാതെയുള്ള യാത്രകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട് അധികൃതരും സാമൂഹ്യ പ്രവര്‍ത്തകരും.
140 കി.മീ വേഗ പരിതിയുള്ള റോഡുകളില്‍ കണ്ണിമ ചിമ്മിയാല്‍ അപകടമുറപ്പാണ്. അപകടം നേരിടാന്‍ സന്നദ്ധ സംഘങ്ങള്‍ സജ്ജമാണ്. എന്നാല്‍ ഉറക്കം കളഞ്ഞ യാത്രകള്‍ ദുരന്തമാകുമെന്ന് റെഡ് ക്രസന്റും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha



























