Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..


കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ സന്ദർശനം...തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പെന്ന് നിലവിളി


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ

പാകിസ്താനെ ഗെറ്റൗട്ട് അടിച്ച് അമേരിക്ക; അണിയറയില്‍ ചര്‍ച്ച തകൃതിയില്‍; കശ്മീര്‍ വിഷയം ഫോണില്‍ ചര്‍ച്ചചെയ്ത് ട്രംപും നരേന്ദ്രമോദിയും

20 AUGUST 2019 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾ സിഗററ്റ് പുകച്ചുകൊണ്ട് , പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഫോട്ടോ കത്തിക്കുന്ന ചിത്രങ്ങൾ വൈറലായി...ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ..

പ്രക്ഷോഭം 12ാം ദിവസത്തിലേക്ക്..ഇറാൻ ആളിക്കത്തുന്നു..ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ കൊല്ലാനുള്ള പടപ്പുറപ്പാട്..അമേരിക്കൻ പട്ടാളം നീക്കം തുടങ്ങി..45 മരണം..

ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷായുടെ മകനും നാടുകടത്തപ്പെട്ട ഒരു പ്രധാന പ്രതിപക്ഷ നേതാവുമായ റെസ പഹ്‌ലവിയുടെ ആഹ്വാനം ; ഖമേനി വിരുദ്ധ പ്രതിഷേധം ശക്തം; ഇറാനിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

അമേരിക്കയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 309 പൗണ്ട് കൊക്കെയ്‌നുമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ പിടിയില്‍

സങ്കടക്കാഴ്ചയായി... ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം..

കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കി അമേരിക്കയെയും കൂടെകൂട്ടാമെന്ന് കരുതിയ പാതിസ്താന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷയം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ ചര്‍ച്ചചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണിതെന്നതാണ് ഏറെ ശ്രദേയം. കശ്മീര്‍ വിഷയം യുഎന്നില്‍ കൊണ്ടുവന്നപ്പോള്‍ പാകിസ്താന്‍ അമേരിക്കയുടെ പിന്തുണ തേടിയിരുന്നു. എന്നാല്‍ അന്നും യുഎസ് ഇന്ത്യക്കൊപ്പമായിരുന്നു. ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നു. ഈ സാഹചര്യത്തിലാണ് മോദി ട്രംപ് ചര്‍ച്ചയ്ക്ക് പ്രസക്തയേറുന്നത്. 30 മിനിറ്റ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ മോദി ചൂണ്ടിക്കാട്ടി.

ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ നിരന്തരം നടത്തുന്ന അത്യന്തം പ്രകോപനപരമായ പ്രസ്താവനകള്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടി. ഭീകരഭീഷണിയും ആക്രമണങ്ങളും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും ഇല്ലാതായാല്‍മാത്രമേ മേഖലയില്‍ സമാധാനം സാധ്യമാകൂവെന്ന് മോദി വ്യക്തമാക്കി. പട്ടിണിയും നിരക്ഷരതയും രോഗങ്ങളും നേരിടാന്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഭീകരതയോട് വിട്ടുവീഴ്ച്ചയുണ്ടാകില്ല. ഇന്ത്യ നയം വ്യക്തമാക്കി. ഒസാക്കയില്‍ ജി20 ഉച്ചകോടിക്കിടെ മോദിയും ട്രംപും നടത്തിയ ഉഭയകക്ഷി ചര്‍ച്ച ഒരുനേതാക്കളും ഓര്‍ത്തെടുത്തു. ഇന്ത്യയെ വാണിജ്യപരിഗണനാപട്ടികയില്‍ നിന്നും അമേരിക്ക നീക്കിയതിന് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കും ഇടിയിലുണ്ടായ വാണിജ്യതര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും മോദി പ്രത്യാശപ്രകടിപ്പിച്ചു. ആശയവിനിമയം തുടരാനും മോദിയും ട്രംപും ധാരണയായി. മേഖലയിലെ ചില നേതാക്കള്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം നിലനിര്‍ത്തുന്നതിന് ചേര്‍ന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാക് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്. ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 30 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തിനിടെ വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ചര്‍ച്ച നടത്താനും തീരുമാനമായി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒഴിവാക്കുന്നതിന്റെയും ഭീകരതയില്‍ നിന്നും അക്രമത്തില്‍ നിന്നും വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യം സംഭാഷണത്തിനിടെ മോദി എടുത്തുപറഞ്ഞു. പ്രത്യേക പദവി നീക്കം ചെയ്തുകൊണ്ട് കാശ്മീരില്‍ വികസനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയും ട്രംപും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതെന്നും ശ്രദ്ധേയമാണ്. ജൂണില്‍ ഒസാകയില്‍ നടന്ന ജി-20 സമ്മേളനത്തിന്റെ ഭാഗമായി ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു പേർക്ക് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ പരുക്ക്  (4 minutes ago)

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് നാളെ തുടക്കം....  (9 minutes ago)

പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം  (19 minutes ago)

വിഷയം പരിഗണിക്കുന്നത് മൂന്നംഗ അച്ചടക്ക സമിതിയാണ്...  (24 minutes ago)

തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം; ജനറൽ ആശുപത്രിയിലേക്ക് പാഞ്ഞ് ആംബുലൻസ്; രാജീവിനെ വളഞ്ഞ് ഡോക്‌ടർമാർ  (32 minutes ago)

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് ഇളകുമ്പോൾ കാണാൻ നല്ല രസം ആണ്; കണ്ഠര് രാജീവരുടെ അറസ്റ്റിൽ രാഹുൽ ഈശ്വറിന്റെ നിലപാട് വിമർശിച്ച് സിപിഐഎം നേതാവ് ഡോക്‌ടർ പി കെ ഗോപൻ; ദൈവ തുല്യരായി പത്മകുമാർ പറഞ്ഞത് തന്ത്രിയാണെന  (35 minutes ago)

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ...  (45 minutes ago)

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്  (1 hour ago)

IRAN ടെഹ്‌റാന്‍ ഉടന്‍ വീഴും  (1 hour ago)

സ്കൂട്ടർ ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കെതിരെ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം തടവ് ശിക്ഷവരെ കിട്ടാവുന്ന ഗുരുതര കുറ്റങ്ങൾ: പോലീസ് വാഹനത്തില്‍ കേറും മുമ്പ് ശരണം വിളി; കുടുക്കിയതാണ്... ഉറപ്പ  (1 hour ago)

മോട്ടോര്‍ റാലിയോടെ ടെക് എ ബ്രേക്കിന് ടെക്നോപാര്‍ക്കില്‍...  (1 hour ago)

അമിത് ഷായുടെ സന്ദർശനം...  (2 hours ago)

ഒളിംപ്യന്‍ പിവി സിന്ധുവിന്റെ കുതിപ്പിന് സെമി ഫൈനലില്‍ വിരാമം..  (2 hours ago)

SIT-യുടെ പോക്കില്‍ സംശയം അയ്യപ്പനെ തന്ത്രി തൊടില്ല...! ബോംബിട്ട് ശ്രീലേഖ..! കേന്ദ്രത്തിൽ നിന്ന് വിളി പിന്നാലെ സംഭവിച്ചത്..!  (2 hours ago)

Malayali Vartha Recommends