പാകിസ്ഥാനിൽ കോളിളക്കം! പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ ഒരു മാധ്യമ പ്രമുഖൻ പീഡിപ്പിച്ചെന്ന് പാക് ചലച്ചിത്ര സംവിധായകൻ ജാമി; കാര്യം മറച്ച് പിടിക്കാൻ പാക് മാധ്യമങ്ങളുടെ തീവ്ര പ്രയത്നം
പാകിസ്ഥാനിൽ മി ടൂ മൂവ്മെന്‍റിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുരസ്കാര ജേതാവും പാക് ചലച്ചിത്ര സംവിധായകനുമായ ജാമി(ജംഷേദ് മുഹമ്മദ്). 13 വര്‍ഷം മുമ്പ് താന്‍ ബലാത്സംഗത്തിനിരയായതായി ജാമി പറഞ്ഞു. മാധ്യമ രംഗത്തെ ഒരു പ്രമുഖന്‍ തന്നെ ബലാത്സംഗം ചെയ്തതായിട്ടാണ് ജാമി വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്. #മീടു മൂവ്മെന്‍റിന് ജാമി നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആ മാധ്യമ പ്രമുഖനുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നല്ല സുഹൃത്തായിട്ടായിരുന്നു അയാളെ പരിഗണിച്ചിരുന്നതും. പക്ഷേ ഇന്നേക്ക് 13 വര്‍ഷം മുമ്പ് അയാള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ജാമി പറഞ്ഞു. എന്നാൽ അയാളെ അടുത്ത് കിട്ടിയിട്ടും ഞാന്‍ ഒന്നും ചെയ്യാത്തതില്‍ താൻ സ്വയം പഴിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടും ആരും ഗൗരവമായി എടുത്തില്ല. പലരും പലപ്പോഴുമെന്നെ കളിയാക്കുക വരെയുണ്ടായി. ആറു മാസത്തെ ചികിത്സക്ക് ശേഷം മാത്രമാണ് താൻ ആ ഷോക്കില്‍ നിന്നും കരകയറിയതെന്നും ജാമി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തുടര്‍ച്ചയായി പത്തോളം ട്വീറ്റുകളായിരുന്നു ജാമി പോസ്റ്റ് ചെയ്തത്. പാകിസ്താനില്‍ സംഭവം കത്തി പടരുകയാണ് . പാകിസ്ഥാനിലെ പ്രധാന മാധ്യമമായ ഡോണ്‍ ആദ്യം വാര്‍ത്ത നല്‍കിയെങ്കിലും പിന്നീട് പിന്‍വലിക്കുകയുണ്ടായി എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഡോണിന് പിന്നാലെ മറ്റു വാര്‍ത്ത സൈറ്റുകളും വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ മീടു ആരോപണം ഉന്നയിക്കുന്നവരെ സംശയത്തോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ജാമിയുടെ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി വ്യാജ മീടു ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ആ അധ്യാപകൻ ആത്മഹത്യ ചെയ്തിരുന്നു. #MeToo പ്രസ്ഥാനം ആരംഭിച്ച കാലം മുതൽ അതിനെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് ജാമി . എന്തുകൊണ്ടാണ് ഞാൻ #metoo നെ ശക്തമായി പിന്തുണയ്ക്കുന്നത് എന്ന കാര്യവും അദ്ദേഹം പറയുന്നുണ്ട്. ഒരു മുറിക്കുള്ളിൽ നിന്നും രക്ഷപ്പെട്ട ഇര എങ്ങനെയാണ് കോടതിക്കുള്ളിലും കോടതിക്ക് അകത്തും തന്നെ മറ്റുള്ളവരിൽ നിന്നും മറക്കുന്നത് എന്ന് തനിക്ക് അറിയാം. കാരണം താനും പീഡിപ്പിക്കപ്പെട്ട വ്യക്തിയാണ്. എനിക്ക് ഇപ്പോൾ അത് എങ്ങനെ സംഭവിക്കുന്നുവെന്ന് കൃത്യമായി അറിയാമെന്നും ജാമി പറഞ്ഞു.
പീഡനത്തിന് ശേഷം ഈ സാഹചര്യത്തെ മാത്രം നേരിടാൻ ജാമി തെറാപ്പിക്ക് വിധേയനായി. അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തെ സൂചിപ്പിച്ച് കൊണ്ടാണ് ജാമി ഇ കാര്യം പറഞ്ഞത്. "ഞാൻ ഇത് ഇപ്പോൾ എഴുതുകയാണ് കാരണംഞാനും ആക്രമിക്കപ്പെട്ടു , എന്റെ സ്വന്തം അനുഭവം ഭാഗികമായി പറയാൻ ഞാൻ തയ്യാറാണ് എന്ന ആമുഖത്തോടെയാണ് തന്റെ അനുഭവം അദ്ദേഹം തുറന്ന് പറഞ്ഞത്. ഒരാൾ ആരോപണ വിധേയനായി ആത്മഹത്യ ചെയ്തുവെന്ന കാരണത്താൽ എല്ലാ ഇരകളും വ്യാജവും നുണയന്മാരുമാണെന്ന് അർത്ഥമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ ബലാത്സംഗം ചെയ്തയാൾ പാകിസ്ഥാനിലെ ഒരു മാധ്യമ ഭീമനാണെന്ന് ജാമി പറഞ്ഞു. അതുകൊണ്ടു തന്നെ തന്റെ ബലാത്സംഗത്തെക്കുറിച്ചുള്ള കഥ പാകിസ്ഥാൻ മാധ്യമങ്ങളുടെ എല്ലാ വെബ്‌സൈറ്റുകളും എടുത്തുമാറ്റിയതായി സിനിമാ നിർമ്മാതാവ് ട്വിറ്ററിൽ കുറിച്ചു. ഈ വാർത്ത ഡോൺ എടുത്തുമാറ്റിയെന്ന കാര്യവും അദ്ദേഹം പറഞ്ഞു . ജാമിയെ ഒരു 'മാധ്യമ വ്യവസായി' ബലാത്സംഗം ചെയ്തുവെന്ന് ആദ്യം പറഞ്ഞ മാധ്യമങ്ങൾ 'മാധ്യമ വ്യവസായി'യെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും പിന്നീട് നീക്കം നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha