10 വയസ്സുകാരനിൽ നിന്നും ഗർഭം ധരിച്ചെന്ന് 13 കാരി; ഇത് സാധ്യമല്ലെന്ന് ഡോക്ടർ ; കുട്ടികൾ പറയുന്നത് കള്ളമല്ലെന്ന് സൈക്കോളജിസ്‌റ്; അന്തം വിട്ട് വീട്ടുക്കാർ
10 വയസ്സുകാരനിൽ നിന്നും ഗർഭം ധരിക്കാൻ കഴിയുമോ ? ഇല്ല എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാൽ ഇതാ റഷ്യയിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരമാണ്. റഷ്യയിൽ പത്തുവയസ്സുകാരനിൽ നിന്ന് ഗർഭം ധരിച്ചെന്ന് അവകാശപ്പെട്ട് 13 കാരി രംഗത്ത് വന്നിരിക്കുന്നു. വിചിത്രവും ആശ്ച്ചര്യകരവുമാണ് ഈ വാദം. മാത്രമല്ല വിശ്വസനീയവുമല്ല. എന്നാൽ ഈ ആരോപണത്തെ അംഗീകരിക്കാൻ യൂറോളജി /ആൻഡ്രോളജി സ്പെഷലിസ്റ്റ് തയ്യാറാകുന്നില്ല. വിചിത്രമായ ഈ വാദത്തെ യൂറോളജി /ആൻഡ്രോളജി സ്പെഷലിസ്റ്റ് നിരാകരിച്ചിരിക്കുയാണ് .. കാരണം എന്താണ് എന്നല്ലേ ? പത്ത് വയസ്സുകാരനെ പരിശോധിച്ച ഡോക്ടർ പറയുന്നത് ഇങ്ങനെയാണ് . ഗർഭമുണ്ടാവാൻ അത്യാവശ്യമായി വേണ്ട സെക്‌ഷ്വൽ ഹോർമോണുകൾ പുറപ്പെടുവിച്ചു തുടങ്ങാനുള്ള പ്രായം കുട്ടിക്ക് ആയിട്ടില്ല . അത് കൊണ്ട് തന്നെ ഈ വാദത്തെ മെഡിക്കൽ സയൻസ് തള്ളിയിരിക്കുകയാണ്
മാത്രമല്ല കുട്ടിയുടെ അവന്റെ അവയവങ്ങൾ ഇപ്പോഴും ശൈശവദശ പിന്നിട്ടിട്ടില്ല. സൈബീരിയയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ഡോക്ടറുടെ കണ്ടെത്തൽ പുറത്തുവന്നതോടെ റഷ്യയിൽ ഇതിനെപറ്റിയുള്ള ചർച്ചകൾ തുടങ്ങി കഴിഞ്ഞു .എന്നാൽ കുട്ടികളുടെ വാദം ഇങ്ങനെയാണ് . ഒരു വർഷം മുമ്പ് തങ്ങൾ കണ്ടുമുട്ടിയെന്നും പ്രണയത്തിലായെന്നും കുട്ടികൾ പറഞ്ഞു. എന്നാൽ തനിക്ക് മറ്റാരുമായും ബന്ധമില്ലെന്നും ഗർഭസ്ഥ ശിശുവിന്റെ പിതാവ് ബാലൻ തന്നെയാണെന്നും പെൺകുട്ടി ഉറപ്പിച്ചു പറയുകയും ചെയ്യുന്നു . പയ്യൻ ഈ കാര്യം സമ്മതിക്കുന്നുണ്ട്. ഇപ്പോൾ രണ്ടുമാസം ഗർഭിണിയാണ് ഈ പെൺകുട്ടി. പെൺകുട്ടി കള്ളം പറയുകയല്ലെന്ന് ഒരു സൈക്കോളജിസ്റ്റ് വെളിപ്പെടുത്തുകയും ചെയ്തു,.
രണ്ടു കുട്ടികളുടെയും അച്ഛനമ്മമാരുടെ സമ്മതത്തോടെ ഒരു ടെലിവിഷൻ ഷോയിലൂടെ ഇരുവരും പ്രത്യക്ഷപ്പെടുകയും ചെയ്തു. പേരുവിവരങ്ങളും ഫോട്ടോയും വിഡിയോയും ഉൾപ്പെടെയായിരുന്നു പുറത്തു വന്നത്. എന്നാൽ ഈ ഷോയിൽ ഡോ. യെവ്ജനി ഗ്രെക്കോവ് എന്ന പ്രസിദ്ധ യൂറോളജി/ആൻഡ്രോളജി സ്പെഷലിസ്റ്റാണ് പതിമൂന്നുകാരിയുടെ ഗർഭത്തിനു കാരണം ബാലനാകാനുള്ള സാധ്യത തള്ളി കളഞ്ഞത് . ലബോറട്ടറി പരിശോധനകളുടെ ഫലങ്ങൾ മൂന്നുതവണ പരിശോധിച്ചു എന്നും ഇക്കാര്യത്തിൽ അവർ ഉറപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവനൊരു കുട്ടിയാണെന്നും അവന്റെ വൃഷണങ്ങൾ സ്പേം സെല്ലുകൾ ഉത്പാദിപ്പിച്ചു തുടങ്ങാറായിട്ടില്ലെന്നും ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ സാന്നിധ്യമില്ലെന്നും ഡോ. ഗ്രെക്കോവ് പറഞ്ഞു . മാത്രമല്ല തന്റെ മകൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് പെൺകുട്ടിയുടെ അമ്മയും വെളിപ്പെടുത്തി. അമ്മയ്ക്ക് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. പക്ഷേ ഗർഭസ്ഥശിശുവിനെ ഇല്ലാതാക്കില്ലെന്ന് മകൾ പറഞ്ഞു. അതുകൊണ്ടു 'അമ്മ മകളേ അവളെ പിന്തുണച്ചു.’ അച്ഛനമ്മമാരുടെ സഹായത്തോടെ തങ്ങളുടെ കുഞ്ഞിനെ വളർത്താനുള്ള തീരുമാനത്തിലാണ് ഇവർ.
https://www.facebook.com/Malayalivartha