Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...


സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...


ഓരോരുത്തരുടെയും ചുമതലകൾ കൃത്യമായി നിർവചിച്ച്, അവരവരുടെ ജോലി മാത്രമേ ചെയ്യൂവെന്ന് ഉറപ്പാക്കും: മേൽശാന്തിക്കൊപ്പം കീഴ്ശാന്തിയായി വരുന്നവര്‍ ആ ജോലി ചെയ്താൽ മതി; തീർത്ഥാടകരുടെ ക്ഷേമത്തിനാണ് ബോർഡിന്റെ മുൻഗണന, അതിനായി സന്നിധാനത്തിലെ എല്ലാ ക്രമക്കേടുകളും പരിഹരിക്കും- കെ. ജയകുമാർ...


കട്ടിളയിലെ പാളികളും ദ്വാരപാലക ശില്പ പാളികളും തിരിച്ച് സന്നിധാനത്തേക്ക് കൊണ്ടുവന്നപ്പോഴുണ്ടായ പ്രദർശനം, ഇവ യാഥാർത്ഥമെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് വിലയിരുത്തൽ: 2019-ൽ തന്നെ പാളികൾ മറിച്ചുവിറ്റതായുള്ള സംശയം ശക്തമാകുന്നു...


തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

കടല്‍ ഇറങ്ങുമ്പോള്‍ തെളിയുന്ന പാറക്കെട്ടിലെ വരികളില്‍ ഉള്ളത് ഒരു മരണരഹസ്യം !

10 MARCH 2020 11:17 AM IST
മലയാളി വാര്‍ത്ത

More Stories...

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്‌റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി

ഒട്ടേറെ ബീച്ച് റിസോര്‍ട്ടുകളുമായി പ്രശസ്തമായ ഫ്രാന്‍സിന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ ഒരു ടൂറിസം കേന്ദ്രമാണ് ബ്രിട്ടനി. അറ്റ്ലാന്റിക് സമുദ്രത്തിലേക്കിറങ്ങി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ പ്രദേശത്തിന് പിന്നെയും പ്രത്യേകതകളേറെയുണ്ട്.

ഇവിടെ പലയിടത്തായി പ്രാചീന കാലത്തെ പ്രത്യേക ശിലാസ്തംഭങ്ങളും കണ്ടെത്തിയിട്ടുള്ളതിനാല്‍ ഇവിടം ചരിത്രകാരന്മാര്‍ക്ക് പ്രത്യേക താല്‍പര്യമുള്ള സ്ഥലമാണ്. വേലിയിറക്ക സമയത്ത് കടലിറങ്ങുമ്പോള്‍ മാത്രം കാണപ്പെടുന്ന ഒരു പാറ നാട്ടുകാരില്‍ ചിലരുടെ കണ്ണില്‍പ്പെട്ടു. ഏകദേശം ഒരു മീറ്റര്‍ ഉയരമുള്ള ആ പാറയില്‍ കോറിയിട്ട ചില വരികളാണ് പിന്നീട് ലോകശ്രദ്ധയാകര്‍ഷിച്ചത്.

വല്ലാത്തൊരു ഭാഷയില്‍ ഏകദേശം 20 വരികളുണ്ടായിരുന്നു പാറയില്‍. പക്ഷേ എന്താണ് എഴുതിയിരിക്കുന്നതെന്നു മാത്രം ആര്‍ക്കും പിടികിട്ടിയില്ല. ആ ഭാഷ പ്രാചീന കാലത്ത് ഉപയോഗിച്ചിരുന്നതാണെന്നു ഗവേഷകര്‍ കണ്ടെത്തി. മാത്രവുമല്ല ചില അക്ഷരങ്ങള്‍ തലകീഴായും തിരിച്ചുമെല്ലാം ഉപയോഗിച്ചിട്ടുണ്ട്. പലതരം ഭാഷകളാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കണ്ടെത്തി. എഴുതിയതിന്റെ അര്‍ഥം മാത്രം ആര്‍ക്കും മനസ്സിലായില്ല. വര്‍ഷങ്ങളോളം പലരും പരിശ്രമിച്ചു, തോല്‍വിയായിരുന്നു ഫലം.

ഒടുവില്‍ പ്രാദേശിക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു മത്സരം നടത്താന്‍ തീരുമാനിച്ചു. പാറയിലെ വരികളുടെ യഥാര്‍ഥ അര്‍ഥം കണ്ടെത്തുന്നവര്‍ക്ക് 2000 യൂറോ (ഏകദേശം 1.67 ലക്ഷം രൂപ)യായിരുന്നു സമ്മാനം പ്രഖ്യാപിച്ചത്. അതേ തുടര്‍ന്ന് നാളുകള്‍ക്കു ശേഷം 61 എന്‍ട്രികളെത്തി. ചരിത്രകാരന്മാരുടെ സമിതി അതു പരിശോധിച്ചു.

അത്രയും കാലം ആ ശിലാഫലകത്തിലെ വരികളില്‍ ഒളിച്ചിരുന്നത് ഒരു മരണത്തിന്റെ രഹസ്യമായിരുന്നു. രണ്ടു പേര്‍ ഇക്കാര്യം കണ്ടെത്തി, അവര്‍ക്കു സമ്മാനത്തുക വീതിച്ചു നല്‍കും. ഏകദേശം 230 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു ആ എഴുത്തിന്. 1786, 1787 എന്നീ വര്‍ഷങ്ങള്‍ അതില്‍ വ്യക്തമായിരുന്നു.

കെല്‍റ്റിക് ഭാഷാ വിദഗ്ധനും അധ്യാപകവുമായ നോയല്‍ റെനെ ടൂഡിക് ആയിരുന്നു വരികള്‍ക്കു പിന്നിലെ അര്‍ഥം കണ്ടെത്തിയ ഒരാള്‍- പട്ടാളക്കാരനായ ഒരാളുടെ വഞ്ചി കൊടുങ്കാറ്റില്‍പ്പെട്ടു മറിഞ്ഞതിന്റെ ഓര്‍മയ്ക്ക് അദ്ദേഹത്തിന്റെ സുഹൃത്ത് രേഖപ്പെടുത്തിയതാണ് ശിലാഫലകത്തിലെ വരികളെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടനിയില്‍ നിലനിന്നിരുന്ന ബ്രെട്ടോണ്‍ ഭാഷ അറിയാവുന്ന ഒരാളാണ് അതെഴുതിയത്, പക്ഷേ പൂര്‍ണ സാക്ഷരത നേടിയ ഒരാളായിരുന്നില്ല. അതിന്റേതായ പ്രശ്‌നങ്ങളാണ് വരികളില്‍ കണ്ടത്. ശരിക്കു തുഴയാനറിയാത്ത വ്യക്തി കൊടുങ്കാറ്റിനിടെ കടലിലേക്കിറങ്ങിയപ്പോള്‍ വഞ്ചി മറിയുകയായിരുന്നുവെന്നും ആ വരികള്‍ പറയുന്നു. ചരിത്രകാരനായ റോജര്‍ ഫാലിഗോയായിരുന്നു രണ്ടാം വിജയി. അദ്ദേഹത്തിന്റെ കണ്ടെത്തലിന് അല്‍പം വ്യത്യാസമുണ്ട്.

ബ്രെട്ടോണ്‍ ഭാഷയിലാണ് എഴുത്തെങ്കിലും ചിലയിടത്ത് ബ്രിട്ടനിയില്‍ ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ പ്രാദേശികമായി പ്രയോഗിച്ചിരുന്ന വെല്‍ഷ് ഭാഷയും ഉപയോഗിച്ചിട്ടുണ്ട്.ധൈര്യവാനായിരുന്ന ഒരു വ്യക്തിയെപ്പറ്റിയാണ് ശിലാഫലകത്തില്‍ പറയുന്നത്. ദ്വീപില്‍ എങ്ങനെയോ കുടുങ്ങിപ്പോയ അദ്ദേഹം പ്രതികൂല അവസ്ഥയില്‍പ്പെട്ട് മരിച്ചു എന്നാണ് വരികള്‍ വ്യക്തമാക്കുന്നതെന്നും അവര്‍ പറയുന്നു. ഫ്രഞ്ചും സ്‌കാന്‍ഡിനേവിയന്‍ ഭാഷയുമൊക്കെ ചേര്‍ന്ന വരികളില്‍ പൊതുവായി രണ്ടു പേരും കണ്ടെത്തിയത് മരണം, ദ്വീപ്, കടല്‍, പ്രതികൂലമായ അവസ്ഥ തുടങ്ങിയ കാര്യങ്ങളായിരുന്നു.

ഫ്രഞ്ച് വിപ്ലവത്തിനും ഏതാനും വര്‍ഷം മുമ്പുള്ള ആ ശിലാഫലകത്തിലെ വരികള്‍ക്കൊപ്പം കപ്പലിന്റെയും കുരിശിന്റെയും ഹൃദയത്തിന്റെയും ചിത്രങ്ങളുമുണ്ടായിരുന്നു. ഫ്രാന്‍സില്‍നിന്നു മാത്രമല്ല യുഎസ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും പാറക്കെട്ടിലെ വരികള്‍ക്കു വിശദീകരണവുമായി മത്സരാര്‍ഥികളുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ആ ഫലകത്തിലെ വരികള്‍ക്കു പിന്നിലെ രഹസ്യം ഇതൊന്നുമല്ലാതിരിക്കാനും സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇപ്പോഴത്തേത് ഏറ്റവും വിശ്വസനീയമായ നിഗമനം മാത്രമാണ്. അതിനെ മറികടക്കുന്ന ഉത്തരം ലഭിക്കുംവരെ പാറക്കെട്ടിലെ 'മരണവരികള്‍' ഇനിയും രഹസ്യമായിത്തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലിഫോര്‍ണിയയില്‍ ഹരിയാന സ്വദേശി വെടിയേറ്റ് മരിച്ചു  (25 minutes ago)

ഐ ഇ ഡി സി സമ്മിറ്റ് - 2025 ഡിസംബർ -22 ന് കാസർഗോഡ്...  (27 minutes ago)

കൂറ്റന്‍പാറ ഇക്കോടൂറിസം പദ്ധതിക്ക് ഏഴ് കോടി രൂപയുടെ അനുമതി...  (32 minutes ago)

ഐ ബൈ ഇൻഫോപാർക്ക് സന്ദർശിച്ച് വ്യവസായ മന്ത്രി പി രാജീവ്...  (33 minutes ago)

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കൊണ്ട് നാലുദിവസത്തിനിടെ രണ്ട് വിലപ്പെട്ട ജീവനുകൾ നഷ്ടമായി; കേരളത്തിന്റെ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി മാറ്റി; വിമർശനവുമായി എഐസിസി ജനറല  (35 minutes ago)

നാല് വയസ്സുകാരന്‍ മകനുമായി പിതാവ് സ്വകാര്യ ബസിന് മുന്നില്‍ ചാടി ആത്മഹത്യശ്രമം  (36 minutes ago)

പ്രതിപക്ഷ പാർട്ടിയുടെ ഉത്തരവാദിത്വം ജനങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് ബി ജെ പി യെ; തിരുവനന്തപുരത്തെ ഏറ്റവും നന്നായി ഭരിക്കപ്പെടുന്ന ഇന്ത്യയിലെ ഒന്നാമത്തെ നഗരമാക്കുകയാണ് ലക്ഷ്യമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്  (40 minutes ago)

ഡെസ്റ്റിനേഷൻ ചലഞ്ച്: ചാത്തമംഗലം പഞ്ചായത്തിലെ ടൂറിസം പദ്ധതിക്ക് 75 ലക്ഷം രൂപ അനുവദിച്ച് ടൂറിസം വകുപ്പ്...  (42 minutes ago)

വീയപുരത്തിന് മറുപടിയില്ലാതെ സിബിഎല്‍ അഞ്ചാം സീസണ്‍: കരുവാറ്റയിലും അജയ്യരായി വീയപുരം ചുണ്ടന്‍...  (43 minutes ago)

ഒരു രാഷ്ട്രീയ പ്രവര്‍ത്തനം എന്ന പേരില്‍ സിപിഎമ്മിന് അവരുടെ പ്രവര്‍ത്തകരെ കേരളത്തിലെ എല്ലാ വീടുകളിലും അയയ്ക്കാന്‍ ജനാധിപത്യപരമായ അവകാശമുണ്ട്; സര്‍ക്കാരിന്റെ നികുതിപ്പണം കൊണ്ട് എല്‍ഡിഎഫിന്റെ സ്‌ക്വാഡ് വ  (46 minutes ago)

നാഷണൽ വാക്കത്തോൺ’ സംഘടിപ്പിച്ച് അമൃത ആശുപത്രിയും വാസ്‌കുലാർ സൊസൈറ്റി ഓഫ് ഇന്ത്യയും...  (49 minutes ago)

പിആറിന് കൊടുത്തത് എത്ര രൂപയാണെന്ന് വെളിപ്പെടുത്തി അനുമോള്‍  (52 minutes ago)

സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറും, ബിബിഎ വിദ്യാർത്ഥിനിയുമായ നന്ദനയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മാതാപിതാക്കളും കോളജ് അധികൃതരും: ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത് അവധി ദിവസം കഴിഞ്ഞ് ഹോസ്റ്റലിലേക്ക് എത  (57 minutes ago)

മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്  (1 hour ago)

സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...  (1 hour ago)

Malayali Vartha Recommends