Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..


നാവിക സേനാ ദിനത്തിന് ആതിഥേയത്വം വഹിക്കാൻ തിരുവനന്തപുരം ഒരുങ്ങുന്നു..നാവിക സേനാ ദിനമായ ഡിസംബർ നാലിന്, ശംഖുമുഖം ബീച്ചിൽ ഇന്ത്യൻ പടക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും തലസ്ഥാനത്ത്..


ബംഗാൾ ഉൾക്കടലിൽ 'മൻതാ' തീവ്ര ചുഴലിക്കാറ്റ്: 16 ജില്ലകളിൽ റെഡ് അലര്‍ട്ട്; ആന്ധ്രാ തീരത്ത് കടൽക്ഷോഭം ശക്തമായി: ഇന്നും നാളെയും കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത...


ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ്: ഷാഫി പറമ്പിൽ എംപിയെ പേരാമ്പ്രയിൽ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനിൽക്കെതിരെ നടപടി വൈകുന്നതിൽ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രതിഷേധങ്ങൾ കടുപ്പിക്കും...


കേന്ദ്ര ഫണ്ടില്ലാതെ സിപിഐ വകുപ്പുകള്‍ക്കും രക്ഷയില്ല... പിണറായി-ബിനോയ് വിശ്വം കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല: ഫണ്ട് പ്രധാനമെന്ന് മുഖ്യമന്ത്രി, ഫണ്ടിനേക്കാൾ പ്രധാനം നയമെന്ന് ബിനോയ്; ചർച്ചയുടെ വിശദാംശങ്ങൾ പുറത്ത്

കോവിഡ് ബാധിച്ച് മരിച്ച ഭർത്താവിന്റെ ഫോണ്‍ തുറന്നപ്പോൾ കേറ്റിയെ കാത്തിരുന്നത് ഹൃദയം പിളര്‍ക്കുന്ന സന്ദേശം; കേരളത്തിലെ ലിനിയെ അനുസ്മരിപ്പിക്കും ഈ വാക്കുകൾ

27 APRIL 2020 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം...മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ

തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..

അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

കൊടുങ്കാറ്റ് കണ്ട് ഞെട്ടി ജനം രാജ്യത്തെ വിഴുങ്ങി മെലീസ കാറ്റഗറി 5 ല്‍.. നിലവിളിച്ച് ജനം രാജ്യംവിടുന്നു...!

പടിഞ്ഞാറൻ തുർക്കിയിലെ ബാലികേസിർ പ്രവിശ്യയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം;കെട്ടിടങ്ങൾ തകർന്നു, ആളപായം ഇല്ല

കോവിഡ് കാലം നമുക്കു മുന്നിലെത്തിക്കുന്ന വാർത്തകളിൽ പലതും കണ്ണീരിന്റെ നനവുള്ളവയാണ് .അമേരിക്കയിൽ നിന്നും നമ്മളെ  ഇ തേടിയെത്തുന്നതും അത്തരത്തിൽ ഒരു വാർത്തയാണ്.ആതുര ശുശ്രുഷ യ്ക്കിടെ നിപ വൈറസ് ബാധയേറ്റു മരിച്ച ലിനി തന്റെ ഭർത്താവിനെഴുതിയ കത്ത് കേരളത്തിന്റെ നൊമ്പരമായിരുന്നു. ഇപ്പോഴിതാ അതെ സാഹചര്യത്തെ അനുസ്മരിപ്പിക്കും വിധം അമേരിക്കയിലെ ജോനാഥന്റെ വാക്കുകൾ ലോകത്തിനാകെ നൊമ്പരം പടർത്തുന്നു .. 

ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ജൊനാതന്‍ പോരാടുമ്പോള്‍ കേറ്റി കൊയ്‍ലോ പ്രാര്‍ഥനയിലായിരുന്നു. അമേരിക്കയിലെ ഒരു ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു അദ്ദേഹം. ഭാര്യ കേറ്റി വീട്ടില്‍ പ്രാര്‍ഥനയിലും. പക്ഷേ, ഏപ്രില്‍ 22 ന് കേറ്റിനെ തേടിയെത്തിയത് ഭര്‍ത്താവിന്റെ മരണവാര്‍ത്തയാണ് . വാർത്ത കേട്ടയുടനെ കണക്റ്റികട്ടില്‍ ഡണ്‍ബറിയലെ ആശുപത്രിയില്‍ കേറ്റി എത്തി. ജൊനാതന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വസ്തുക്കളെല്ലാം ആശുപത്രി അധികൃതര്‍ കേറ്റിന് കൈമാറി. അവയുടെ കൂട്ടത്തില്‍ ഒരു മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. ഫോണ്‍ തുറന്നുനോക്കിയ കേറ്റി കണ്ടത് ജോനാതന്റെ അത്യൂപൂര്‍വമായ ഒരു സന്ദേശം. ഹൃദയം പിളര്‍ക്കുന്നതായിരുന്നു ആ വാക്കുകൾ , അതോടൊപ്പം അവിസ്മരണീയവും.

താന്‍ ഭൂമിയിലെ ഏറ്റവും ഭാഗ്യവാനാണെന്നാണ് ജോനാതന്‍ തന്റെ ഭാര്യയ്ക്ക് അവസാനമായി കുറിച്ച വരികളിൽ ഉള്ളത്.. കാരണം തനിക്ക് കേറ്റിനെപ്പോലെ ഒരു നല്ല സ്ത്രീയെ ഭാര്യയായി കിട്ടി. കിട്ടാവുന്നതില്‍വച്ച് ഏറ്റവും നല്ല ജീവിതം തനിക്ക് കേറ്റ് തന്നുവെന്നും ജൊനാതന്‍ കുറിച്ചിട്ടുണ്ട്. ദമ്പതികള്‍ക്കു രണ്ടു മക്കളാണുള്ളത്. 2 വയസ്സുള്ള ബ്രെയ്ഡനും പത്തു മാസം മാത്രം പ്രായമുള്ള പിനിലോപ്പും. കേറ്റിന്റെ ഭര്‍ത്താവായതില്‍ ഞാന്‍ അഭിമാനിക്കുന്നു; ബ്രെയ്ഡന്റെയും പിനിലോപ്പിന്റെയും അച്ഛനായതിലും: ജൊനാതന്റെ അവസാന വാക്കുകള്‍.
'നിന്നെ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നെന്നോ. കാരണം ഏറ്റവും മികച്ച ജീവിതമാണ് നീ എനിക്കു നല്‍കിയത്. കേറ്റീ, ഞാന്‍ കണ്ട ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നീ. ഏറ്റവും കരുണയുള്ളവള്‍. സ്നേഹവും സാന്ത്വനവും തന്ന പ്രിയപ്പെട്ടവള്‍. അപൂര്‍വം ഭാര്യമാരില്‍ ഒരാളാണ് നീ. സ്നേഹത്തോടെ, എന്നെ പരിചരിച്ച, ശുശ്രൂഷിച്ച എന്റെ പ്രിയപ്പെട്ട പ്രണയിനി. ഒരിക്കല്‍ ഞാന്‍ നിന്നെ പ്രണയിച്ചപ്പോള്‍ നീ എത്രമാത്രം സന്തോഷവതിയായിരുന്നോ അതേ സന്തോഷത്തോടെ ഇനിയും ജീവിക്കുക. കുട്ടികളുടെ പ്രിയപ്പെട്ട അമ്മയായി നീ ജീവിക്കുന്നതു കാണുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സന്തോഷം. ഇനിയും അങ്ങനെതന്നെ തുടരൂ.'

ബ്രെയ്ഡന്‍, നീയാണ് എന്നെ അച്ഛന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. അതൊരിക്കലും മറക്കാനാകില്ല. നീ മകനാണെന്നു പറയുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ നീ ഇനിയും തുടരുക. പിനിലോപ്, നീ ഒരു രാജകുമാരിയാണ്. ഇനിയുള്ള ജീവിതത്തിലും നീ സന്തോഷവതിയായി, സ്നേഹമയിയായി ജീവിക്കൂ. സ്നേഹിക്കുന്ന ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ അവരെ ജീവിതത്തിലേക്ക് ക്ഷണിക്കാനും നിങ്ങള്‍ മടിക്കേണ്ടതില്ല. നിങ്ങളുടെ സന്തോഷമാണ് എന്റെയും സന്തോഷം. എന്തുതന്നെ സംഭവിച്ചാലും സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കൂ- ജൊനാതന്‍ അവസാനത്തെ നോട്ടില്‍ എഴുതി.

മാര്‍ച്ച് 26 നാണ് ജൊനാതന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഏപ്രില്‍ 22 ന് ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. 28 ദിവസം അദ്ദേഹം ആശുപത്രിയിലായിരുന്നു. 20 ദിവസം തീവ്രപരിചരണ വിഭാഗത്തിലും. പ്രാദേശിക കോടതിയുമായി ബന്ധപ്പെട്ട് അത്യാവശ്യ സേവന വിഭാഗത്തിലായിരുന്നു അദ്ദേഹത്തിനു ജോലി. കോവിഡ് പടരുമ്പോഴും വിശ്രമമില്ലാതെ ജോലിയിലുമായിരുന്നു. രോഗം ബാധിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും അദ്ദേഹം സ്വീകരിച്ചിരുന്നു. എന്നാലും അവസാനം കീഴടങ്ങാനായിരുന്നു വിധി. 50,000 ല്‍ അധികം പേരാണ് ഇതുവരെ യുഎസില്‍ കോവിഡിന് കീഴടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളടിച്ച് പ്രവാസികൾ വീസ നിരക്കുകള്‍ കുറയും പുതുക്കിയ ഫീസുകൾ ഇങ്ങനെ..! 225 കോടി പ്രവാസിക്ക്...!  (4 minutes ago)

കേരള തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങൾ, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക  (4 minutes ago)

ലിവ്ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്: അറസ്റ്റിലായ ലിവ് ഇന്‍ പങ്കാളിയായ 22 കാരിയെ ഒരു വര്‍ഷം മുന്‍പ് അവരുടെ കുടുംബം തള്ളിക്കളഞ്ഞിരുന്നുവെന്ന് കുടുംബം  (7 minutes ago)

കെനിയയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം...മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ  (11 minutes ago)

തുർക്കിയിൽ ശക്തമായ ഭൂകമ്പം  (12 minutes ago)

നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് ഒഴിവാക്കുക; അമീബിക്ക് മസ്തിഷ്‌കജ്വരം പ്രതിരോധ മാര്‍ഗങ്ങള്‍ ഇങ്ങനെ  (17 minutes ago)

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആശ്വാസ വാർത്ത  (26 minutes ago)

എസ്.എൽ.കെ 2025: കാലിക്കറ്റ് എഫ്.സി നാളെ കണ്ണൂര്‍ വാരിയേഴ്സുമായി ഏറ്റുമുട്ടും: സ്തനാര്‍ബുദ ബോധവത്കരണം- കളികാണാന്‍ സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം...  (35 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് - ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു...  (41 minutes ago)

US ഇന്ത്യക്കാരെ നാടുകടത്തി യുഎസ്  (42 minutes ago)

ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു. അടുത്ത മാസം 11 മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണ്‍  (47 minutes ago)

റോഡരികില്‍ ജനനേന്ദ്രിയത്തിനും കണ്ണിനും പരുക്കേറ്റ നിലയില്‍ യുവാവ്... സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (50 minutes ago)

NAVY DAY ശംഖുമുഖം ഒരുങ്ങുന്നു  (59 minutes ago)

ബിനോയിയെ പിണറായി വീഴ്ത്തിയ കാപ്സ്യൂൾ തയ്യാറാക്കിയത് ഡൽഹിയിൽ ! പിണക്കം ഒരാഴ്ച മാത്രം: ഭായി ഭായി തുടരും....  (1 hour ago)

ആര്‍ദ്രകേരളം, കായകല്‍പ്പ് പുരസ്‌കാരങ്ങളുടെ വിതരണം നാളെ; ആരോഗ്യ, ആരോഗ്യാനുബന്ധ മേഖലകളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ആര്‍ദ്ര കേരള പുരസ്‌കാരമെന്  (1 hour ago)

Malayali Vartha Recommends