തീക്കൊള്ളി കൊണ്ട് പുറം ചൊറിയാൻ നേപ്പാള്‍; എന്തുവില കൊടുത്തും നേപ്പാളിന്റെ ഭൂപ്രദേശം ഇന്ത്യയില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് ഒലി
ഇന്ത്യയുടെ ആത്മസുഹൃത്തും അയല്‍ രാജ്യവുമായ നേപ്പാള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തര്‍ക്കം വീണ്ടും കുത്തിപൊക്കിയിരുന്നു. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം തയ്യാറാക്കി ലോക രാഷ്ട്രങ്ങൾ വരെ ശ്രദ്ധ ചെലുത്തിയതാണ്
എന്തുവില കൊടുത്തും നേപ്പാളിന്റെ ഭൂപ്രദേശം ഇന്ത്യയില്‍ നിന്ന് തിരിച്ചുപിടിക്കുമെന്ന് ഒലി പ്രഖ്യാപിച്ചു. അതേസമയം, പ്രതികരണവുമായി ഇന്ത്യ രംഗത്തുവന്നു. അതിര്‍ത്തിയിലെ ഏകപക്ഷീയമായ നീക്കങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇപ്പോഴിതാ ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ഭൂപടത്തിന് അംഗീകരം നല്‍കാന്‍ ഒരുങ്ങി നേപ്പാള്‍ പാര്‍ലമെന്‍റ്. ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഭരണകക്ഷിയായ ഇടതുസഖ്യം ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസ് ബില്ലിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വിവാദ ഭൂപടം അംഗീകരിക്കുന്നതിനുള്ള ബില്‍ കഴിഞ്ഞയാഴ്‍ച പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഇന്ത്യയുടെ സമ്മര്‍ദമാണ് ഇതിന് കാരണം എന്നായിരുന്നു വിലയിരുത്തപ്പെട്ടത്.
എന്നാല്‍ ഇപ്പോള്‍ നേപ്പാള്‍ സര്‍ക്കാര്‍ ബില്‍ പാര്‍ലമെന്‍റിന്‍റെ പരിഗനയ്ക്ക് വെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സാധാരണഗതിയില്‍ നേപ്പാളില്‍ ഭരണഘടനാ ഭേതഗതി പാസാകണമെങ്കില്‍ ഒരു മാസമെങ്കിലുമെടുക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജനവികാരം കണക്കിലെടുത്ത് പല നടപടിക്രമങ്ങളും മറികടന്ന് 10 ദിവസത്തികം ബില്‍ അംഗീകരിക്കാനാണ് സാധ്യത.
ഇന്ത്യ, ചൈന, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ലിപുലേഖ് പ്രദേശമാണ് നേപ്പാള്‍ അവരുടെ ഭാഗമായി പുതിയ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചരിത്ര വസ്‍തുകള്‍ ലംഘിക്കുന്നത് ഏകപക്ഷീയവുമായ നടപടിയാണെന്ന് പറഞ്ഞ് ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.
കൈലാസ് മാനസരോവര്‍ യാത്രയ്ക്കുള്ള പാതയാണ് ലിപുലേഖ്. ഇത് ഉള്‍പ്പെടുത്തിയുള്ള ഭൂപടം മെയ് എട്ടിനാണ് നേപ്പാളിലെ ഭരണകക്ഷി അംഗീകരിച്ചത്. മാനസരോവറിലേക്ക് പോകുന്നതിനായി ഇവിടെ ഇന്ത്യ പുതിയ റോഡ് നിര്‍മിച്ചിരുന്നു. ഇതാണ് നേപ്പാളിനെ പ്രകോപിപ്പിച്ചത്.
നേപ്പാളില്‍ കൊറോണ വൈറസ് പടരാന്‍ കാരണം ഇന്ത്യയാണെന്ന് ഈ മാസം ആദ്യം പ്രധാനമന്ത്രി കെപി ശര്‍മ ഒലി കുറ്റപ്പെടുത്തിയിരുന്നു. ചൈനയില്‍ നിന്നുള്ളതിനേക്കാള്‍ മാരകമായ വൈറസാണ് ഇന്ത്യയില്‍ നിന്ന് വരുന്നതെന്നായിരുന്നു ശര്‍മ ഒലി ആരോപിച്ചത്.
https://www.facebook.com/Malayalivartha