ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യമായി യുഎസില്‍ വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കി; ഗര്‍ഭിണിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ലിസയുടെ വധശിക്ഷ നടപ്പിലാക്കിയത്

അമേരിക്കയിൽ ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം ആദ്യമായി വനിതാ കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കി. ലിസ മോണ്ട്ഗോമറിയ്ക്കാണ് വധശിക്ഷ ലഭിച്ചത് തന്നെ. ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ലിസയുടെ വധശിക്ഷ ബുധനാഴ്ച പുലര്‍ച്ചെ 1.31 ന് ഇന്ത്യാനയിലെ ജയിലില്‍ അധികൃതർ നടപ്പാക്കിയത്.
പതിനേഴ് കൊല്ലമായി നിര്‍ത്തിവെച്ചിരുന്ന വധശിക്ഷാസമ്ബ്രദായം കഴിഞ്ഞ കൊല്ലം ട്രംപാണ് നിലവിൽ പുനഃസ്ഥാപിച്ചത്. 1963 ന് ശേഷം മൂന്ന് പേരുടെ വധശിക്ഷ മാത്രമാണ് അമേരിക്കയില്‍ നടപ്പാക്കിയിരുന്നത്.
2007ലാണ് ലിസ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. എട്ട് മാസം ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നറ്റിനെ 2004 ലാണ് ലിസ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സ്റ്റിന്നറ്റിന്റെ ഉദരത്തില്‍ നിന്നും കുഞ്ഞിനെ വേര്പെടുത്തുകയും ചെയ്തതായി അധികൃതർ കണ്ടെത്തി.
https://www.facebook.com/Malayalivartha