ക്രോഷറ്റിനു പിന്നിലെ രഹസ്യം പുറത്ത്; ഇൻസ്റ്റാഗ്രാമിൽ വൈറലായ ആ പോസ്റ്റിനു പിന്നിലെ സത്യമെന്താണ്? ഞെട്ടിക്കുന്ന രഹസ്യം പുറത്ത് ; സമൂഹമാധ്യമങ്ങളിൽ ക്രോഷറ്റ് ചർച്ചയാകുന്നു...

അമേരിക്കൻ മുൻ സെനറ്ററായ ബെർണി സാൻഡേഴ്സിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വയറലാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസന്റെയും സ്ഥാനാരോഹണ സമയത്തെ സാൻഡേഴ്‌സിന്റെ ഇരുപ്പാണ് തരംഗമാകാൻ കാരണം. ഏത് സാഹചര്യത്തിലും സാന്ഡേഴ്സിന്റെ ഇരുപ്പ് യോഗ്യമാണെന്നാണ് ട്രോളന്മാർ കണ്ടെത്തിയിരിക്കുന്നത്. ക്യാപിറ്റോളിൽ വിന്റർ ജാക്കറ്റും പാറ്റേൺ ചെയ്ത മിൽട്ടൻസും ധരിച്ചാണ് സാന്ഡേഴ്സ് ഇരിക്കുന്നത്. മാസ്കും ഗ്ലൗസുമെല്ലാം അണിഞ്ഞുള്ള ഇരിപ്പുകണ്ടാൽ ഏതോ മഞ്ഞുള്ള സ്ഥലത്തതാണെന്ന് തോന്നും. ഈ ഇരിപ്പിലുള്ള ക്രോഷറ്റ് പാവയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താരമായത്.
ടെക്‌സാസ് സ്വദേശിനി ടോബി കിങ്ങാണ് ഈ പാവയുടെ പിന്നിൽ. സാന്ഡേഴ്സ് രൂപത്തിലുള്ള ക്രോഷറ്റ് പാവകളെ ലോകമൊട്ടാകെ സ്വീകരിച്ചു കഴിഞ്ഞു. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ടോബി സാന്ഡേഴ്സ് പാവകളെനിർമ്മിക്കുന്നത്. രണ്ടായിരം രൂപയാണ് ടോബി ഈപാവയ്ക്ക് നൽകിയ വില. സാന്‍ഡേഴ്‌സ് അന്നണിഞ്ഞ അതേ ഓവര്‍ സൈസ്ഡ് കോട്ടും കൈയിലെ ബ്രൗണ്‍ കളര്‍ കൈയ്യുറകളുമെല്ലാം ടോബി തന്റെ പാവയില്‍ അങ്ങനെ തന്നെ പകർത്താൻ മറന്നിട്ടില്ല.നാല്പത്തിയാറു കാരിയായ ടോബി ആദ്യമായി നിർമ്മിച്ച പാവയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുത്തിയത്.നിരവധിപേരാണ് ഈ ചിത്രത്തിന് കമെന്റുകളുമായി വന്നത്.അത്കൊണ്ട് തന്നെ ക്രോഷറ്റ്സാന്ഡേഴ്സ് പാവയ്ക്ക ആവശ്യക്കാരും ഏറെയാണ്.
വേർമൗണ്ടിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ 'മീൽസ് ഓൺ വീൽസി'നു വേണ്ടിയാണ് ടോബി പണം സ്വരൂപിക്കുന്നത്. ജനങ്ങളെ സഹായിക്കനായി പുതിയൊരു ശ്രമം എന്നാണ് ടോബി തന്റെ പ്രവർത്തനത്തെ കുറിച്ച് വ്യക്തമാക്കിയത്. ഇ -ബെയിലാണ് തന്റെ പാവകളെ വിൽപ്പനക്ക് വെക്കുന്നത്. ഇപ്പോൾ തന്നെ മൂവായിരത്തിലധികം പേരാണ് പാവയ്ക്ക് ഓർഡർ നൽകിയിരിക്കുന്നത്. കൂടുതൽ പാവകളെ നിർമ്മിച്ച് ജീവകാരുണ്യ പ്രവർത്തനത്തിന് സഹായിക്കാനുള്ള തിരക്കിലാണ് ടോബി.
https://www.facebook.com/Malayalivartha


























