Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഭരണകൂടത്തിനെതിരെ പ്രതികരിച്ച പ്രതിപക്ഷ നേതാവിനെ മൂന്നര വര്‍ഷത്തേയ്ക്ക് തുറുങ്കിലടയ്ക്കാന്‍ തീരുമാനിച്ച് പുടിന്റെ ഭരണകൂടഭീകരത; തെരുവിലിറങ്ങി ജനം; ആയിരങ്ങൾ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെട്ടു

03 FEBRUARY 2021 12:11 AM IST
മലയാളി വാര്‍ത്ത

റഷ്യയില്‍ ചില സംഭവ വികാസങ്ങള്‍ അരങ്ങേറുകയാണ്. ആയിരത്തോളം പേര്‍ കൂട്ടത്തോടെ അറസ്റ്റ് ചെയ്യപ്പെടുകയാണവിടെ. റഷ്യയെ സംബന്ധിച്ച് ഇപ്പോള്‍ അവിടെ കൊടും തണുപ്പാണ് ആ തണുപ്പിനെ അവഗണിച്ചുകൊണ്ട് ആയിരങ്ങളാണ് തെരുവില്‍ ഇറങ്ങി അറസ്റ്റ് വരിച്ചിരിക്കുന്നത്.

കാരണം പുടിന്റെ ഭരണത്തിനെതിരെ ധൈര്യപൂര്‍വ്വം പ്രതികരിച്ച റഷ്യയുടെ പ്രതിപക്ഷ നേതാവിനെ മൂന്നര വര്‍ഷത്തേയ്ക്ക് തുറുങ്കിലടയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റഷ്യന്‍ ഭരണകൂടം. പുടിനെതിരെ അങ്ങനെ പ്രതികരിക്കാന്‍ ആരും ധൈര്യപ്പെടാറില്ല. മുന്നില്‍ മരണമാണ് എന്ന് ഉറപ്പിച്ചുകൊണ്ടുവേണം പുടിന്‍ വിമര്‍ശനത്തിനായി ഇറങ്ങിത്തിരിക്കാന്‍. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഭയമാണ്, എന്നാല്‍ അലക്സി നവാല്‍നി രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയായിരുന്നു പുടിന്റെ കൊള്ളരുതായ്മകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍, ഇതിന്റെ എല്ലാം ഭവിഷത്തുകള്‍ അലക്സി നവാല്‍നി അനുഭവിക്കുകയും ചെയ്തും കഴിഞ്ഞ വര്‍ഷം മരണത്തിനു മുന്നില്‍ നിന്ന് കഷ്ടിച്ചാണ് അലക്‌സി രക്ഷപെട്ടത്.

അലക്സി നവാല്‍നി വീണ്ടും സജീവമായി റഷ്യയിലേയ്ക്ക് തിരിച്ചെത്തുന്നതിനിടയിലാണ് പുടിന്റെ ഈ തീരുമാനം. എന്നാല്‍ ഇതിനെതിരെയാണ് ജനങ്ങള്‍ ഇപ്പോള് ഒന്നടങ്കം തെരുവുകളില്‍ ഇറങ്ങി പ്രക്ഷോഭം നടത്തുന്നത്.

എന്നാല്‍ ഒരു കരുണയും കൂടാതെ പ്രക്ഷോഭകരെ എല്ലാം തന്നെ അറസ്റ്റുചെയ്യാനുള്ള ഉത്തരവിടുകയായിരുന്നു സര്‍ക്കാര്‍. ഈ പ്രതിഷേധങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി എന്നാൽ ഇപ്പോള്‍ റഷ്യന്‍ തെരുവുകള്‍ പ്രതിഷേധങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. നവാല്‍നിയുടെ മോചനത്തിനായുള്ള മുദ്രാവാക്യങ്ങളാണ് എങ്ങും മുഴങ്ങി കേള്‍ക്കുന്നത്. തലസ്ഥാന നഗരമായ മോസ്‌കോയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുമെല്ലാം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ റഷ്യ യുദ്ധക്കളമാവുകയാണ്. കൊടിയ തണുപ്പിനേയും അതിജീവിച്ചാണ് യാക്കുഷ്‌കിലെ നവാല്‍നിയ്ക്കുവേണ്ടി ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്.

പലയിടങ്ങളിലായി നടന്ന പ്രതിഷേധറാലികളില്‍ നവല്‍നിയുടെ ഭാര്യ യുലിയ നവല്‍നയ ഉള്‍പ്പെടെ 4,700 പേര്‍ അറസ്റ്റിലായതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലായിട്ടുണ്ട് എന്നാണ് വിവരം,

അതികഠിനമായ തണുപ്പായിട്ടു പോലും ജനങ്ങള്‍ കൂട്ടംകൂട്ടമായി വീറോടെ തെരുവിലിറങ്ങുകയും പുടിനെതിരെ മുദ്രവാക്യം വിളിക്കുകയും ചെയ്യുന്നത് ഭരണ സിരാ കേന്ദ്രത്തെ തന്നെ ഞെട്ടിക്കുകയാണ്. സമീപകാലത്ത് റഷ്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രക്ഷോഭങ്ങളില്‍ ഒന്നായി മാറുകയാണ് നവല്‍നിയ്ക്കു വേണ്ടി രൂപം കൊണ്ട പ്രതിഷേധ പ്രകടനങ്ങള്‍.

ആയിരക്കണക്കിനു പ്രക്ഷോഭകാരികളെ റഷ്യന്‍ ഭരണകൂടം അറസ്റ്റ് ചെയ്തതിനു പിന്നാലെ റഷ്യക്കെതിരായ യുഎസ് വിദേശനയം കടുപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് അലക്‌സി നവല്‍നി നേതൃത്വം നല്‍കുന്ന അഴിമതി വിരുദ്ധ ഫൗണ്ടേഷന്‍ രംഗത്തെത്തി.

പ്രതിപക്ഷ നേതാക്കളെ കൊന്നൊടുക്കി അഴിമതി മൂടി വയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും റഷ്യയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യാന്തര വിലക്കുകള്‍ എര്‍പ്പെടുത്തണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് നവല്‍നി ആവശ്യപ്പെട്ടിരുന്നു. പുടിന്റെ സന്തത സഹചാരികളും അഴിമതിക്കാരുമായ 8 ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നവല്‍നിയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഫൗണ്ടേഷന്‍ രംഗത്തെത്തി. അഴിമതിക്കാരായ 35 റഷ്യന്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഫൗണ്ടേഷന്‍ യുഎസിനു കൈമാറിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവല്‍നിയുടെ സഹോദരന്‍ ഒലെഗും വീട്ടുതടങ്കലിലാണ്. രാസവിഷം ഉപയോഗിച്ചുള്ള വധശ്രമത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അലക്‌സി നവല്‍നി ജര്‍മനിയില്‍ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ 17നു റഷ്യയില്‍ മടങ്ങിയെത്തിയെങ്കിലും വിമാനത്താവളത്തില്‍വച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചു. മുന്‍ ജയില്‍വാസകാലത്തു പരോള്‍ ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.

നവല്‍നിയെയും അറസ്റ്റിലായ മറ്റെല്ലാവരെയും നിരുപാധികം വിട്ടയക്കണമെന്നും ജനാധപത്യരീതിയില്‍ പ്രതിഷേധിക്കാന്‍ ജനങ്ങളെ അനുവദിക്കണമെന്നും അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുടിന്‍ ഭരണകൂടം ഇതു പുഛിച്ചുതള്ളി. നവല്‍നിയും അനുയായികളും പാശ്ചാത്യശക്തികളുടെ താളത്തിനൊന്നു തുളളുകയാണെന്നും ഈ പ്രകടനങ്ങള്‍ അവര്‍ തമ്മിലുള്ള ഗൂഡാലോചനയുടെ ഫലമാണെന്നുമായിരുന്നു റഷ്യയുടെ പ്രതികരണം.

മധ്യപൂര്‍വദേശത്തെ രാഷ്ട്രീയക്കളികളില്‍ അമേരിക്കയെയും നാറ്റോ സഖ്യത്തെയും വെട്ടി മുന്നേറാനുള്ള വൈഭവമുള്ള 'മാസ് പുടിന്‍' എന്ന് രാജ്യാന്തര മാധ്യമങ്ങള്‍ വാഴ്ത്തിപാടുന്ന പുടിനുമായി നേരിട്ട് ഏറ്റുമുട്ടാന്‍ നവല്‍നിയല്ലാതെ മറ്റൊരു നേതാവ് നിലവില്‍ റഷ്യയില്‍ ഇല്ലെന്നു രാജ്യാന്തര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പുതുതായി ഭരണം ഏറ്റെടുത്ത യുഎസ് പ്രസിഡന്റ് ജോ ബൈഡനെ സംബന്ധിച്ചിടത്തോളം അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു പ്രശ്‌നമായിരിക്കുകയാണ് റഷ്യയിലെ സംഭവ വികാസങ്ങളെന്നും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (4 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends