Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

കൈകൾ കെട്ടിയിട്ട് കൂട്ട ബലാത്സംഗം,ശരീരത്തിൽ കടിച്ചു മുറിവുകൾ ഉണ്ടാക്കി ആക്രമിച്ച് രസിക്കുന്നു ;ചൈനയുടെ തടങ്കൽ പാളയങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്നത് കൊടും ക്രൂരത ;ലോകത്തെ ഞെട്ടിച്ച് ബി ബി സിയുടെ റിപ്പോർട്ട്

04 FEBRUARY 2021 10:46 AM IST
മലയാളി വാര്‍ത്ത

ചൈന എക്കാലവും ലോകത്തിന് ഭീഷണിയാണ് തന്നെയാണ് .ചൈനയിൽ നടക്കുന്ന പല കാര്യങ്ങളും പുറംലോകം അറിയുന്നില്ല എന്ന വ്യാപക ആരോപണം പൊതുവെ ഉണ്ട് .പല സാഹചര്യങ്ങളിലും അന്തരാഷ്ട്ര സമൂഹം പോലും ചൈനയുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട് .അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .ചൈനയിലെ ഉയ്ഗറുകൾക്കായുള്ള "റീ-എഡ്യൂക്കേഷൻ" ക്യാമ്പുകളിൽ സ്ത്രീകളെ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും, ലൈംഗികമായി ദുരുപയോഗം ചെയ്യുകയും, പീഡിപ്പിക്കുകയും ചെയ്യുന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തുർ‌സുനെ സിയാവുദുൻ അതിലൊരാളാണ്. 2018 -ൽ മോചിതയായ അവർ ഇന്നും അതിന്റെ വേദന പേറി ജീവിക്കുന്നു. "അവിടെയുള്ള ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും മാസ്ക് ധരിക്കും, മഹാമാരി ഇല്ലാതിരുന്ന സമയത്തും അവർ മാസ്ക് ധരിച്ചിരുന്നു. പൊലീസ് യൂണിഫോമിലല്ല പലരുമവിടെ എത്തിയിരുന്നത്, പകരം സ്യൂട്ടുകളായിരുന്നു അവർ ധരിച്ചിരുന്നത്. അർദ്ധരാത്രിക്ക് ശേഷം, സ്ത്രീകളുടെ സെല്ലുകളിൽ വന്ന് അവർക്ക് താല്പര്യം തോന്നുന്നവരെ തെരഞ്ഞെടുത്ത് ഒരു "ബ്ലാക്ക് റൂമിലേക്ക്" കൊണ്ടുപോകും. അവിടെ നിരീക്ഷണ ക്യാമറകളില്ല. നിരവധി രാത്രികൾ, അവർ എന്നെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവ് അതായിരുന്നു" തുർ‌സുനെ പറഞ്ഞു.

ചൈനയിലെ വിശാലവും രഹസ്യവുമായ സിൻ‌ജിയാങ്‌ തടങ്കൽപ്പാളയങ്ങളിൽ തുർ‌സുനെ ഒമ്പത് മാസം ചെലവഴിച്ചു. കണക്കുകൾ പ്രകാരം, വിശാലമായ ആ ക്യാമ്പുകളുടെ ശൃംഖലയിൽ ഒരു ദശലക്ഷത്തിലധികം പുരുഷന്മാരെയും സ്ത്രീകളെയും പുനർ‌ വിദ്യാഭ്യാസം എന്ന പേരിൽ ചൈന തടഞ്ഞുവച്ചിട്ടുണ്ട്. കൂട്ടത്തടങ്കൽ, നിർബന്ധിത വന്ധ്യംകരണം എന്നിവയുടെ റിപ്പോർട്ടുകൾ നുണകളും അസംബന്ധവുമാണ് ചൈന വാദിക്കുമ്പോഴും, കഴിഞ്ഞ മാസം യുഎസ് സർക്കാർ ചൈനയുടെ നടപടികൾ വംശഹത്യയാണെന്ന് പറഞ്ഞിരുന്നു. മോചിതയായ ശേഷം സിൻജിയാങ്ങിൽ നിന്ന് ഓടിപ്പോയ തുർസുനെ ഇപ്പോൾ യുഎസിലാണ്. "എല്ലാ രാത്രിയും സ്ത്രീകളെ സെല്ലുകളിൽ നിന്ന് കൊണ്ടുപോവുകയും ഒന്നോ അതിലധികമോ മുഖംമൂടി ധരിച്ച ചൈനീസ് പുരുഷന്മാർ ബലാത്സംഗം ചെയ്യുകയും ചെയ്തു. എന്നെ മൂന്ന് തവണ കൂട്ടബലാത്സംഗം ചെയ്തു, ഓരോ തവണയും രണ്ടോ മൂന്നോ പേർ ചേർന്ന്" അവർ പറഞ്ഞു. ചൈനയിലേക്ക് തിരിച്ചയക്കപ്പെടുമെന്ന് ഭയന്ന് ജീവിക്കുകയാണ് അവർ ഇപ്പോൾ. താൻ അനുഭവിച്ചതും കണ്ടതുമായ പീഡന കഥകൾ വെളിപ്പെടുത്തുകയും സിൻജിയാങ്ങിലേക്ക് തിരിച്ച് പോവുകയും ചെയ്താൽ, മുമ്പത്തേതിനേക്കാൾ കഠിനമായ ശിക്ഷ തനിക്ക് ലഭിക്കുമെന്ന് അവർ പറഞ്ഞു. 18 മാസം തടങ്കലിൽ കഴിഞ്ഞ സിൻജിയാങ്ങിൽ നിന്നുള്ള ഒരു കസാഖ് യുവതിയെ ബിബിസി അഭിമുഖം നടത്തുകയുണ്ടായി. ചൈനീസ് പുരുഷന്മാർ മുറികളിൽ എത്തുന്നത് മുൻപ് ഉയ്ഗർ സ്ത്രീകളെ നഗ്നരാക്കി, കൈകളിൽ വിലങ്ങിട്ട് നിർത്തുകയായിരുന്നു അവരുടെ ജോലി. അതിനുശേഷം അവർ മുറികൾ വൃത്തിയാക്കും. “എന്റെ ജോലി അവരുടെ അരക്കെട്ടിന് മുകളിലുള്ള വസ്ത്രങ്ങൾ നീക്കി, അനങ്ങാൻ കഴിയാത്ത വിധത്തിൽ കൈ കെട്ടുക എന്നതായിരുന്നു” ഗുൽ‌സിറ ഓവൽ‌ഖാൻ പറഞ്ഞു. "തുടർന്ന് മുറിയിൽ ഒരാൾ പ്രവേശിക്കും, അത് ചിലപ്പോൾ പുറത്തുനിന്നുള്ള ചൈനീസ് പുരുഷമാരായിരിക്കും അല്ലെങ്കിൽ ചിലപ്പോൾ പൊലീസുകാർ. ഞാൻ നിശബ്ദമായി വാതിലിനടുത്ത് ഇരിക്കും. അയാൾ മുറിയിൽ നിന്ന് പുറത്തുപോയ ശേഷം ഞാൻ സ്ത്രീകളെ കുളിപ്പിക്കും. എന്നാൽ ഇതിനെ ചെറുത്തുനിൽക്കാനോ ഇടപെടാനോ എനിക്ക് ശക്തിയില്ലായിരുന്നു" ഓൾഖാൻ പറഞ്ഞു. അവിടെ നടക്കുന്നത് കൂട്ട ബലാത്സംഗമാണെന്നും അവർ പറഞ്ഞു. രാത്രി സെല്ലുകളിൽ നിന്ന് കൊണ്ടുപോയ ചില സ്ത്രീകൾ ഒരിക്കലും തിരിച്ചുവന്നില്ല.

ചൈനീസ് ഭാഷാ അധ്യാപകരിൽ ഒരാളാണ് സിൻജിയാങ്ങിൽ നിന്നുള്ള ഉസ്ബെക്ക് വനിതയായ കെൽബിനൂർ സെദിക്. ക്യാമ്പിൽ എത്തിയ അവൾ ബലാത്സംഗത്തിന്റെ പല കഥകളും കേട്ടു. ഒടുവിൽ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഈ കേൾക്കുന്നതെല്ലാം സത്യമാണ് എന്നവളോട് പറഞ്ഞു. അന്ന് രാത്രി സെഡിക് ഉറങ്ങിയില്ല. "വിദേശത്ത് പഠിക്കുന്ന എന്റെ മകളെക്കുറിച്ച് ഞാൻ ചിന്തിക്കുകയായിരുന്നു, രാത്രി മുഴുവൻ ഞാൻ കരഞ്ഞു" അവൾ പറഞ്ഞു. അക്കൂട്ടത്തിൽ തീർത്തും ഭീകരമായ പല കഥകളുമുണ്ടായിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നതിനായി വൈദ്യുതീകരിച്ച ഒരു വടി താഴെ തിരുകികയറ്റുന്നതായിരുന്നു അതിലൊന്ന്. "കസേര, കയ്യുറ, ഹെൽമെറ്റ്, ഒരു വടി ഗുദത്തിൽ കയറ്റുന്നത് എന്നിങ്ങനെ നാല് തരത്തിലുള്ള ഷോക്ക് ഉണ്ട്. അപ്പോഴുള്ള നിലവിളി കെട്ടിടത്തിലുടനീളം പ്രതിധ്വനിച്ചു. ഉച്ചഭക്ഷണ സമയത്തും ചിലപ്പോൾ ക്ലാസിൽ പഠിപ്പിക്കുമ്പോഴും എനിക്ക് അവ കേൾക്കാമായിരുന്നു" സെഡിക് പറഞ്ഞു. തടവുകാരുടെ തലമുടി മുറിച്ചതിന് ശേഷമാണ് ക്ലാസിലേക്ക് കൊണ്ട് പോകുന്നത്. അതിനിടയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി, ഗുളികകൾ നൽകും. 15 ദിവസത്തിലൊരിക്കൽ ഓക്കാനം, മരവിപ്പ് എന്നിവ ഉണ്ടാക്കുന്ന "വാക്സിൻ" നിർബന്ധിതമായി കുത്തിവയ്ക്കുകയായിരുന്നു. സ്ത്രീകളിൽ നിർബന്ധിതമായി ഐ‌യു‌ഡികൾ ഘടിപ്പിക്കുകയോ, വന്ധ്യംകരണം നടത്തുകയോ ചെയ്തു. എന്നാൽ ഈ കൊടും പീഡനങ്ങൾക്കിടയിലും ചൈനീസ് ദേശഭക്തി ഗാനങ്ങൾ ആലപിക്കാനും ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിംഗിനെക്കുറിച്ചുള്ള ദേശസ്നേഹ ടിവി പ്രോഗ്രാമുകൾ കാണാനും തടവുകാർ നിർബന്ധിതരായി.
"അവർ ബലാത്സംഗം ചെയ്യുക മാത്രമല്ല നിങ്ങളുടെ ശരീരത്തിലുടനീളം കടിക്കുകയും ചെയ്യുന്നു, അവർ മനുഷ്യരോ മൃഗങ്ങളോ എന്ന് നമുക്ക് പലപ്പോഴും മനസിലാകില്ല. അവർ ശരീരത്തിന്റെ ഒരു ഭാഗവും ഒഴിവാക്കില്ല. എല്ലായിടത്തും ആഴത്തിലുള്ള മുറിവുകൾ അവശേഷിപ്പിക്കും. ഞാൻ അത് മൂന്ന് തവണ അനുഭവിച്ചിട്ടുണ്ട്. മാത്രമല്ല, നിങ്ങളെ പീഡിപ്പിക്കുന്നത് ഒരു വ്യക്തി മാത്രമല്ല, ഓരോ തവണയും രണ്ടോ മൂന്നോ പുരുഷന്മാരായിരുന്നു" കരഞ്ഞുകൊണ്ട് തുർ‌സുനെ പറഞ്ഞു. ഈ വാർത്ത ഇപ്പോൾ ലോകം മുഴുവൻ ചർച്ചയാണ് .ചൈനയുടെ ക്രൂരതക്കെതിരെ പൊതുവെ വ്യാപക വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ബി ബി സിയുടെ ഇത്തരത്തിലുള്ള ഒരു റിപ്പോർട്ട് പുലർത്തു വരുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (1 hour ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (2 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (2 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (2 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (2 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (3 hours ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (3 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (3 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (3 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (4 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (4 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (4 hours ago)

Malayali Vartha Recommends