പാകിസ്താൻ കാലാകാലങ്ങളായി നടത്തിവരുന്ന നയത്തെ തുറന്നടിച്ച് ഇന്ത്യ; പാകിസ്താൻ ഭരണകൂടത്തിനെതിരെ സുപ്രിംകോടതി ജഡ്ജി രംഗത്ത്, ജനാധിപത്യത്തേയും മാധ്യമ സ്വതന്ത്ര്യത്തേയും അടിച്ചമർത്തി നടത്തുന്ന നടപടികളെ വിമർശിച്ചുകൊണ്ട് ജഡ്ജിയുടെ പരാമർശം

പാകിസ്താൻ കാലാകാലങ്ങളായി നടത്തിവരുന്ന നയത്തെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ നിരവധി തവണ തുറന്നടിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. പാക് ഭരണകൂടം ഇപ്പോൾ സ്വീകരിക്കുന്ന പല നടപടികൾക്കും വിമർശനം തുടർച്ചയായി ഏറ്റുവാങ്ങുന്നുമുണ്ട് . മാധ്യമ വിലക്കും മനുഷ്യക്കുരുതിയുമെല്ലാം നിരവധി തവണ ചർച്ചാ വിഷയമായിട്ടുള്ളതാണ്. മാധ്യമ പ്രവർത്തകർക്ക് സത്യസന്ധമായി പാകിസ്താനിലുള്ള അധികാര ദുർവിനിയോഗത്തെ സംബന്ധിച്ചോ അവിടെ നടന്നു വരുന്ന കൊടിയ അഴിമതിയെ സംബന്ധിച്ചോ ഉള്ള വിഷയങ്ങൾ ഒന്നും പുറം ലോകം അറിയാൻ പാടില്ല എന്ന നിർബന്ധമാണ് ഇമ്രാൻ ഖാന് ഉള്ളത്.
ഇപ്പോൾ ഇതാ പുതിയ വിഷയം ഉരുത്തിരിഞ്ഞു വന്നിരിക്കുകയാണ്. പാകിസ്താൻ ഭരണകൂടത്തിനെതിരെ സുപ്രിംകോടതി ജഡ്ജി രംഗത്ത്. ഭരണകൂടം ജനാധിപത്യത്തേയും മാധ്യമ സ്വതന്ത്ര്യത്തേയും അടിച്ചമർത്തി നടത്തുന്ന നടപടികളെ വിമർശിച്ചുകൊണ്ടാണ് ജഡ്ജിയുടെ പരാമർശം. സുപ്രിംകോടതി ജഡ്ജി ഖ്വാസി ഫീസ് ഇസയാണ് ഇമ്രാനെതിരെ ആഞ്ഞടിച്ചത്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ ഭരണകൂടത്തിനെതിരെ തെരഞ്ഞെടുപ്പിൽ ഇമ്രാൻ സ്വീകരിച്ച നടപടിയെ വിമർശിച്ചുകൊണ്ടാണ് ജഡ്ജി ഭരണകൂടവിരുദ്ധ പരാമർശവും വിമർശനവും നടത്തിയത്. പഞ്ചാബ് പ്രവിശ്യാ ഭരണകൂടം പ്രാദേശിക പഞ്ചായത്ത് ഭരണസമിതികളെ പിരിച്ചുവിടുകയും അവരുടെ പ്രാദേശിക സ്വാതന്ത്ര്യത്തിൽ ഇടപെടുകയും ചെയ്തതാണ് പരാതിയായി കോടതിക്ക് മുമ്പാകെ എത്തിയത്.കടുത്ത ജനാധിപത്യ ധ്വംസനമാണെന്ന് പാകിസ്താനിലെ ഭരണകൂടം നടത്തുന്നത്. ഇത്തരം നടപടികളിലൂടെ പാകിസ്താനിലെ ഭരണകൂടം തകരാനുള്ള സാധ്യതയാണ് തെളിഞ്ഞുകാണുന്നതെന്നും ജസ്റ്റിസ് ഖ്വാസി വിമർശിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























