Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ സുദൃഢമാക്കാന്‍ അമേരിക്ക; മോദിയുമായി ഫോണില്‍ സംസാരിച്ചു; ലോകത്താകമാനമുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കായി നിലകൊള്ളുമെന്നും ജോ ബൈഡന്‍

09 FEBRUARY 2021 05:15 PM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലേറിയതിനു പിന്നാലെ എല്ലാ രാജ്യങ്ങളുടെ തലവന്മാരും ബൈഡന്റെ ഫോണ്‍ കോളിനായി കാത്തിരിക്കുകയായിരുന്നു, അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം എന്തുകൊണ്ടും മികച്ചതും സുരക്ഷിതവുമാണ് എന്ന ലോക രാജ്യങ്ങളുടെ വിശ്വാസം തന്നെയാണ് അതിന് കാരണം.

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ ഒരു കാര്യത്തില്‍ വളരെ ആശങ്കാകുലനായിരുന്നു, എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു തങ്ങളുമായി മികച്ച ബന്ധമായിരുന്നിട്ടും അധികാരത്തിലേറി ആഴ്ചകള്‍ പിന്നിട്ടിട്ടും ബൈഡന്റ കോള്‍ വരാത്തതിനാലായിരുന്നു ആ ആശങ്ക,

എന്തായാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോ ബൈഡനും തമ്മില്‍ ഫോണിലൂടെ ആശയ വിനിമയം നടത്തിയിരിക്കുകയാണ്, ഇന്ത്യയെ എത്രമാത്രം മികച്ചതായി ബൈഡന്‍ ഭരണകൂടം കാണുന്നു എന്നുള്ളതിനുള്ള ഉദാഹരണമാണ് മോദിയുമായുള്ള ഈ സംഭാഷണം.

ഇന്ത്യ പ്രതീക്ഷിച്ചതുപോലെ തന്നെ വളരെ മികച്ച പിന്തുണയാണ് പുതിയ പ്രസിഡന്റും നല്‍കുന്നത്. ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ സുദൃഢമാക്കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്.

പ്രസിഡന്റായ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള  ആദ്യ ഫോണ്‍ സംഭാഷണമാണിത്, പ്രസിഡന്‍് ആകുന്നതിനു മുമ്പ് ഏകദേശം വിജയം ഉറപ്പിച്ച സാഹചര്യത്തില്‍ മോദി ബൈഡനുമായി സംസാരിച്ചിട്ടുണ്ടായിരുന്നു, എന്തായാലും പ്രസിഡന്‍് ആയ ശേഷമുള്ള ഈ ഫോണ്‍കോള്‍ ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനായിരുന്നു എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ച വലിയൊരു നേട്ടമാണ്, മാത്രമല്ല ഈ സംഭാഷണത്തില്‍ കാലാവസ്ഥ വ്യതിയാനവും ജനാധിപത്യ മൂല്യങ്ങളും ചര്‍ച്ചാ വിഷയമായി.

അതുപോലെ തന്നെ ചൈനയെ ഉന്നം വച്ച് അദേഹം ഇന്ത്യയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തു, ആ പരാമര്‍ശം ഇങ്ങനെയാണ്. ലോകത്താകമാനമുള്ള ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമായി തങ്ങള്‍ ഇന്ത്യയോടൊപ്പം നിലകൊള്ളുമെന്നുമെന്നായിരുന്നു അത്. തിങ്കളാഴ്ച രാത്രിയായിരുന്നു ഇരുവരും തമ്മിലെ ഫോണ്‍ സംഭാഷണം.

അതുപോലെ തന്റെ ഇന്ത്യ ഇപ്പോള്‍ ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ മികച്ച അംഗീകാരം നേടുന്നത് വാക്‌സീന്‍ നിര്‍മാണത്തിന്റെയും വിതരണത്തിന്റെയുമൊക്കെ കാര്യത്തിലാണ്, അങ്ങനെ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ഇന്ത്യയുമായി കോവിഡ് മഹാമാരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ബൈഡന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി അക്കാര്യത്തില്‍ അമേരിക്കയ്ക്കുള്ള നമ്മുടെ പിന്തുണ അറിയി്ക്കുകയും ചെയ്തു. ബൈഡന്‍ അധികാരത്തിലേറിയതിനു ശേഷമുള്ള ഇരുവരുടെയും ആദ്യത്തെ സംഭാഷണമാണെങ്കിലും ഇത് വരെ മൂന്നോളം ഉയര്‍ന്ന ഉദ്യോഗസ്ഥ തല ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മൂന്നാഴ്ചകളായി നടന്നുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബൈഡന്റെ വിജയം ഏതാണ്ട് ഉറപ്പായ സമയത്താണ് മുമ്പ് ഇരുവരും തമ്മില്‍ സംസാരിച്ചത്.

അതേസമയം ചൈനയുമായി യുഎസ് കടുത്ത മത്സരത്തിനു തയാറാണെന്ന് വ്യക്തമാക്കിക്കൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. കടുത്ത വിമര്‍ശനങ്ങളും തീരുമാനങ്ങളും കൊണ്ട് ചൈനയെ വരിഞ്ഞുമുറുക്കിയ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശൈലി സ്വീകരിക്കില്ലെങ്കിലും ചൈനീസ് ഭീഷണിയെ ഫലപ്രദമായി നേരിടുകതന്നെ ചെയ്യുമെന്നു രാജ്യാന്തര മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ബൈഡന്‍ തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി.

മാത്രമല്ല ഏകാധിപതിയായ ജിങ് പിങ്  ജനാധിപത്യ മൂല്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി സംസാരിച്ചിട്ടില്ലെന്നുള്ളത് സത്യമാണെന്നും ബൈഡന്‍ പറഞ്ഞു വെളിപ്പെടുത്തി.

പക്ഷേ എറെക്കാലമായി എനിക്ക് അദ്ദേഹത്തെ അടുത്തറിയാം. സമര്‍ഥനും കര്‍ക്കശക്കാരനുമായ ഷി, ജനാധിപത്യ മൂല്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നുവെന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത യഥാര്‍ഥ്യമാണ്. അദ്ദേഹത്തിന് ജനാധിപത്യത്തിന്റെ എല്ലില്ല. അതിനാല്‍ തന്നെ യുഎസ് മുഖ്യ എതിരാളിയായി കാണുന്നത് ചൈനയെ തന്നെയാണ്.

ചൈനയുമായുള്ള ബന്ധത്തില്‍ രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ. ചൈന രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ച് പെരുമാറണം. ചൈന ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യുഎസ് ചെറുത്തു തോല്‍പിക്കുക തന്നെ ചെയ്യും.

മനുഷ്യാവകാശ നിഷേധവും സാമ്പത്തിക ദുരുപയോഗവുമടക്കമുള്ള ചൈനീസ് നടപടികളെ അമേരിക്ക ശക്തമായി നേരിടുമെന്നു ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബറാക് ഒബാമയുടെ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന ബൈഡന്‍ ചൈനയെ അത്ര വലിയ ശത്രുവായല്ല കണ്ടിരുന്നതെന്നും ഇനിയും ചൈനയോട് കടുത്ത സമീപനം സ്വീകരിക്കില്ലെന്നുമായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (6 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (6 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (7 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (9 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (9 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends