കൊവിഡ്-19 മൃഗങ്ങളില്‍നിന്നാണ് പടര്‍ന്നത് എന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യസംഘടന; ലോകത്തെ പിടിച്ചുലച്ച മഹാമാരിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തൽ പുറത്തുവിട്ടത് ലോകാരോഗ്യസംഘടനയും ചൈനയും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ

കൊവിഡ്-19 മൃഗങ്ങളില്‍നിന്നാണ് പടര്‍ന്നത് എന്നതിന് തെളിവില്ലെന്ന് കൊവിഡിന്റെ ഉത്ഭവം കണ്ടെത്തുന്നതിനായി പരിശ്രമിക്കുന്ന ചൈനീസ് സംഘത്തിന്റെ തലവന്‍ ലിയാങ് വാന്‍യങ്. കൊവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി രൂപീകരിച്ചിട്ടുളള ലോകാരോഗ്യസംഘടനയുടേയും ചൈനയുടേയും സംയുക്ത സംഘം നടത്തിയ പത്രസമ്മേളനത്തിലാണ് ലിയാങ് ഇക്കാര്യം വ്യക്തമാക്കിയത്.
മൃഗങ്ങളില്‍നിന്നാണ് കൊവിഡ് പടര്‍ന്നത് എന്നത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരേയും കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യസംഘടന നടത്തുന്ന അന്വേഷണങ്ങളോട് തങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും ലിയങ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയോടെ ലോകാരോഗ്യ സംഘടനയുടേയും ചൈനയുടേയും വിദഗ്ദ്ധ സംഘം സംയുക്തമായി കൊവിഡിന്റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരികെയാണ്.
ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം വുഹാനിലെ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജി, ജിന്‍യിന്റാന്‍ ആശുപത്രി, ഹൂബെയ് ആശുപത്രി, വുഹാനിലെ ഏറ്റവും വലിയ മാര്‍ക്കറ്റായ മായ്ഷാസൂ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ലോകത്താദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ് എന്നതിനാലാണ് സംഘം വുഹാന്‍ സന്ദര്‍ശിച്ചത്. വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയാണ് കൊവിഡിന്റെ ഉത്ഭവസ്ഥാനം എന്ന ആരോപണം തുടക്കം മുതല്‍ക്കെ അമേരിക്ക ഉയര്‍ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha



























