ഇനി ദിവസങ്ങള്‍ മാത്രം ചൈന-പാക്-താലിബാന്‍ സഖ്യം ഉടന്‍... ലക്ഷ്യം പാക്ക് അധീന കശ്മീര്‍

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെയുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.യോഗം വിളിച്ചു കൂട്ടിയത് അഫ്ഗാനിസ്താന്റെ സുരക്ഷ ചർച്ചചെയ്യാനാണെങ്കിലും ഇതിന് പിന്നിൽ മറ്റൊരു ലക്‌ഷ്യം കൂടി ഉണ്ട്.അതായത് ഇപ്പോൾ അഫ്ഗാൻ കീഴടക്കി വിജയിച്ചു നിൽക്കുന്ന താലിബാന് പൂർണ്ണ പിന്തുണ നൽകുന്ന രണ്ട് രാജ്യങ്ങളാണ് ചൈനയും പാകിസ്ഥാനും.പാക്കിസ്ഥാനുമേൽ സാമ്പത്തിക സഹകരണത്തിലൂടെ ആധിപത്യം നേടിയതുപോലെ അഫ്ഗാനിലും സാമ്പത്തിക സഹകരണത്തിലൂടെ ചൈന അധീശത്വം സ്ഥാപിക്കാൻ പോകുകയാണ്. ഈ ഒരു സാഹചര്യം ഇന്ത്യക്ക് തികച്ചും ഭീഷണിയാണ്.താലിബാൻ ചൈന പാക് സഖ്യം ഉയർന്നു വന്നാൽ അവർ ലക്‌ഷ്യം വക്കുന്നത് ഇന്ത്യയെയാകും.അത് ഇന്ത്യക്ക് തലവേദനയാണ്.
താലിബാനെ പിന്തുണച്ച് പാക്കിസ്ഥാനും ഇപ്പോൾ ചൈനയും കൂടി രംഗത്തുവരുന്നതോടെ ഇന്ത്യ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ഒരു വിലയിരുത്തൽ. ഇതിെനാപ്പം താലിബാൻ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയെ ആക്രമിക്കുമെന്ന ആശങ്ക പ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ പങ്കുവെച്ചിരുന്നു. ചൈന-പാകിസ്താന്‍-താലിബാന്‍ കൂട്ടുകെട്ട് ഇതിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
താലിബാനെ അംഗീകരിക്കുന്ന നയം ചൈന കൂടി സ്വീകരിക്കുന്നതോടെ ഒരുകാലത്തും താലിബാനെ അംഗീകരിക്കാത്ത ഇന്ത്യ മൂവരുടെയും ലക്ഷ്യമായി മാറിയേക്കാം. അതുകൊണ്ട് തന്നെ അഫ്ഗാനിസ്ഥാനിലെ നീക്കങ്ങൾ ഇന്ത്യ അതീവ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.അതുകൊണ്ട് തന്നെയാണ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തത്. യോഗത്തിൽ
ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ആഭ്യന്തരമന്ത്രാലയം അതിവേഗ വിസ പ്രഖ്യാപിച്ചു. ഇ-എമര്‍ജന്‍സി എക്സ്-മിസ്‌ക് വിസ എന്നി പേരിലാണ് ആഭ്യന്തര മന്ത്രാലയം പുതിയ വിസ സംവിധാനം അവതരിപ്പിച്ചത്. പുതിയ സാഹചര്യത്തില്‍ ഇ-എമര്‍ജന്‍സി-എക്സ്-മിസ്‌ക് വിസ എന്ന പേരില്‍ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റിലൂടെ വ്യക്തമാക്കി. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടാന്‍ ഒരുങ്ങുന്നത്.
എന്നാൽ അഫ്ഗാനിസ്ഥാൻ താലിബാൻ നിയന്ത്രണത്തിലായതിനു പിന്നാലെ കാബൂൾ വിമാനത്താവളത്തിൽനിന്നുള്ള എല്ലാ സർവീസുകളും നിർത്തിവച്ചു. അഫ്ഗാനിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചു. രാജ്യത്തിനു പുറത്തേക്ക് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്ന പശ്ചാത്തലത്തിൽ വിമാനത്താവളത്തിലെ തിരക്ക് അനിയന്ത്രിതമായതാണു കാരണം. തിരക്കു നിയന്ത്രിക്കാൻ യുഎസ് സേന ആകാശത്തേക്കു വെടിയുതിർത്തിരുന്നു. വിമാനത്തിൽ കയറിപ്പറ്റാൻ ആയിരക്കണക്കിന് ആളുകൾ തിക്കും തിരക്കും കൂട്ടിയതായും റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























